• Logo

Allied Publications

Europe
സീറോമലബാർ സഭ നോക്ക് തീർഥാടനം; മാർ റാഫേൽ തട്ടിൽ അയർലൻഡിലെത്തി
Share
ഡബ്ലിൻ: ശനിയാഴ്ച നടക്കുന്ന അയര്‍ലൻഡ് സീറോമലബാര്‍ സഭയുടെ നാഷണൽ നോക്ക് തീർഥാടനത്തിൽ പങ്കെടുക്കുന്നതിനായി മേജർ ആർച്ചുബിഷപ് മാർ റാഫേൽ തട്ടിൽ, യൂറോപ് അപ്പൊസ്തോലിക് വിസിറ്റേറ്റർ ബിഷപ് മാർ സ്റ്റീഫൻ ചിറപ്പണത്ത് എന്നിവർ അയർലൻഡിലെത്തി. ഡബ്ലിൻ വിമാനത്താവളത്തിൽ ഇരുവർക്കും ഉജ്വല സ്വീകരണം നൽകി.

അയർലൻഡ് സീറോമലബാർ പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ഫാ. സെബാൻ സെബാസ്റ്റ്യൻ വെള്ളാമത്തറ, കാറ്റിക്കിസം ഡയറക്ടർ ഫാ, റോയ് വട്ടക്കാട്ട്, അയർലൻഡ് സീറോമലബാർ സഭയുടെ ട്രസ്റ്റിമാരായ ജൂലി റോയ്, സീജോ കാച്ചപ്പിള്ളി, ഡബ്ലിൻ സോണൽ സെക്രട്ടറി ബിനുജിത്ത് സെബാസ്റ്റ്യൻ, മറ്റു ട്രസ്റ്റിമാരും വിവിധ ഡിപ്പാർട്ട്മെന്‍റ് സെക്രട്ടറിമാരും ചേർന്നാണ് സ്വീകരണം നൽകിയത്.

ശനിയാഴ്ച (മേയ് 11) നടക്കുന്ന തീർഥാടനത്തോട് അനുബന്ധിച്ചു നോക്ക് ദേവാലയത്തിൽ നടക്കുന്ന തിരുകർമങ്ങൾക്ക് മാർ റാഫേൽ തട്ടിൽ മുഖ്യകാർമികത്വം വഹിക്കും.



യൂറോപ് അപ്പസ്റ്റോലിക് വിസിറ്റേറ്റർ ബിഷപ് മാർ സ്റ്റീഫൻ ചിറപ്പണത്ത്, സീറോമലബാർ സഭ അയർലൻഡ് നാഷണൽ കോഓർഡിനേറ്റർ ഫാ. ജോസഫ് മാത്യു ഓലിയക്കാട്ടിൽ എന്നിവരും അയർലൻഡിലെ മുഴുവൻ വൈദികരും സഹകാർമികരായിരിക്കും.

പരിശുദ്ധ അമ്മയുടെ സാന്നിധ്യം നിറഞ്ഞുനിൽകുന്ന നോക്ക് അന്താരാഷ്ട്ര ദിവ്യകാരുണ്യ മരിയൻ തീർഥാടന കേന്ദ്രത്തിൽ റിപ്പബ്ലിക് ഓഫ് അയര്‍ലൻഡിലേയും നോർത്തേൺ അയർലൻഡിലേയും സീറോമലബാർ വിശ്വാസികൾ ഒത്തുചേരും. അയർലൻഡിലെ സീറോമലബാർ സഭയുടെ 37 വി. കുർബാന സെന്‍ററുകളിൽ നിന്നുള്ളവരാണ് മരിയൻ തീർഥാടനത്തിൽ പങ്കെടുക്കുന്നത്.

ശനിയാഴ്ച രാവിലെ പത്തിന് നോക്ക് ബസലിക്കയിൽ ആരാധനയും ജപമാലയും. തുടർന്ന് ആഘോഷമായ സീറോമലബാർ വിശുദ്ധ കുർബാനയും ഭക്തിനിർഭരമായ പ്രദക്ഷിണവും നടക്കും. അയർലൻഡിലെ മുഴുവൻ സീറോമലബാർ വൈദീകരും തീർഥാടനത്തിൽ പങ്കെടുക്കും.



കാറ്റിക്കിസം സ്കോളർഷിപ്പ് പരീക്ഷയിൽ ഉന്നതവിജയം നേടിയ കുട്ടികളേയും ബൈബിൾ ക്വിസ് മത്സരത്തിൽ നാഷണൽ തലത്തിൽ വിജയം നേടിയവരേയും അയർലൻഡിലെ ലിവിംഗ് സെർട്ട് പരീക്ഷയിലും ജൂനിയർ സെർട്ട് (എ ലെവൽ/ജിസിഎസ്ഇ നോർത്തേൺ അയർലൻഡ്) പരീക്ഷയിലും 2023 വർഷത്തിൽ ഉന്നതവിജയം നേടിയ കുട്ടികളേയും അഞ്ചോ അതിലധികമോ മക്കളുള്ള അയർലൻഡിലെ വലിയ കുടുംബങ്ങളേയും ഈ തീർഥാടനത്തിൽ ആദരിക്കും.

