• Logo

Allied Publications

Middle East & Gulf
അബ്ദുൽറഹീമിന്‍റെ മോചനം: നടപടിക്രമങ്ങൾ ദ്രുതഗതിയിൽ പുരോഗമിക്കുന്നു
Share
റിയാദ്: സൗദി ജയിലിൽ സൗദി ബാലന്‍റെ മരണവുമായി ബന്ധപ്പെട്ട് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് കഴിയുന്ന കോഴിക്കോട് ഫറോഖ് സ്വദേശി അബ്ദുൽറഹീമിന്‍റെ മോചനത്തിനായുള്ള ശ്രമങ്ങൾ അവസാനഘട്ടത്തിലാണെന്ന് ഇതിനായുള്ള പരിശ്രമങ്ങളിൽ സജീവമായി രംഗത്തുള്ള നിയമസഹായസമിതി വാർത്താക്കുറിപ്പിൽ അറിയിച്ചു.

കഴിഞ്ഞദിവസം ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരും സഹായസമിതി അംഗങ്ങളും റിയാദ് ഗവർണറേറ്റിലെത്തി ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി. ഇരയുടെ കുടുംബം റഹീമിന്‍റെ മോചനത്തിനായി ആവശ്യപ്പെട്ടിരിക്കുന്ന 15 മില്യൺ സൗദി റിയാൽ (ഏകദേശം 34 കോടി ഇന്ത്യൻ രൂപ) ദയാധനം കൈമാറുന്നതിനുള്ള മാർഗനിർദേശം ഇന്ത്യൻ എംബസിക്ക് രേഖാമൂലം നൽകേണ്ടത് റിയാദ് ഗവർണറേറ്റ് ആണ്.

പണം സർട്ടിഫൈഡ് ചെക്ക് ആയി ഇരയുടെ കുടുംബത്തിന് നേരിട്ട് അവരുടെ അക്കൗണ്ടിലേക്ക് കൈമാറുകയാണോ അതോ കോടതിയുടെ അക്കൗണ്ടിലേക്കാണോ നൽകേണ്ടതെന്ന് ഗവർണറേറ്റ് അറിയിക്കും.

ഈ നിർദേശം എംബസിയിൽ ലഭിച്ചാലുടൻ നാട്ടിൽ ഇതിനായി രൂപീകരിച്ച ട്രസ്റ്റ് സ്വരൂപിച്ച തുകയിൽ നിന്നും ആനുപാതികമായ ഇന്ത്യൻ രൂപ ഇന്ത്യൻ വിദേശകാര്യമന്ത്രാലയത്തിന്‍റെ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യും.

തുടർന്ന് മന്ത്രാലയത്തിന്‍റെ അനുമതി ലഭിച്ചാൽ ഇന്ത്യൻ എംബസി സർട്ടിഫൈഡ് ചെക്ക് ആയി ഈ പണം ഗവർണറേറ്റ് നിർദ്ദേശിക്കുന്ന അക്കൗണ്ടിലേക്ക് കൈമാറും.

ഇതോടെ റഹീമിന്‍റെ മോചനത്തിന്‍റെ മറ്റൊരു പ്രധാനഘട്ടം കൂടി പൂർത്തിയാകും. പിന്നീട് ഇരുവിഭാഗത്തിന്‍റെയും വക്കീലുമാർ കോടതിയുടെ സമയം മുൻകൂട്ടി വാങ്ങി ഹാജരാകും.

പ്രതീക്ഷിച്ചതിലും വേഗതയിലാണ് കാര്യങ്ങൾ നീങ്ങുന്നതെന്നും ഇന്ത്യൻ എംബസിയിൽ അംബാസഡർ അടക്കമുള്ള ഉദ്യോഗസ്ഥരും ഇരുരാജ്യങ്ങളിലെയും വിദേശകാര്യമന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥരും ഒഴിവുദിനം പോലും നോക്കാതെ ഇതിനായി സഹകരിക്കുന്നതായും അബ്ദുറഹീം നിയമസഹായ സമിതി ഭാരവാഹികൾ അറിയിച്ചു.

സൗദിയിലേക്കുള്ള വിമാനസർവീസുകളുടെ എണ്ണം കൂട്ടാൻ സർക്കാർ ഇടപെടണം: നവയുഗം.
അൽ കോബാർ: സൗദി അറേബ്യയിലെ വിവിധ വിമാനത്താവളങ്ങളിലേക്ക് കുറഞ്ഞ ടിക്കറ്റ് നിരക്കുള്ള വിമാനസർവീസുകളുടെ എണ്ണം കൂട്ടാ
കേരള സോഷ്യൽ സെന്‍റർ വനിതാ വിഭാഗത്തിന് പുതിയ സാരഥികൾ.
അബുദാബി: അബുദാബി കേരള സോഷ്യൽ സെന്‍റർ വനിതകളുടെ വാർഷിക ജനറൽ ബോഡി 2024 2025 പ്രവർത്തന വർഷത്തേക്കുള്ള ഭാരവാഹികളെ
യന്ത്രത്തകരാർ; ജിദ്ദയിൽ നിന്നും കോഴിക്കോട്ടേക്ക് പുറപ്പെട്ട വിമാനം തിരിച്ചിറക്കി.
കോഴിക്കോട്: ജിദ്ദയിൽ നിന്നും കോഴിക്കോട്ടേക്ക് പുറപ്പെട്ട സപൈസ് ജെറ്റ് വിമാനം യന്ത്രത്തകരാറിനെ തുടർന്ന് തിരിച്ചിറക്കി.
ഷൈനുവിന് നാടണയാൻ കൈത്താങ്ങായി കൊല്ലം പ്രവാസി അസോസിയേഷൻ.
മനാമ: ജോലി സംബന്ധമായി പ്രശ്നത്തിൽ അകപ്പെട്ടു ബഹറനിൽ കഴിഞ്ഞ കൊല്ലം സ്വദേശി ഷൈനുവിന് നാടണയാൻ കൊല്ലം പ്രവാസി അസോസിയേഷ
മണിപ്പുർ സ്വദേശിയുടെ മൃതദേഹം ഖബറടക്കി.
മക്ക: ഹജ്ജ് കർമത്തിന് ശേഷം മക്കയിൽ മരണപ്പെട്ട മണിപ്പുർ ജിരിബാമിലെ ബാബുപാര സ്വദേശി ഹാജി മുഹമ്മദ്‌ അബ്ദുറബ്ബിന്‍റെ(57)