• Logo

Allied Publications

Middle East & Gulf
അബ്‌ദുൾറഹീം മോചന ദൗത്യം അവസാനഘട്ടത്തില്‍
Share
റിയാദ്: വധശിക്ഷ വിധിക്കപ്പെട്ട് 18 വര്‍ഷമായി സൗദി ജയിലില്‍ കഴിയുന്ന കോഴിക്കോട് ഫറോഖ് സ്വദേശി അബ്‌ദുൾറഹീമിന്‍റെ മോചനശ്രമങ്ങള്‍ സജീവമായി പുരോഗമിക്കുന്നതായും അധികം താമസിയാതെ തന്നെ അദ്ദേഹം മോചിതനാകുമെന്നാണ് പ്രതീക്ഷയെന്നും റിയാദ് സഹായ സമിതി ഭാരവാഹികള്‍ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

ഇന്ത്യന്‍ എംബസിയുടെയും റിയാദിലെ പൊതുസമൂഹത്തിന്‍റെയും പിന്തുണയോടെ വർഷങ്ങളായി നടക്കുന്ന ശ്രമങ്ങള്‍ ഉടനെ ഫലം കാണും. ദൗത്യം ലക്ഷ്യത്തിനരികെ നില്‍ക്കുമ്പോള്‍ ലോകമാകെയുള്ള മലയാളികള്‍ ഉള്‍പ്പെടെയുള്ള എല്ലാ മനുഷ്യസ്‌നേഹികളോടും നന്ദി പറയുകയാണെന്ന് സഹായ സമിതി മുഖ്യ രക്ഷാധികാരി അഷ്‌റഫ് വേങ്ങാട്ട് പറഞ്ഞു.

അബ്‌ദുൾറഹീമിനെ മോചിപ്പിക്കാനുള്ള ഏക മാര്‍ഗം ഇരയുടെ കുടുംബം ആവശ്യപ്പെടുന്ന ദയാധനം നല്‍കുക എന്നത് മാത്രമായിരുന്നു. ആ ഒരു മാര്‍ഗം അംഗീകരിക്കാന്‍ മരണപ്പെട്ട സൗദി പൗരന്‍ അനസിന്‍റെ കുടുംബം തയാറാകാതിരുന്നതായിരുന്നു നിയമസഹായസമിതിയുടെ മുന്‍പിലുള്ള പ്രധാന പ്രശ്‌നം.

നിരവധി തവണ ഇരയുടെ അറ്റോണി വഴി ചര്‍ച്ചകള്‍ നടത്തിയ ശേഷമാണ് 15 മില്യണ്‍ സൗദി റിയാല്‍ ദിയാധനം ആറ് മാസത്തിനകം നല്‍കിയാല്‍ അബ്ദുൾറഹീമിനെ മോചിപ്പിക്കാം എന്ന ഒത്തുതീര്‍പ്പില്‍ എത്തിച്ചേര്‍ന്നത്.

ദയാധനം കുറക്കാനുള്ള ശ്രമങ്ങള്‍ പലവഴിയിലും നടത്തിയെങ്കിലും ഈ തീരുമാനത്തില്‍ അവര്‍ ഉറച്ചു നില്‍ക്കുകയായിരുന്നു. ഇന്ത്യന്‍ എംബസി വഴി അല്ലാത്ത ഒരു ചര്‍ച്ചകളും പാടില്ലെന്ന നിബന്ധന കൂടി കുടുംബം മുന്നോട്ട് വച്ചതോടെ സഹായ സമിതി പണം സ്വരൂപിക്കാനുള്ള വഴികള്‍ തേടുകയായിരുന്നു.

