• Logo

Allied Publications

Americas
അഭിപ്രായ സർവേ ഫലങ്ങൾ വീണ്ടും തള്ളി ബൈഡൻ
Share
വാഷിംഗ്‌ടൺ ഡിസി: യുഎസ് പ്രസിഡന്‍റ് ജോ ബൈഡൻ അഭിപ്രായ സർവേ ഫലങ്ങളോട് പ്രതികൂലമായി പ്രതികരിക്കുവാൻ ആരംഭിച്ചിരിക്കുകയാണെന്നാണ് കഴിഞ്ഞ ദിവസം കേൾക്കുവാനിടയായ പ്രഭാഷണങ്ങളിൽ നിന്ന് വ്യക്തമായത്.

തെരഞ്ഞെടുപ്പ് പ്രചാരണത്തിനും ധന ശേഖരണത്തിനുമായി ബൈഡൻ തെക്ക് കിഴക്കൻ വിസ്കോൺസിനും ഷിക്കാഗോയും സന്ദർശിക്കുക ആയിരുന്നു. കടുത്ത മത്സരം നടത്തുന്ന, ഫലങ്ങൾ മാറി മറിയുവാൻ ഏറെ സാധ്യതയുള്ള സംസ്ഥാനങ്ങളിൽ ആറ് പോയിന്‍റുകൾക്കു താൻ റിപ്പബ്ലിക്കൻ എതിരാളി മുൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിനെക്കാൾ മുന്നിലാണെന്ന് അദ്ദേഹം എടുത്തുപറഞ്ഞു.

എന്നാൽ പാൽമർ ഹൗസ് ഹോട്ടലിൽ തന്‍റെ ദാതാക്കളോട് ഈ സർവേ ഫലങ്ങൾ വളരെ മുൻകൂട്ടി ഉള്ളതാണ്, ഇതിനു വലിയ പ്രാധാന്യം കല്പിക്കേണ്ടതില്ല എന്ന് മുന്നറിയിപ്പു നൽകി. ഫണ്ട് റേസിംഗിൽ നിന്നു രണ്ടു മില്യൺ ഡോളറിൽ അധികം സമാഹരിച്ചു എന്നാണു വിവരം.

ട്രംപിന്‍റെ ഭരണകാലത്തു എല്ലാം കുഴപ്പം പിടിച്ചതായിരുന്നു എന്നാരോപിച്ച ബൈഡൻ, ഹോട്ടലിൽ എൺപതു മെഗാ ഡോണർമാരുമായി കൂടിക്കാഴ്ച നടത്തുവാൻ മറന്നില്ല. പഴയ കൂട്ടുകാർ ബൈഡനെ ആലിംഗനത്തോടെ സ്വാഗതം ചെയ്തു.

ബൈഡൻ  ക്ലെയ്‌ക്കോ സിഇഒ ബോബ് ക്ലാർക്ക് കൂടിക്കാഴ്ചയ്ക്കു വലിയ പ്രാധാന്യം ഉണ്ടായിരുന്നു. മുൻ പ്രസിഡന്‍റ് ബാരാക് ഒബാമയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ചുക്കാൻ പിടിച്ച ക്ലാർക്ക് അന്ന് വിട്ടു മാറാതെ ഒബാമക്കൊപ്പം ഉണ്ടായിരുന്നു.

ട്രംപ് വിജയിച്ചാൽ അഫോർഡബിൾ കെയർ ആക്ട് (എസിഎ) ഇല്ലാതാക്കും എന്ന് ബൈഡൻ ആരോപിച്ചു. ടൈം സ്റ്റാമ്പിന്‍റെ പുതിയ അഭിപ്രായ സർവേയിൽ ട്രംപിന് 237 ഡെലിഗേറ്റ് വോട്ടും ബൈഡനു 213 ഡെലിഗേറ്റുകളുമാണ് പ്രവചിക്കുന്നത്. ഭൂരിപക്ഷത്തിനു വേണ്ടത് 270 വോട്ടുകളാണ്. ബാക്കി 88 പേർ തീരുമാനം എടുക്കുവാൻ ബാക്കിയുണ്ട്.

