• Logo

Allied Publications

Americas
വിവേക് രാമസ്വാമി അകത്തോ പുറത്തോ?
Share
വാഷിംഗ്‌ടൺ ഡിസി: യുഎസ് മുൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് തന്‍റെ വൈസ് പ്രസിഡന്‍റ് സ്ഥാനാർഥിയായി ആരെ തെരഞ്ഞെടുക്കും എന്ന കാര്യത്തിൽ ഊഹാപോഹങ്ങൾ തുടരുകയാണ്.

ഫ്ലോറിഡ സെനറ്റർ മാർക്കോ റുബിയോയുടെ പേര് പറഞ്ഞു കേൾക്കുന്നുണ്ടെങ്കിലും ട്രംപിന്‍റെ അതേ സംസ്ഥാനകാരനാണ് എന്ന കാര്യം അദ്ദേഹത്തിന് ഒരു വിലങ്ങുതടിയാ‌യി മാറും.

യുഎൻ മുൻ അംബാസിഡർ നിക്കി ഹേലി വെെസ് പ്രസിഡന്‍റാവാൻ തനിക്കു താത്പര്യമില്ലെന്ന് നേരത്തെ അറിയിച്ചിരുന്നു. ട്രംപ് താൻ അവരെ പരിഗണിക്കുന്നില്ല എന്ന് തുറന്നുപറയുകയും ചെയ്തു.

അമേരിക്ക ഗ്രേറ്റ് എഗൈൻ (മാഗാ) എന്ന ട്രംപിനെ പിന്തുണയ്ക്കുന്ന പ്രസ്ഥാനത്തിലെ പലരും നിക്കിയെ പിന്തുണക്കുന്നില്ല. നിക്കി വന്നാൽ ട്രംപിന് വോട്ടുകൾ കുറയുമെന്നാണ് ഇവർ പറയുന്നത്.

ഇന്ത്യൻ വംശജനും വ്യവസായ പ്രമുഖനുമായ വിവേക് രാമസ്വാമിയുടെ പേരാണ് ഇപ്പോൾ വീണ്ടും ഉയർന്നു വന്നിരിക്കുന്നത്. വിവാദങ്ങളിൽ നിന്നകന്ന് കഴിയുന്ന രാമസ്വാമി ഒരു "വിവേക' പൂർണമായ വൈസ് പ്രസിഡന്‍റ് സ്ഥാനാർഥിയാണ് എന്ന് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നു.

രാമസ്വാമിക്കൊപ്പം കേൾക്കുന്ന പേരുകളിൽ ഇപ്പോഴും റുബിയോയും സെനറ്റർമാരായ ജെ.ഡി. വാൻസും ടിം സ്കോട്ടും ഉണ്ട്. ഒപ്പം സൗത്ത്, നോർത്ത് ഡകോട്ട ഗവർണർമാരായ ക്രിസ്റ്റി നോമും ഡഗ് ബർഗവും ഉണ്ട്.

രാഷ്ട്രീയമായി ഉന്നമനത്തിനു ലക്ഷ്യമിടുന്ന നേതാക്കൾക്ക് ട്രംപിന്‍റെ ടിക്കറ്റിൽ പ്രത്യക്ഷപ്പെടുന്നത് പല വിധത്തിലും പ്രയോജനപ്പെടും. പാർട്ടിയിൽ വ്യക്തമായ ഇരിപ്പിടം ഉറപ്പിക്കുന്നതിനൊപ്പം അടുത്ത തെരഞ്ഞെടുപ്പിൽ പ്രസിഡന്‍റ് സ്ഥാനാർഥിയാകാനുള്ള സാധ്യത വർധിപ്പിക്കുകയും ചെയ്യാം.

