• Logo

Allied Publications

Europe
കത്തി ആക്രമണത്തില്‍ ചികിത്സയിലായിരുന്ന ജര്‍മന്‍ പോലീസ് ഉദ്യോഗസ്ഥന്‍ മരിച്ചു
Share
ബര്‍ലിന്‍: മാന്‍ഹൈം കത്തി ആക്രമണത്തില്‍ പരിക്കേറ്റ ജര്‍മന്‍ പോലീസ് ഉദ്യോഗസ്ഥന്‍ മരിച്ചു. ഇക്കഴിഞ്ഞ വെള്ളിയാഴ്ച ജര്‍മനിയിലെ മാന്‍ഹൈം നഗരത്തില്‍ നടന്ന ഇസ്ലാം വിരുദ്ധ രാഷ്ട്രീയ റാലിയില്‍ കത്തിക്കാരനെ നേരിട്ട് അക്രമണം തടയാന്‍ ശ്രമിച്ചപ്പോള്‍ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന പോലീസ് ഉദ്യോഗസ്ഥന്‍ മരണത്തിന് കീഴടങ്ങി. തലയുടെ പിന്‍ഭാഗത്ത് കുത്തേറ്റ ഓഫീസര്‍ കോമയിലായിരുന്നു.

നഗരമധ്യത്തില്‍ കത്തി ആക്രമണത്തില്‍ നിന്ന് ആളുകളെ രക്ഷിയ്ക്കാൻ ശ്രമിക്കുന്നതിനിടെയാണ് 29 കാരനായ ജര്‍മന്‍ പോലീസ് ഉദ്യോഗസ്ഥന് നിരവധി തവണ കുത്തേറ്റത്.

കുറ്റകൃത്യം നടന്നയുടനെ അദ്ദേഹത്തെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുകയും ഉടൻ തന്നെ അദ്ദേഹത്തെ കോമയിലേക്ക് മാറ്റിയിരുന്നു, എന്നാല്‍ ഗുരുതരമായ പരിക്കുകളോടെ ജൂണ്‍ 2 ഞായറാഴ്ച ഉച്ചയോടെ മരണത്തിന് കീഴടങ്ങി.

25 വയസുള്ള ഒരു അഫ്ഗാനിയാണ് പോലീസ് ഉദ്യോഗസ്ഥനെ കുത്തുന്നതും ഇസ്ളാം വിരുദ്ധ പൗരന്മാരുടെ പ്രസ്ഥാനത്തിലെ അഞ്ച് അംഗങ്ങളെ ആക്രമിച്ചതും. പാക്സ് യൂറോപ്പ എന്ന് വിളിക്കുന്ന മൂവ്മെന്റാണ് മാന്‍ഹൈം സിറ്റി സെന്‍ററിലെ ബൂത്തില്‍ പരിപാടി സംഘടിപ്പിച്ചത്. പരിക്കേറ്റ ഏഴുപേരില്‍ ഒരാള്‍ ഗ്രൂപ്പിന്‍റെ ഉപദേശക സമിതി അംഗമായ മൈക്കല്‍ സ്റെറര്‍സെന്‍ബര്‍ഗറാണ്.

ഒരു ദശാബ്ദത്തോളമായി ജര്‍മനിയില്‍ താമസിക്കുന്ന അഫ്ഗാന്‍ പൗരനാണ് പ്രതിയെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ നേരത്തെ റിപ്പോര്‍ട്ടു ചെയ്തിരുന്നു. പ്രതിയെ ഒടുവില്‍ പോലീസ് വെടിവച്ചു വീഴ്ത്തുകയായിരുന്നു. ഇയാള്‍ ഇപ്പോള്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്. അയാളുടെ ഉദ്ദേശ്യങ്ങളും ആക്രമണത്തിന്‍റെ കാരണവും മറ്റും കൂടുതലായി അന്വേഷിച്ചുവരികയാണ്.

