• Logo

Allied Publications

Europe
ജർമനിയിലെ ഹാംബർഗിൽ സ്കൂളിൽ മുഖം മറയ്ക്കുന്നതിന് നിരോധനം
Share
ഹാംബർഗ്: ജർമനിയിലെ ഹാംബർഗ് സംസ്ഥാനത്തെ സ്കൂളുകളിൽ മുഖം മറയ്ക്കുന്ന തരത്തിലുള്ള വസ്ത്രങ്ങൾ നിരോധിച്ചു. ഇതുസംബന്ധിച്ച പ്രമേയം നിയമസഭ പാസാക്കിയതായി ജർമൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

സംസ്ഥാനം ഭരിക്കുന്ന സോഷ്യലിസ്റ്റ്, ഗ്രീൻ പാർട്ടികളും പ്രതിപക്ഷമായ സിഡിയു, എഎഫ്ഡി പാർട്ടികളും നിയമത്തെ പിന്തുണച്ചപ്പോൾ തീവ്ര ഇടതുപക്ഷ പാർട്ടിയായ ദി ലിങ്കെ (ഇടതന്മാർ) എതിർത്തു.

നിഖാബിനും ബുർഖയ്ക്കുമാണ് നിരോധനം ഏർപ്പെടുത്തിയിട്ടുള്ളത്. ഹിജാബും സർജിക്കൽ മാസ്കും ധരിക്കാവുന്നതാണ്. മുഖം മറയ്ക്കുന്നതും വിദ്യാലയവും ഒത്തുപോകുകയില്ലെന്ന് സർക്കാർ വക്താവ് പറഞ്ഞു.

സംസാരിക്കുന്നയാളിന്‍റെ മുഖം കാണുന്നത് ആശയസംവേദനത്തിന് ആവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. വിദ്യാലയചട്ടങ്ങൾക്കു വിരുദ്ധമായി 2020ൽ ഒരു പെൺകുട്ടി നിഖാബ് ധരിച്ചു സ്കൂളിൽ വന്നതോടെ ആരംഭിച്ച നിയമപോരാട്ടങ്ങൾക്കാണ് ഇപ്പോൾ നിയമനിർമാണത്തിലൂടെ അന്ത്യമായത്.

ജർമനിയിലെ ബവേറിയ, ലോവർ സാക്സണി, ഷ്ളേസ്വിഗ്ഹോൾസ്റ്റൈൻ, ബാഡൻവ്യൂട്ടംബർഗ് സംസ്ഥാനങ്ങളിൽ ഈ നിരോധനം നിലവിലുണ്ട്.

ഫ്രാൻസിലെ അതിവേഗ റെയിൽ ശ്യംഖലയ്ക്ക് നേരെ ആക്രമണം.
പാരീസ്: ഒളിന്പിക്സ് ആരംഭിക്കാൻ മണിക്കൂറുകൾ ശേഷിക്കെ ഫ്രാൻസിലെ അതിവേഗ റെയിൽ ശ്യംഖലയ്ക്കു നേരെ ആക്രമണം.
ഉത്സവിന് പോർട്ട്‌ലോയിസ് ശനിയാഴ്ച കൊടിയുയരും.
ഡബ്ലിൻ: ഉത്സവ് 2024ന് പോർട്ട്‌ലോയിസ് ശനിയാഴ്ച കൊടിയുയരും.
ഫ്രാങ്ക്ഫര്‍ട്ട് വിമാനത്താവളത്തിൽ പരിസ്ഥിതി വാദികളുടെ പ്രതിഷേധം.
ഫ്രാങ്ക്ഫര്‍ട്ട്: പരിസ്ഥിതി വാദികളുടെ പ്രതിഷേധത്തെ തുടർന്ന് ജർമനിയിലെ ഏറ്റവും വലിയ വിമാനത്താവളമായ ഫ്രാങ്ക്ഫര്‍ട്ടില്‍ നൂ
യൂറോപ്പിൽനിന്നുള്ള എക്യുമെനിക്കൽ സംഘം മാർത്തോമ്മ മെത്രാപ്പോലീത്തയെ സന്ദർശിച്ചു.
തിരുവല്ല: ആഗോള കത്തോലിക്കാ സഭയുടെ യൂറോപ്യൻ യൂണിയനിൽ നിന്നുള്ള എക്യുമെനിക്കൽ സംഘം ഡോ.
33ാം ഒളിമ്പിക്സിന് ഇന്ന് പാരീസിൽ തുടക്കം.
പാരീസ്: പ്രകാശത്തിന്‍റെ നഗരമെന്നറിയപ്പെടുന്ന പാരീസിന്‍റെ ഓളപ്പരപ്പിൽ ഇന്ന് ലോക കായിക മാമാങ്കത്തിനു തുടക്കം.