ട്രംപ് ജയിച്ചാലും ഇല്ലെങ്കിലും ഈ സാധ്യത നില നിൽക്കും. കുറെ അധികം റിപ്പബ്ലിക്കനുകൾ ടിക്കറ്റിൽ വരാൻ രഹസ്യമായും പരസ്യമായും പരിശ്രമിക്കുന്നുണ്ട്. ഇതുവരെ അസ്വീകാര്യനായിരുന്ന ട്രംപ് കൂടുതൽ നേതാക്കൾക്ക് പ്രിയങ്കരനായി മാറുകയാണ്.

ഇവർ പലരും പരസ്യമായി എംഎജിഎംഎയുടെയും ആരാധകരായി മാറിയിരിക്കുകയാണ്. എന്നാൽ ഈ ബാന്ധവം താത്കാലികമായിരിക്കും. 2028ൽ ട്രംപ് വീണ്ടും മത്സരിക്കുമോ എന്ന ചോദ്യം പ്രസക്തമായി മാറും.

ഇപ്പോൾ ഷോർട്ട് ലിസ്റ്റിലുള്ള പേരുകളിൽ നിന്ന് ട്രംപ് ആരോട് താത്പര്യം കാട്ടും എന്നതാണ് ഇപ്പോഴത്തെ മില്യൺ ഡോളർ ചോദ്യം.

സിയോൺ ചർച്ച് ഡാളസിന്‍റെ ആഭിമുഖ്യത്തിൽ ഞായറാഴ്ച വർഷിപ്പ് നൈറ്റ്.
ഡാളസ്: റിച്ചാർഡ്സൺ സിറ്റിയിൽ സയൺ ചർച്ചിൽ വച്ച് ഞായറാഴ്ച (ജൂലൈ 28) വൈകുന്നേരം 6.30ന് സംഗീത ആരാധന നടത്തുന്നു.
12ാം വർഷത്തിന്‍റെ നിറവിൽ ഷിക്കാഗോ സെന്‍റ് ‌ മാർത്ത ദേവാലയം.
ഇലിനോയിസ്: ഷിക്കാഗോ അതിരൂപതയിലെ മലയാളി റോമൻ കത്തോലിക്ക ഇടവക ദേവാലയമായ മോർട്ടൻ ഗ്രോവിലെ സെന്‍റ് മാർത്ത ദേവാലയത
ഫാ. ജോണ്‍ മേലേപ്പുറത്തിനെ സെന്‍റ് അല്‍ഫോണ്‍സാ ദേവാലയത്തില്‍ ആദരിച്ചു.
ഡാളസ്: ആഗോള സീറോമലബാര്‍ സഭയുടെ ഷിക്കാഗോ രൂപതാ വികാരി ജനറാളും നോര്‍ത്ത് അമേരിക്കയിലെ സീനിയര്‍ മോസ്റ്റ് മലയാളി വൈദീ
സൗത്ത് ജഴ്‌സിയിലും ബാള്‍ട്ടിമോറിലും ഫാമിലി കോണ്‍ഫറന്‍സിന്‍റെ രജിസ്ട്രേഷൻ കിക്ക് ഓഫ് നടത്തി.
ഫിലാഡല്‍ഫിയ: കത്തോലിക്കാ കോണ്‍ഗ്രസിന്‍റെ (എസ്എംസിസി) രജതജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് സെപ്റ്റംബര്‍ 27 മുതല്‍ 29 വരെ
ഹൂസ്റ്റൺ ഇന്ത്യൻ ക്രിസ്ത്യൻ എക്യുമെനിക്കൽ ബൈബിൾ ക്വിസ്; സെന്‍റ് ജെയിംസ് ടീമിന് ഒന്നാം സ്ഥാനം.
ഹൂസ്റ്റൺ: ഇന്ത്യൻ ക്രിസ്ത്യൻ എക്യുമെനിക്കൽ കമ്യൂണിറ്റി ഓഫ് ഹൂസ്റ്റണിന്‍റെ ആഭിമുഖ്യത്തിൽ ഹൂസ്റ്റണിലെ ഇടവകളെ പങ്കെടുപ്പ