• Logo

Allied Publications

Americas
ജിമ്മി ജോർജ് മെമ്മോറിയൽ വോളീബോൾ സൂപ്പർ ട്രോഫി ഡാളസ് സ്ട്രൈക്കേഴ്സിന്
Share
ന്യൂയോർക്ക്: ജിമ്മി ജോർജ് മെമ്മോറിയൽ 34ാം സീസൺ ടൂർണമെന്‍റ് സൂപ്പർ ട്രോഫി ഡാളസ് സ്ട്രൈക്കേഴ്സ് കരസ്ഥമാക്കി. വാഷിംഗ്‌ടൺ കിംഗ്സ് ടീമിനെ രണ്ടിനെതിരേ മൂന്നു മത്സരങ്ങൾ വിജയിച്ചാണ് സ്ട്രൈക്കേഴ്സ് കിരീ‌ടം ചൂ‌ടിയത്.

അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും കാനഡയിലെ വിവിധ പ്രൊവിൻസുകളിൽ നിന്നും എത്തിച്ചേർന്ന പതിനഞ്ചോളം വോളീബോൾ ടീമുകൾ തങ്ങളുടെ തീപാറുന്ന പ്രകടനങ്ങൾ സ്റ്റേഡിയത്തിൽ കാഴ്ച്ച വച്ചു.

ഓപ്പൺ കാറ്റഗറി, 18 വയസിന് താഴെയുള്ള ആൺകുട്ടികളുടെ കാറ്റഗറി, 40 വയസിനു മുകളിലുള്ള പുരുഷന്മാരുടെ കാറ്റഗറി എന്നിങ്ങനെ മൂന്നു വിഭാഗങ്ങളിലായി 45 മത്സരങ്ങളാണ് നാല് കോർട്ടുകളിലായി അരങ്ങേറിയത്.



ശനിയാഴ്ച രാവിലെ ഒൻപതിന് ആരംഭിച്ച കളിക്കാരുടെ ടീമുകളുടെ മാർച്ച്പാസ്റ്റിന് ശേഷം ജിമ്മി ജോർജിനൊപ്പം കളിച്ച ഇന്ത്യൻ നാഷനൽ വോളീബോൾ താരമായിരുന്ന പാലാ എംഎൽഎ മാണി സി. കാപ്പൻ ടൂർണമെന്‍റ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.

പാലാ മുൻ മുനിസിപ്പൽ ചെർമാനായിരുന്ന കുര്യാക്കോസ് പാലക്കലും ഉദ്ഘാടന ചടങ്ങിൽ സന്നിഹിതാനായിരുന്നു. പിന്നീടങ്ങോട്ട് ക്വീൻസ് കോളജിലെ ഇൻഡോർ സ്റ്റേഡിയത്തിൽ നാല് കോർട്ടുകളിലായി ന്യൂയോർക്കിനെ പ്രകമ്പനം കൊള്ളിച്ചു കൊണ്ടുള്ള വോളീബോൾ മാമാങ്കങ്ങളുടെ ഘോഷയാത്ര‌യായിരുന്നു.



ടൂർണമെന്‍റിൽ പങ്കെടുത്ത ഓരോ ടീമും ഒന്നിനൊന്നു മെച്ചപ്പെട്ട പ്രകടനങ്ങളാണ് കാഴ്ചവച്ചത്. ആതിഥേയരായ കേരള സ്‌പൈക്കേഴ്‌സ് വോളീബോൾ ക്ലബ് ഓഫ് ഗ്രേയ്റ്റർ ന്യൂയോർക്ക് ടീമും സംഘാടക സമിതി അംഗങ്ങളും വളരെ മനോഹരമായിയാണ് ടൂർണമെന്‍റ് സംഘടിപ്പിച്ചത്.



പ്രതീക്ഷിച്ചതിലധികം കാണികൾ ടൂർണമെന്‍റ് മത്സരങ്ങൾ കാണുവാൻ എത്തിയെന്ന് സംഘാടക സമിതി പ്രസിഡന്‍റ് ഷാജു സാം പറഞ്ഞു. 14 വർഷങ്ങൾക്ക് ശേഷം ന്യൂയോർക്കിൽ നടത്തപ്പെട്ട ജിമ്മി ജോർജ് മെമ്മോറിയൽ ടൂർണമെന്‍റ് വിജയത്തിലെത്തിക്കുവാൻ സഹായിച്ച സ്പോൺസർമാരോടും സംഘാടക സമിതി അംഗങ്ങളോടും സ്പോർട്സ് പ്രേമികളോടും ടീം അംഗങ്ങളോടും പ്രോഗ്രാമിന്‍റെ ജനറൽ കൺവീനറും ടീം മാനേജരുമായ ബിഞ്ചു ജോൺ നന്ദി രേഖപ്പെടുത്തി.

ടൂർണമെന്‍റിൽ വിജയിച്ചവർക്കെല്ലാം മുഖ്യഅതിഥി മാണി സി. കാപ്പൻ ട്രോഫിയും സമ്മാനങ്ങളും നൽകി. ഓപ്പൺ കാറ്റഗറിയിൽ വാഷിംഗ്ടൺ കിംഗ്സിനെ തോൽപ്പിച്ച് ഡാളസ് സ്ട്രൈക്കേഴ്സ് ജിമ്മി ജോർജ് ട്രോഫി കരസ്ഥമാക്കി. അണ്ടർ 18 കാറ്റഗറിയിൽ ഫിലഡൽഫിയയിലെ ഫിലി സ്റ്റാർസിന്‍റെ ചുണക്കുട്ടികൾ ഡാളസ് സ്ട്രൈക്കേഴ്സ് ടീമിനെ പരാജയപ്പെടുത്തി ട്രോഫി കരസ്ഥമാക്കി.