ഇതിനായി ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥന്‍ യൂസഫ് കാക്കഞ്ചേരി അടക്കമുള്ള ഉദ്യോഗസ്ഥര്‍ നല്‍കിയ പിന്തുണ ഏറെ പ്രശംസനീയമാണെന്നും സഹായ സമിതി ഭാരവാഹികള്‍ പറഞ്ഞു. ഇരയുടെ അറ്റോണിയുമായി ഇന്ത്യന്‍ എംബസിയുടെ നിര്‍ദ്ദേശപ്രകാരം സഹായസമിതി ഉണ്ടാക്കിയ കരാര്‍ പ്രകാരം ഏപ്രില്‍ 16ന് മുന്‍പായി പണം സമാഹരിച്ചു നല്‍കേണ്ടിയിരുന്നു.

ഇതിനായുള്ള പരിശ്രമങ്ങളാണ് പിന്നീട് നടന്നത്. ജനങ്ങള്‍ ഒരേ മനസോടെ കൂടെ നിന്നതുകൊണ്ടു മാത്രം പറഞ്ഞതീയതിക്ക് മുന്‍പ് തന്നെ ആവശ്യമുള്ളതില്‍ അധികം പണം സമാഹരിക്കാനായി. ഏകദേശം 47 കോടി രൂപയാണ് ഇതിനായി നാട്ടില്‍ രൂപീകരിച്ച ട്രസ്റ്റിന്‍റെ അക്കൗണ്ടിലേക്ക് വന്ന് ചേര്‍ന്നത്.

പണം സ്വരൂപിച്ചതായി അറ്റോണിയെ ഓണ്‍ലൈന്‍ മീറ്റിംഗിലൂടെ അറിയിച്ചു. അടുത്ത ദിവസം തന്നെ റഹീമിന്‍റെ വക്കീല്‍ ആവശ്യമായ രേഖകള്‍ സഹിതം വധശിക്ഷ റദ്ദ് ചെയ്യണമെന്ന് കോടതിയില്‍ അപേക്ഷ നല്‍കി.

പിന്നീട് നിരന്തരം എംബസി ഉദ്യോഗസ്ഥരും റഹീമിന്‍റെ പവര്‍ ഓഫ് അറ്റോര്‍ണി സിദ്ദീഖ് തുവ്വൂരും സഹായ സമിതി രക്ഷാധികാരി അഷ്‌റഫ് വേങ്ങാട്ടും അടക്കം റിയാദ് ഗവർണറേറ്റിലും കോടതിയിലും അറ്റോര്‍ണി ഓഫീസിലും ബന്ധപ്പെട്ടു കൊണ്ടിരുന്നു.

ഇന്ത്യന്‍ എംബസിയുടെ നിര്‍ദേശപ്രകാരം ഈ മാസം 23ന് നാട്ടിലെ റഹീം ട്രസ്റ്റ് ഒന്നരകോടി റിയാല്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തിന്‍റെ അക്കൗണ്ടിലേക്ക് കൈമാറി. ഈ പണം ലഭിച്ചതായും ക്രിമിനല്‍ കോടതിയുടെ പേരിലുള്ള സെര്‍ട്ടിഫൈഡ് ചെക്ക് റിയാദ് ഗവർണറേറ്റിന് കൈമാറുമെന്നും ഇന്ത്യന്‍ എംബസി അറിയിച്ചു.

ഇരു വിഭാഗവും തമ്മിലുള്ള അനുരഞ്ജന കരാറാണ് അടുത്ത ഘട്ടം. ഇതെല്ലാം കോടതിയില്‍ എത്തിയാല്‍ റഹീമിന്‍റെ വധശിക്ഷ റദ്ദ് ചെയ്യുകയും മോചനത്തിനുള്ള വഴി തുറക്കപ്പെടുകയും ചെയ്യുമെന്നാണ് സഹായ സമിതിയുടെ പ്രതീക്ഷ എന്നും സമിതി അറിയിച്ചു.

