• Logo

Allied Publications

Middle East & Gulf
ഇറാനിൽ മത്സ്യമഴ..! അന്പരന്ന് ആളുകൾ
Share
ടെഹ്റാൻ: ഇറാനിലെ യസുജ് മേഖലയിലെ ആളുകൾക്ക് അന്പരപ്പ് വിട്ടുമാറുന്നില്ല. മഴത്തുള്ളികൾക്കൊപ്പം ആകാശത്തുനിന്നു മത്സ്യങ്ങൾ പതിച്ച കാഴ്ചയ്ക്കാണു കഴിഞ്ഞ ദിവസം അവർ നേർസാക്ഷ്യം വഹിച്ചത്.

ശരിക്കും മത്സ്യമഴ പെയ്യുകയായിരുന്നുവെന്നു പ്രദേശവാസികൾ പറയുന്നു. പൊടിമീനൊന്നുമല്ല വീണത്. സാമാന്യം വലിപ്പമുള്ള മത്സ്യങ്ങൾതന്നെ. അതും പിടയ്ക്കുന്ന ജീവനുള്ളവ.

മീൻ മഴയെക്കുറിച്ചു മുൻപു കേട്ടിട്ടുണ്ടെങ്കിലും നേരിൽ കണ്ടപ്പോൾ അന്ധാളിച്ചുപോയെന്ന് ഇതിനു സാക്ഷികളായവർ പറയുന്നു. മീനുകളെ കൈയിലെടുത്തു നോക്കിയവർപോലും വിശ്വസിക്കണോ വേണ്ടയോ എന്ന കൺഫ്യൂഷനിലായത്രെ.

പക്ഷേ നേരിൽ കണ്ടത് എങ്ങനെ വിശ്വസിക്കാതിരിക്കും? യസുജ് മേഖലയിലെ മുനിസിപ്പൽ പ്ലാസയ്ക്ക് മുന്നിലാണു മീന്‍മഴ തകർത്തുപെയ്തത്. നിരത്തുകളിലും കെട്ടിടങ്ങളുടെ മുകളിലും വരെ മത്സ്യങ്ങൾ നിറഞ്ഞു.

ഈ പ്രദേശത്തിന് 280 കിലോമീറ്റര്‍ ദൂരെയുള്ള ഒരു പട്ടണത്തില്‍ അതിശക്തമായ കൊടുങ്കാറ്റ് വീശിയടിച്ചതിനു പിന്നാലെയായിരുന്നു മത്സ്യമഴ. കൊടുങ്കാറ്റടിച്ച പ്രദേശത്തെ ഏതെങ്കിലും ജലാശയത്തിലെ മീനുകളാണു പെയ്തിറങ്ങിയതെന്നാണു ശാസ്ത്രീയ വിശദീകര‍ണം.

കനത്ത ചുഴലിക്കാറ്റിൽ കടലിലും തടാകങ്ങളിലുമുള്ള ജലം വലിയതോതിൽ ആകാശത്തേക്ക് ഉയരാറുണ്ട്. "വാട്ടര്‍ സ്പോട്ട്' എന്നറിയപ്പെടുന്ന ഇത്തരം പ്രതിഭാസത്തിൽ വെള്ളത്തോടൊപ്പം അവിടെയുള്ള മത്സ്യങ്ങളുമുണ്ടാകും.

പിന്നീടു മേഘത്തോടൊപ്പം കാറ്റിൽ ഇവ സഞ്ചരിക്കുകയും മഴയായി ഭൂമിയിൽ പതിക്കുകയും ചെയ്യും.‌ അസാധാരണമായ ഇത്തരം സംഭവങ്ങള്‍ ഇതിനുമുമ്പും ലോകത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെങ്കിലും ഇതിനെക്കുറിച്ചുള്ള ശാസ്ത്രീയ പഠനങ്ങള്‍ കാര്യമായി നടന്നിട്ടില്ല.

സൗദിയിലേക്കുള്ള വിമാനസർവീസുകളുടെ എണ്ണം കൂട്ടാൻ സർക്കാർ ഇടപെടണം: നവയുഗം.
അൽ കോബാർ: സൗദി അറേബ്യയിലെ വിവിധ വിമാനത്താവളങ്ങളിലേക്ക് കുറഞ്ഞ ടിക്കറ്റ് നിരക്കുള്ള വിമാനസർവീസുകളുടെ എണ്ണം കൂട്ടാ
കേരള സോഷ്യൽ സെന്‍റർ വനിതാ വിഭാഗത്തിന് പുതിയ സാരഥികൾ.
അബുദാബി: അബുദാബി കേരള സോഷ്യൽ സെന്‍റർ വനിതകളുടെ വാർഷിക ജനറൽ ബോഡി 2024 2025 പ്രവർത്തന വർഷത്തേക്കുള്ള ഭാരവാഹികളെ
യന്ത്രത്തകരാർ; ജിദ്ദയിൽ നിന്നും കോഴിക്കോട്ടേക്ക് പുറപ്പെട്ട വിമാനം തിരിച്ചിറക്കി.
കോഴിക്കോട്: ജിദ്ദയിൽ നിന്നും കോഴിക്കോട്ടേക്ക് പുറപ്പെട്ട സപൈസ് ജെറ്റ് വിമാനം യന്ത്രത്തകരാറിനെ തുടർന്ന് തിരിച്ചിറക്കി.
ഷൈനുവിന് നാടണയാൻ കൈത്താങ്ങായി കൊല്ലം പ്രവാസി അസോസിയേഷൻ.
മനാമ: ജോലി സംബന്ധമായി പ്രശ്നത്തിൽ അകപ്പെട്ടു ബഹറനിൽ കഴിഞ്ഞ കൊല്ലം സ്വദേശി ഷൈനുവിന് നാടണയാൻ കൊല്ലം പ്രവാസി അസോസിയേഷ
മണിപ്പുർ സ്വദേശിയുടെ മൃതദേഹം ഖബറടക്കി.
മക്ക: ഹജ്ജ് കർമത്തിന് ശേഷം മക്കയിൽ മരണപ്പെട്ട മണിപ്പുർ ജിരിബാമിലെ ബാബുപാര സ്വദേശി ഹാജി മുഹമ്മദ്‌ അബ്ദുറബ്ബിന്‍റെ(57)