ഇതിനിടയിൽ ക്രിപ്റ്റോ കറൺസി വ്യവസായത്തെ പ്രീതിപ്പെടുത്തുവാൻ ട്രംപ് ശ്രമം ആരംഭിച്ചു. ബൈഡൻ വിജയിച്ചാൽ ക്രിപ്റ്റോ വ്യവസായത്തെ ഇല്ലാതാക്കാൻ ശ്രമം നടത്തുമെന്ന് ട്രംപ് ആരോപിച്ചു.

ഗ്രാൻഡ് ഓൾഡ് (റിപ്പബ്ലിക്കൻ) പാർട്ടി നേതാക്കൾ പലരും ഇതിനകം തന്നെ ബിറ്റ്കോയിൻ വക്താക്കളായി മാറിയിട്ടുണ്ട്. വാഷിംഗ്ടണിൽ തീവ്ര ലോബിയിംഗ് നടത്തുന്ന ക്രിപ്റ്റോ വ്യവസായ പ്രമുഖർക്കു ട്രംപിന്‍റെ താത്പര്യം അനുഗ്രഹമായി മാറിയേക്കും.

പല തട്ടിപ്പ് ആരോപണങ്ങളും ക്രിപ്റ്റോ കറൻസികൾക്കു എതിരെ ഉയർന്നിട്ടുള്ളതിനാൽ ഡെമോക്രറ്റുകൾ പൊതുവായി അനുകൂലാഭിപ്രായം പറയുവാൻ വിമുഖരാണ്‌.

സിയോൺ ചർച്ച് ഡാളസിന്‍റെ ആഭിമുഖ്യത്തിൽ ഞായറാഴ്ച വർഷിപ്പ് നൈറ്റ്.
ഡാളസ്: റിച്ചാർഡ്സൺ സിറ്റിയിൽ സയൺ ചർച്ചിൽ വച്ച് ഞായറാഴ്ച (ജൂലൈ 28) വൈകുന്നേരം 6.30ന് സംഗീത ആരാധന നടത്തുന്നു.
12ാം വർഷത്തിന്‍റെ നിറവിൽ ഷിക്കാഗോ സെന്‍റ് ‌ മാർത്ത ദേവാലയം.
ഇലിനോയിസ്: ഷിക്കാഗോ അതിരൂപതയിലെ മലയാളി റോമൻ കത്തോലിക്ക ഇടവക ദേവാലയമായ മോർട്ടൻ ഗ്രോവിലെ സെന്‍റ് മാർത്ത ദേവാലയത
ഫാ. ജോണ്‍ മേലേപ്പുറത്തിനെ സെന്‍റ് അല്‍ഫോണ്‍സാ ദേവാലയത്തില്‍ ആദരിച്ചു.
ഡാളസ്: ആഗോള സീറോമലബാര്‍ സഭയുടെ ഷിക്കാഗോ രൂപതാ വികാരി ജനറാളും നോര്‍ത്ത് അമേരിക്കയിലെ സീനിയര്‍ മോസ്റ്റ് മലയാളി വൈദീ
സൗത്ത് ജഴ്‌സിയിലും ബാള്‍ട്ടിമോറിലും ഫാമിലി കോണ്‍ഫറന്‍സിന്‍റെ രജിസ്ട്രേഷൻ കിക്ക് ഓഫ് നടത്തി.
ഫിലാഡല്‍ഫിയ: കത്തോലിക്കാ കോണ്‍ഗ്രസിന്‍റെ (എസ്എംസിസി) രജതജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് സെപ്റ്റംബര്‍ 27 മുതല്‍ 29 വരെ
ഹൂസ്റ്റൺ ഇന്ത്യൻ ക്രിസ്ത്യൻ എക്യുമെനിക്കൽ ബൈബിൾ ക്വിസ്; സെന്‍റ് ജെയിംസ് ടീമിന് ഒന്നാം സ്ഥാനം.
ഹൂസ്റ്റൺ: ഇന്ത്യൻ ക്രിസ്ത്യൻ എക്യുമെനിക്കൽ കമ്യൂണിറ്റി ഓഫ് ഹൂസ്റ്റണിന്‍റെ ആഭിമുഖ്യത്തിൽ ഹൂസ്റ്റണിലെ ഇടവകളെ പങ്കെടുപ്പ