40 വയസിന് മുകളിലുള്ള പുരുഷന്മാരുടെ കളികളിൽ ആതിഥേയരായ ന്യൂയോർക്ക് സ്പൈകേഴ്സ് കാനഡ ലയൺസ് ടീമുമായി ഏറ്റുമുട്ടി ട്രോഫി കരസ്ഥമാക്കി. വിജയികൾക്കും റണ്ണറപ്പുകൾക്കും മാണി സി. കാപ്പനും മുഖ്യ സ്പോൺസേഴ്‌സും ചേർന്ന് ട്രോഫികൾ നൽകി.

രണ്ട് ദിവസത്തെ മത്സരങ്ങൾ വീക്ഷിച്ച കാപ്പൻ എല്ലാ വിജയികളെയും ആശംസിക്കുകയും ഭാവിയിലേക്ക് വാഗ്ദാനങ്ങളായ നല്ല കളിക്കാരെ വളർത്തിയെടുക്കുവാൻ ഇത്തരം മത്സരങ്ങൾ ഉതകട്ടെ എന്ന് ആശംസിക്കുകയും ചെയ്തു.



ടൂർണമെന്‍റിനോട് അനുബന്ധിച്ച് പ്രസിദ്ധീകരിച്ച സുവനീറിന്‍റെ ഒരു കോപ്പി ഫണ്ട് റൈസിംഗ് കൺവീനറായ സിറിൽ മഞ്ചേരിക്ക് നൽകിക്കൊണ്ട് മാണി സി. കാപ്പൻ പ്രകാശനവും നിർവഹിച്ചു.

ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം കളികൾ കാണുവാൻ എത്തിച്ചേർന്ന ന്യൂയോർക്ക് സംസ്ഥാന സെനറ്റർ കെവിൻ തോമസ് ടൂർണമെന്‍റ് സംഘാടകരെ അനുമോദിക്കുകയും സെനറ്ററിന്‍റെ സൈറ്റേഷൻ സംഘാടക സമിതി പ്രസിഡന്‍റ് ഷാജു സാമിന്‌ സമ്മാനിക്കുകയും ചെയ്തു. മാണി സി. കാപ്പനും സെനറ്റർ കെവിൻ തന്‍റെ പ്രശംസാ പത്രമായ സൈറ്റേഷൻ നൽകി.

മത്സരങ്ങൾക്ക് ശേഷം ഞായറാഴ്ച രാത്രി എട്ടിന് വിശിഷ്ടാതിഥികൾക്കും സ്പോൺസർമാർക്കും കളിക്കാർക്കും ക്ഷണിക്കപ്പെട്ടവർക്കും മറ്റുമായി കലാപരിപാടികളുടെ അകമ്പടിയോടെ എൽമോണ്ടിലുള്ള വിൻസെന്‍റ് ഡീപോൾ മലങ്കര കത്തോലിക്കാ പള്ളി ഓഡിറ്റോറിയത്തിൽ വച്ച് ബാങ്ക്വറ്റ് ഡിന്നറും സംഘാടകർ ക്രമീകരിച്ചിരുന്നു.

ഹൂസ്റ്റണിൽ തിരുനാൾ സമാപനം ഭക്തിസാന്ദ്രം.
ഹൂസ്റ്റൺ: സെന്‍റ് മേരീസ് ക്നാനായ കത്തോലിക്ക ഫൊറോനാ ദൈവാലയത്തിൽ തിരുനാളിനു സമാപനമാകുന്നു.
ഭക്ഷ്യവിഷബാധ: മേരിലാൻഡിൽ 46 പേർ ആശുപത്രിയിൽ.
മേരിലാൻഡ്: മേരിലാൻഡിൽ 46 പേർക്ക് ഭക്ഷ്യവിഷബാധയേറ്റു. തിങ്കളാഴ്‌ച വൈകുന്നേരം 3.
ദീപാവലി അവധി ദിനമാക്കി പെൻസിൽവേനിയ.
പെൻസിൽവേനിയ: ദീപാവലി ഔദ്യോഗിക സംസ്ഥാന അവധിയായി അംഗീകരിക്കുന്ന ഉഭയകക്ഷി ബില്ലിൽ ഒപ്പുവച്ച് പെൻസിൽവേനിയ ഗവർണർ
അനധികൃത കുടിയേറ്റം: അമേരിക്കയിൽ ഒരുവർഷം പിടിയിലായത് 29 ലക്ഷം പേർ, ഇന്ത്യക്കാർ 90,415.
ന്യൂഡൽഹി: അമേരിക്കയിലേക്ക് അനധികൃതമായി കുടിയേറാൻ ശ്രമിക്കുന്നതിനിടെ കഴിഞ്ഞ ഒരു വർഷത്തിനിടെ പിടിയിലായത് 29 ലക്ഷം
കാനഡയിൽ പഠനം: കോളജുകളെപ്പറ്റി അന്വേഷിക്കണമെന്ന് ഹൈക്കമ്മീഷണർ.
ന്യൂഡൽഹി: കാനഡയിൽ പഠിക്കാൻ തീരുമാനമെടുക്കുന്നതിനുമുന്പ് ഇന്ത്യൻ വിദ്യാർഥികൾ രണ്ടുവട്ടം ആലോചിക്കണമെന്നു കാനഡയി