• Logo

Allied Publications

Americas
കാൻ വാർഷിക സോവനീർ കവർ പ്രകാശനം ചെയ്തു
Share
നാഷ്വിൽ: കേരള അസോസിയേഷൻ ഓഫ് നാഷ്വിൽ (കാൻ) ഔദ്യോഗികമായി രൂപീകരിച്ചതിന്‍റെ പതിനഞ്ചാം (ക്രസ്റ്റൽ അഥവ സ്ഫടിക വാർഷികം) വാർഷികത്തിന്‍റെ ഭാഗമായി ഈ വർഷം പുറത്തിറക്കുന്ന സോവനീറിന്‍റെ കവർ പ്രകാശനം പ്രശസ്ത മലയാള സംഗീതജ്ഞൻ സ്റ്റീഫൻ ദേവസ്‌സി നിർവഹിച്ചു.

കൽപടവുകൾ എന്നാണ് സോവനീറിന് പേര് നൽകിയിരിക്കുന്നത്. കഴിഞ്ഞുപോയ പതിനഞ്ചുവർഷത്തെ കാൻ പ്രവർത്തനങ്ങളുടെ ഒരു നേർക്കാഴ്ച്ചയാകാൻ പോകുന്ന സോവനീർ പ്രശസ്ത സിനിമാതാരം ദിവ്യ ഉണ്ണി സെപ്റ്റംബറിൽ നടക്കാൻ പോകുന്ന കാൻ ഓണാഘോഷവേളയിൽ പ്രകാശനം ചെയ്യും.

കഥകൾ, കവിതകൾ, ലേഖനങ്ങൾ, സംഗീതസാഹിത്യസാമുഹ്യ മേഖലകളിലെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, കുട്ടികൾക്കും യുവാക്കൾക്കും വനിതകൾക്കും പ്രാധാന്യം നൽകിക്കൊണ്ടുള്ള രചനകൾ എന്നിവകൊണ്ട് സോവനീർ സമ്പന്നമായിരിക്കും.

നാഷ്വിൽ മലയാളികളുടെ പ്രവാസചരിത്രം, കാനിന്‍റേയും അതിനുമുമ്പുള്ള മലയാളകൂട്ടായ്മകളുടെയും പ്രവർത്തന റിപ്പോർട്ടുകൾ, കലാകായികസേവന മേഖലകളിലെ ഇടപെടലുകൾ എന്നിവയെല്ലാം സോവനീറിൽ പ്രതിഫലിക്കും.

നാഷ്വില്ലിന് പുറമെ അമേരിക്കയിലെയും കേരളത്തിലെയും നിരവധി സാഹിത്യകാരന്മാരും സാംസ്കാരിക മേഖലയിലെ പ്രമുഖരും സോവനീറിന്‍റെ വിജയത്തിനായി സഹകരിക്കുന്നുണ്ട്. കാൻ ഭരണസമിതി തീരുമാനിച്ചപ്രകാരം ഏഴംഗ സോവനീർ കമ്മിറ്റിയാണ് സോവനീർ പ്രസിദ്ധീകരിക്കുന്നതിന് നേതൃത്വം നൽകുന്നത്.

ശങ്കർ മന (ചീഫ് എഡിറ്റർ), ഷിബു പിള്ള (മനേജിങ്ങ് എഡിറ്റർ), ഡോ. സുശീല സോമരാജൻ, മനോജ് രാജൻ, സുമ ശിവപ്രസാദ്, സന്ദീപ് ബാലൻ, ദിയ മനോജ് എന്നിവരാണ് സോവനീർ കമ്മിറ്റി അംഗങ്ങളായി പ്രവർത്തിക്കുന്നത്.

ഹൂസ്റ്റണിൽ വെടിവയ്പ്; രണ്ട് പേർ കൊല്ലപ്പെട്ടു.
ഹൂസ്റ്റൺ: ഹാരിസ് കൗണ്ടിയിലെ സൈപ്രസ് സ്റ്റേഷൻ ഡ്രൈവിൽ തിങ്കളാഴ്ച രാത്രി നടന്ന വെടിവയ്പിൽ രണ്ട് പേർ കൊല്ലപ്പെട്ടു.
ഒക്‌ലഹോമയിൽ തടവുകാരൻ ജയിൽ ചാടി.
ഒക്‌ലഹോമ: ക്ലാര വാൾട്ടേഴ്സ് കമ്യൂണിറ്റി കറക്ഷൻ സെന്‍ററിൽ നിന്ന് ജയിൽ ചാടിയ തടവുകാരനെ കണ്ടെത്താൻ പോലീസ് സഹായം തേടി.
യുഎസിലെ ശിക്ഷ ഇളവിൽ സ്ത്രീ തടവുകാർ കുറവ്.
വാഷിംഗ്‌ടൺ: കഴിഞ്ഞ നാലു വർഷത്തെ കണക്ക് പ്രകാരം യുഎസിലെ ജയിലുകളിൽ നിന്നും ധാരാളം തടവുകാർ പ്രസിഡന്‍റിന്‍റെ ശിക്ഷ ഇളവ
അനധികൃത കുടിയേറ്റക്കാരെ നാടുകടത്തൽ: ചങ്ങല ഇടുന്ന ദൃശ്യങ്ങൾ പുറത്തുവിട്ട് വൈറ്റ് ഹൗസ്.
വാഷിംഗ്ടൺ: അമേരിക്കയിൽനിന്നു തിരിച്ചയയ്ക്കുന്ന അനധികൃത കുടിയേറ്റക്കാരെ ചങ്ങലയിൽ ബന്ധിക്കുന്ന ദൃശ്യങ്ങൾ വൈറ്റ് ഹൗസ്
കള്ളും കരിമീനും രുചിക്കാൻ അമേരിക്കൻ സഞ്ചാരികൾ കുമരകത്ത്.
കുമരകം: അമേരിക്കയിൽനിന്ന് കേരളം കാണാനെത്തിയ 12 അംഗസംഘം കുമരകം ഒന്നാം നമ്പർ ഷാപ്പിലെത്തി കള്ള