മേയോയിലെ നോക്ക് ഗ്രാമത്തിലെ സ്നാപക യോഹന്നാന്‍റെ പേരിലുള്ള ദേവാലയത്തിന്‍റെ പുറകിൽ നടന്ന മരിയൻ പ്രത്യക്ഷീകരണത്തിന് പതിനഞ്ചിലേറെ ആളുകൾ സാക്ഷികളായിരുന്നു. പരിശുദ്ധ കന്യകാ മാതാവിനൊപ്പം സെന്‍റ് ജോസഫും യോഹന്നാൻ ശ്ലീഹായും പ്രത്യക്ഷപ്പെട്ടതായി ദൃക്സാക്ഷ്യകൾ സാക്ഷ്യപ്പെടുത്തുന്നു.



ഇവരോടോപ്പം ഒരു ബലിപീഠവും ഒരു കുരിശും ആട്ടിൻകുട്ടിയും ദൂതന്മാരും ഉണ്ടായിരുന്നു. ഏകദേശം രണ്ട് മണിക്കൂറോളം ഈ ദർശനം നീണ്ടുനിന്നു. സഭ നിയോഗിച്ച രണ്ട് കമ്മീഷനുകളും ഈ ഗ്രാമത്തിൽ നടന്ന സംഭവങ്ങൾ വിശ്വാസയോഗ്യമാണെന്ന് കണ്ടെത്തി.

വി. ജോൺ പോൾ രണ്ടാമൻ മാർപാപ്പയും ഫ്രാൻസീസ് മാർപാപ്പയും നോക്ക് ദേവാലയം സന്ദർശിച്ചിട്ടുണ്ട്. വി. മദർ തെരേസായും നോക്ക് സന്ദർശിച്ച് പ്രാർഥിച്ചിരുന്നു. കഴിഞ്ഞവർഷം അയർലൻഡ് സന്ദർശിച്ച അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡൻ ഈ പുണ്യസ്ഥലത്ത് ഏതാനും മണിക്കൂറുകൾ ചെലവഴിച്ചു.

വർഷംതോറും ആയിരക്കണക്കിന് അന്താരാഷ്ട്ര തീർഥാടകരാണ് നോക്ക് ദേവാലയത്തിൽ എത്തി അനുഗ്രഹം നേടുന്നത്.

ലേലത്തിലും താരമായി ഷൂമാക്കർ; വാച്ചുകൾ വിറ്റുപോയത് 4.4 മില്യൺ യൂറോയ്ക്ക്.
ബെര്‍ലിന്‍: ഫോർമുല വൺ റേസിംഗ് ഇതിഹാസം മൈക്കൽ ഷൂമാക്കറുടെ വാച്ചുകൾ ലേലത്തിൽ 4.4 മില്യൺ യൂറോയ്ക്ക് വിറ്റുപോയി.
ജര്‍മനിയിലെ ആശുപത്രി നവീകരണത്തിന് മന്ത്രിസഭ അംഗീകാരം നല്‍കി.
ബെര്‍ലിന്‍: ഷോള്‍സ് കാബിനറ്റ് ജര്‍മനിയിലെ ആശുപത്രി നവീകരണത്തിന് തുടക്കമിട്ടു.
ട്രെയിനില്‍ ആക്രമണം നടത്തിയ പ്രതിക്ക് ജീവപര്യന്തം ശിക്ഷ.
ബെര്‍ലിന്‍: ജര്‍മനിയിലെ ട്രെയിനില്‍ കത്തി ആക്രമണം നടത്തിയ പ്രതിയെ ജീവപര്യന്തം തടവിനു ശിക്ഷിച്ചു.
മാര്‍ റാഫേല്‍ തട്ടിലിന് വിയന്ന അതിരൂപതയും ഓസ്ട്രിയയിലെ സീറോമലബാര്‍ സമൂഹവും സ്വീകരണം നല്‍കും.
വിയന്ന: ഓസ്ട്രിയയിലെ ആര്‍ച്ചുബിഷപ് കര്‍ദിനാള്‍ ക്രിസ്റ്റോഫ് ഷോണ്‍ബോണിന്‍റെ പ്രത്യേക ക്ഷണപ്രകാരം വിയന്നയില്‍ എത്തിച്ചേ
റഷ്യയിലേക്ക് ഇന്ത്യക്കാർക്ക് വീസ ഇല്ലാതെ പോകാം.
ന്യൂഡൽഹി: ഇന്ത്യക്കാർക്ക് റഷ്യയിലേക്കു പോകാൻ വീസ ഒഴിവാക്കുന്നു.