• Logo

Allied Publications

Europe
ബൈജു തിട്ടാലയ്ക്ക് അഭിനന്ദനങ്ങൾ നേർന്ന് സി.പി. ജോൺ
Share
തിരുവനന്തപുരം: കേംബ്രിഡ്ജ് കൗൺസിൽ മേയറായി തെരഞ്ഞെടുത്ത ബൈജു തിട്ടാലയെ അഭിനന്ദിച്ച് സിഎംപി ജനറൽ സെക്രട്ടറി സി.പി. ജോൺ. ഏറ്റുമാനൂരിൽ ജനിച്ച ബൈജു തിട്ടാല ഇന്ന് മലയാളികളുടെ മാത്രമല്ല ഇന്ത്യൻ വംശജരുടെ മുഴുവൻ അഭിമാനമായി മാറിയെന്ന് ബൈജു തിട്ടാലയുടെ അടുത്ത സുഹൃത്ത് കൂടി‌യായ സി.പി. ജോൺ പറഞ്ഞു.

ബൈജു തിട്ടാല മേയറായി സ്ഥാനമേൽക്കുന്ന ചടങ്ങ് കേംബ്രിഡ്ജ് കൗൺസിന്‍റെ യൂട്യൂബ് സ്ട്രമിംഗിലൂടെ തിരുവനന്തപുരം ടെറസ് ഹോട്ടലിൽ പ്രദർശിപ്പിച്ചിരുന്നു. ചരിത്ര പ്രധാനമായ ഒരു നിമിഷത്തിനാണ് നാം ഇന്ന് സാക്ഷ്യം വഹിക്കുന്നതെന്ന് മുതിർന്ന മാധ്യമ പ്രവർത്തകൻ ജേക്കബ് ജോർജ് പറഞ്ഞു.

ഇന്ത്യക്കാരെ അടിമയാക്കി ഭരിച്ച ബ്രിട്ടനിൽ ഇന്ന് ഇന്ത്യക്കാർ ഭരണം നടത്തുന്നത് ചരിത്രത്തിന്‍റെ തിരിച്ചടിയാണെന്ന് പ്രമുഖ മാധ്യമ പ്രവർത്തകനും എഴുത്തുകാരനുമായ ഡോ. എം.ജി. രാധാകൃഷ്ണൻ അഭിപ്രായപ്പെട്ടു.

സിഎംപി സംസ്ഥാന സെക്രട്ടറി എം.പി. സാജു, സിഎംപി തിരുവനന്തപുരം ജില്ലാ സെക്രട്ടറി എം.ആർ. മനോജ്‌, ജില്ലാ ജോയിന്‍റ് സെക്രട്ടറി പി.ജി. മധു തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു അഭിനന്ദനങ്ങൾ അറിയിച്ചു.

ഫ്രാൻസിലെ അതിവേഗ റെയിൽ ശ്യംഖലയ്ക്ക് നേരെ ആക്രമണം.
പാരീസ്: ഒളിന്പിക്സ് ആരംഭിക്കാൻ മണിക്കൂറുകൾ ശേഷിക്കെ ഫ്രാൻസിലെ അതിവേഗ റെയിൽ ശ്യംഖലയ്ക്കു നേരെ ആക്രമണം.
ഉത്സവിന് പോർട്ട്‌ലോയിസ് ശനിയാഴ്ച കൊടിയുയരും.
ഡബ്ലിൻ: ഉത്സവ് 2024ന് പോർട്ട്‌ലോയിസ് ശനിയാഴ്ച കൊടിയുയരും.
ഫ്രാങ്ക്ഫര്‍ട്ട് വിമാനത്താവളത്തിൽ പരിസ്ഥിതി വാദികളുടെ പ്രതിഷേധം.
ഫ്രാങ്ക്ഫര്‍ട്ട്: പരിസ്ഥിതി വാദികളുടെ പ്രതിഷേധത്തെ തുടർന്ന് ജർമനിയിലെ ഏറ്റവും വലിയ വിമാനത്താവളമായ ഫ്രാങ്ക്ഫര്‍ട്ടില്‍ നൂ
യൂറോപ്പിൽനിന്നുള്ള എക്യുമെനിക്കൽ സംഘം മാർത്തോമ്മ മെത്രാപ്പോലീത്തയെ സന്ദർശിച്ചു.
തിരുവല്ല: ആഗോള കത്തോലിക്കാ സഭയുടെ യൂറോപ്യൻ യൂണിയനിൽ നിന്നുള്ള എക്യുമെനിക്കൽ സംഘം ഡോ.
33ാം ഒളിമ്പിക്സിന് ഇന്ന് പാരീസിൽ തുടക്കം.
പാരീസ്: പ്രകാശത്തിന്‍റെ നഗരമെന്നറിയപ്പെടുന്ന പാരീസിന്‍റെ ഓളപ്പരപ്പിൽ ഇന്ന് ലോക കായിക മാമാങ്കത്തിനു തുടക്കം.