ജര്‍മനിയില്‍ പൊതുജനത്തിനെതിരെയും പോലീസിനെതിരെയും നടക്കുന്ന പ്രതിദിന അക്രമത്തെക്കുറിച്ച് പോലീസ് യൂണിയന്‍ മുന്നറിയിപ്പ് നല്‍കി. ഉദ്യോഗസ്ഥന്‍റെ മരണത്തില്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സ് അനുശോചിച്ചു. എല്ലാവരുടെയും സുരക്ഷയ്ക്കുള്ള അദ്ദേഹത്തിന്‍റെ സമര്‍പ്പണം ഏറ്റവും ഉയര്‍ന്ന ബഹുമാനത്തിന് അര്‍ഹമാണെന്ന് ഷോള്‍സ് പറഞ്ഞു.

മാന്‍ഹൈം സ്ഥിതി ചെയ്യുന്ന ബാഡന്‍ വുര്‍ട്ടംബര്‍ഗിന്‍റെ സംസ്ഥാന പ്രീമിയര്‍ വിന്‍ഫ്രഡ് ക്രെറ്റ്ഷ്മാന്‍ ഇരയുടെ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും അനുശോചനം രേഖപ്പെടുത്തി.

പോലീസ് ഉദ്യോഗസ്ഥന്‍റെ കൊലപാതകത്തില്‍ ധനമന്ത്രിയും എഫ്ഡിപി നേതാവുമായ ക്രിസ്ററ്യന്‍ ലിന്‍ഡ്നര്‍ പ്രതികരിച്ചു. രാജ്യത്തെ ഇസ്ളാമിസ്ററ് ഭീകരതക്കെതിരെ നാം സ്വയം പ്രതിരോധിക്കണം എന്നാണ് മന്ത്രിയുടെ പ്രതികരണം. തെറ്റായ സഹിഷ്ണുത ഇനി ഇവിടെ വേണ്ട എന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ഡോ. യൂഹാനോന്‍ ക്രിസോസ്റ്റമോസ് ജർമനിയിൽ കുര്‍ബാന അര്‍പ്പിച്ചു.
ബെര്‍ലിന്‍: മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ നിരണം ഭദ്രാസനാധിപനും സുന്നഹദോസ് സെക്രട്ടറിയുമായ ഡോ.
മാൾട്ട സെന്‍റ് തോമസ് സീറോമലബാർ കമ്യൂണിറ്റിയിൽ തിരുനാൾ ഇന്ന് മുതൽ.
സിറ: മാൾട്ട സെന്‍റ് തോമസ് സീറോമലബാർ കമ്യൂണിറ്റിയിൽ വിശുദ്ധ തോമാശ്ലീഹയുടെ തിരുനാളിന് ഇന്ന് തുടക്കമാവും.
സ്പോർട്സ് ഡേയും ബാർബിക്യൂവുമൊരുക്കി കെസിഎ; ആഘോഷമാക്കി ഇപ്സിച്ചിലെ മലയാളികൾ.
ഇപ്സിച്ച്‌: ഈസ്റ്റ് ആംഗ്ലിയയിലെ പ്രമുഖ അസോസിയേഷനുകളിലൊന്നായ കേരള കൾച്ചറൽ അസോസിയേഷൻ സംഘടിപ്പിച്ച ‘ബാർബിക്യൂ ആൻഡ്
ഇംഗ്ലണ്ട് പര്യടനത്തിന് വത്തിക്കാൻ ക്രിക്കറ്റ് ടീം; എല്ലാവരും മലയാളികൾ.
വത്തിക്കാൻ സിറ്റി: വത്തിക്കാൻ ക്രിക്കറ്റ് ടീം ഇംഗ്ലണ്ട് പര്യടനത്തിന് തയാറെടുത്തുതുടങ്ങി.
വത്തിക്കാൻ പൂർണമായും സൗരോർജത്തിലേക്ക്.
വത്തിക്കാൻ സിറ്റി: വത്തിക്കാൻ സിറ്റിയിലെ പ്രധാന വൈദ്യുതി സ്രോതസായി സൗരോർജം ഉപയോഗിക്കാനുള്ള കർമപദ്ധതി ഫ്രാൻസിസ് മാർ