വര്‍ഷങ്ങള്‍ നീണ്ട ഈ ഒരു പരിശ്രമത്തിന് പിന്തുണ നല്‍കിയ റിയാദിലെ പൊതുസമൂഹത്തിനും സംഘടനകള്‍ക്കും ഇന്ത്യന്‍ എംബസിക്കും നന്ദി രേഖപ്പെടുത്തുന്നതായി സമിതി ചെയർമാന്‍ സി.പി. മുസ്തഫ, കണ്‍വീനര്‍ അബ്ദുല്ല വല്ലാഞ്ചിറ, ട്രെഷറര്‍ സെബിന്‍ ഇക്ബാല്‍ എന്നിവര്‍ പറഞ്ഞു.

ഇനിയും ഈ പിന്തുണ തുടരണമെന്ന് സിദ്ദീഖ് തുവ്വൂര്‍, വൈസ് ചെയർമാന്‍ മുനീബ് പാഴൂര്‍, കുഞ്ഞോയി കോടമ്പുഴ എന്നിവര്‍ അഭ്യര്‍ഥിച്ചു. ഇതിനിടെ സമിതിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് തടസം സൃഷ്ടിക്കാനുള്ള ശ്രമങ്ങള്‍ നടന്നിട്ടുണ്ടെന്നും അതിനെതിരേയുള്ള നിയമനടപടികൾ റഹീം മോചിപ്പിക്കപ്പെട്ട ശേഷം ഉണ്ടായിരിക്കുമെന്നും സമിതി കോഓര്‍ഡിനേറ്റര്‍ ഹസന്‍ ഹര്‍ഷദ് പറഞ്ഞു.

സൗദിയിലേക്കുള്ള വിമാനസർവീസുകളുടെ എണ്ണം കൂട്ടാൻ സർക്കാർ ഇടപെടണം: നവയുഗം.
അൽ കോബാർ: സൗദി അറേബ്യയിലെ വിവിധ വിമാനത്താവളങ്ങളിലേക്ക് കുറഞ്ഞ ടിക്കറ്റ് നിരക്കുള്ള വിമാനസർവീസുകളുടെ എണ്ണം കൂട്ടാ
കേരള സോഷ്യൽ സെന്‍റർ വനിതാ വിഭാഗത്തിന് പുതിയ സാരഥികൾ.
അബുദാബി: അബുദാബി കേരള സോഷ്യൽ സെന്‍റർ വനിതകളുടെ വാർഷിക ജനറൽ ബോഡി 2024 2025 പ്രവർത്തന വർഷത്തേക്കുള്ള ഭാരവാഹികളെ
യന്ത്രത്തകരാർ; ജിദ്ദയിൽ നിന്നും കോഴിക്കോട്ടേക്ക് പുറപ്പെട്ട വിമാനം തിരിച്ചിറക്കി.
കോഴിക്കോട്: ജിദ്ദയിൽ നിന്നും കോഴിക്കോട്ടേക്ക് പുറപ്പെട്ട സപൈസ് ജെറ്റ് വിമാനം യന്ത്രത്തകരാറിനെ തുടർന്ന് തിരിച്ചിറക്കി.
ഷൈനുവിന് നാടണയാൻ കൈത്താങ്ങായി കൊല്ലം പ്രവാസി അസോസിയേഷൻ.
മനാമ: ജോലി സംബന്ധമായി പ്രശ്നത്തിൽ അകപ്പെട്ടു ബഹറനിൽ കഴിഞ്ഞ കൊല്ലം സ്വദേശി ഷൈനുവിന് നാടണയാൻ കൊല്ലം പ്രവാസി അസോസിയേഷ
മണിപ്പുർ സ്വദേശിയുടെ മൃതദേഹം ഖബറടക്കി.
മക്ക: ഹജ്ജ് കർമത്തിന് ശേഷം മക്കയിൽ മരണപ്പെട്ട മണിപ്പുർ ജിരിബാമിലെ ബാബുപാര സ്വദേശി ഹാജി മുഹമ്മദ്‌ അബ്ദുറബ്ബിന്‍റെ(57)