• Logo

Allied Publications

Americas
ബിറ്റ്‌കോയിൻ എടിഎം കേന്ദ്രങ്ങൾ ഇരകളെ വേട്ടയാടുകയാണോ?
Share
ഡാളസ്: സാമ്പത്തിക വേട്ടയാടൽ സർവസാധാരണമായി മാറിയിരിക്കുകയാണ്. ഡിജിറ്റൽ അസ്റ്റുകളിലേക്കു നിക്ഷേപകർ കൂടുതൽ ആകർഷിക്കപെടുമ്പോൾ ഈ മേഖലയിൽ തട്ടിപ്പിന്‍റെ കഥകൾ കൂടുതലായി പുറത്തുവരുന്നു.

ഇപ്പോൾ സാമ്പത്തിക വേട്ടയാടൽ കൂടുതലായി നടക്കുന്നത് ബിറ്റ്കോയിൻ എടിഎം കേന്ദ്രങ്ങളിലാണെന്ന് റിപ്പോർട്ടുകൾ പറയുന്നു. ബിറ്റ്കോയിനുകളുടെ ടെല്ലർ മെഷീനുകൾ അല്ലെങ്കിൽ ബിടിഎമ്മുകൾ ഉപഭോക്‌താക്കൾക്കു ബിറ്റ്കോയിൻ കോൺവെർഷനുകൾ നടത്താനുള്ള കേന്ദ്രങ്ങളാണ്.

ഇവ ടെല്ലർ മെഷീനുകൾ പോലെയാണ്. ഗ്യാസ് സ്റ്റേഷനുകളിലും മദ്യ, കൺവീനിയന്സ് സ്റ്റോറുകളിലും സാധാരണ ഓട്ടോമേറ്റഡ് ടെല്ലർ മെഷീൻ കേന്ദ്രങ്ങളിലും ഇവ കണ്ടുവരുന്നു. ബിടിഎം വ്യവസായം വല്ലാതെ വളർന്നത് കോവിഡ് കാലത്താണ്.

ആ നാല് വർഷങ്ങളിൽ എടിഎം യൂണിറ്റുകൾ അഞ്ചിരട്ടി കൂടുതൽ സ്ഥാപിക്കപ്പെട്ടു. ഇപ്പോൾ കോയിൻ എടിഎം റഡാർ കണക്കു പ്രകാരം യുഎസിൽ 31100 ബിടിഎം യൂണിറ്റുകൾ ഉണ്ട്. ഒരു സൂക്ഷ്മ നിരീക്ഷണത്തിൽ ഇവ കൂടുതലും കേന്ദ്രീകരിച്ചിരിക്കുന്നത് കറുത്ത വർഗക്കാരുടെയും ലാറ്റിനോ വിഭങ്ങളുടെയും നിവാസ പരിസരത്താണെന്നു കാണാം.

ഈ ബിറ്റ്‌കോയിൻ എടിഎം ലൊക്കേഷനുകൾ ഓരോ ഇടപാടിനും 22 ശതമാനം ഫീസ് ചാർജ് ചെയ്യുന്നു. യുഎസിലെ ഏറ്റവും വലിയ ബിറ്റ് കോയിൻ ഓപ്പറേറ്ററായ ബിറ്റ്‌കോയിൻ ഡിപ്പോ 7300 ബിടിഎമ്മിലൂടെ ഏപ്രിൽ എട്ടിലെ കണക്കനുസരിച്ചു ഏറ്റവും കൂടുതൽ ഫീസ് ചാർജ് ചെയ്തതായിട്ടാണ് കരുതുന്നത്.

എല്ലാ സാമ്പത്തിക സേവനങ്ങളും സേവിംഗ്സ്, ക്രെഡിറ്റ്, ഇൻഷുറൻസ് തുടങ്ങിയവയും ഡിപ്പോ വാഗ്ദാനം ചെയ്യുന്നു. ഡിപ്പോയുടെ 80 ശതമാനത്തിൽ അധികം ഉപഭോക്‌താക്കളും വാർഷിക വരുമാനം 80,000 ഡോളറിൽ അധികം നേടുന്നില്ല. ഇതാണ് 2023 നവംബറിൽ ഡിപ്പോ നൽകിയ വിവരം.

ഒരു പേ ഡേ ലെൻഡർ നിങ്ങളുടെ ചെക്കിന് ഞാൻ ഇന്ന് ക്യാഷ് നൽകാം. ഞാൻ 25 ശതമാനമോ 30 ശതമാനമോ ചാർജ് ചെയ്യും. പക്ഷെ നിങ്ങൾക്ക് ഇന്ന് തന്നെ ശേഷിച്ച ക്യാഷ് കൊണ്ട് പോകാമെന്ന് പറയുന്നത് പോലെയാണിത്, കൻസാസ് സിറ്റിയുടെ ഫെഡറൽ റിസേർവ് ബാങ്കിന്‍റെ ഫ്രാങ്ക്‌ളിൻ നോൾ പറഞ്ഞു.

ബിറ്റ്‌കോയിൻ ഡിപ്പോ പ്രസിഡന്‍റും സിഇഒയുമായ ബ്രാൻഡോൺ മെന്‍റ്സ് കറുത്ത വർഗക്കാരുടെയും ലാറ്റിനോകളുടെയും പ്രദേശങ്ങളിലാണ് തങ്ങളുടെ കൂടുതൽ എടിഎമ്മുകൾ എന്ന വാദം നിഷേധിച്ചു.

അസോസിയേഷൻ ഓഫ് ടാമ്പ ഹിന്ദു മലയാളി വിഷു ആഘോഷം സംഘടിപ്പിച്ചു.
ടാമ്പ: അസോസിയേഷൻ ഓഫ് ടാമ്പ ഹിന്ദു മലയാളിയുടെ(ആത്മ) വിഷു ആഘോഷം അതി ഗംഭീരമായി നടത്തി.
മാപ്പ് മദേഴ്സ് ഡേ ആഘോഷം ഇന്ന് ഫിലഡൽഫിയയിൽ.
ഫിലഡല്‍ഫിയ: മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഫിലഡല്‍ഫിയയുടെ ആഭിമുഖ്യത്തിൽ എല്ലാ വർഷവും നടത്തിവരാറുള്ള "മാപ്പ്
സീനിയർ ഫോറം സംഘടിപ്പിച്ച് കേരള അസോസിയേഷൻ ഓഫ് ഡാളസ്.
ഡാളസ്: കേരള അസോസിയേഷൻ ഓഫ് ഡാളസിന്‍റെ ആഭിമുഖ്യത്തിൽ സീനിയർ ഫോറം സംഘടിപ്പിച്ചു.
ഫോമയുടെ സുവനീറിലേക്ക് കലാസൃഷ്ടികൾ ക്ഷണിച്ചു.
ഷിക്കാഗോ: ഫെഡറേഷൻ ഓഫ് മലയാളി അസോസിയേഷൻസ് നടത്തുന്ന എട്ടാമത് നാഷണൽ കൺവൻഷനോട് അനുബന്ധിച്ച് ഒരു സുവനീർ പ്രസിദ്ധീ
ഖലിസ്ഥാൻ ഭീകരൻ നിജ്ജാറിന്‍റെ കൊലപാതകം; പ്രതികൾ പിടിയിൽ.
ഓട്ടവ: ഖലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജാറിനെ കൊലപ്പെടുത്തിയ കേസിൽ മൂന്നുപേരെ കാനഡയിൽ അറസ്റ്റ് ചെയ്തു.