• Logo

Allied Publications

Middle East & Gulf
മലയാളികൾ കൈകോർത്തു; ദയാധനം 34 കോടി കവിഞ്ഞു, അബ്ദുൾ റഹീമിന്‍റെ മോചനം സാധ്യമാകും
Share
കോഴിക്കോട്: സൗദി അറേബ്യയിൽ വധശിക്ഷ‌യ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൾ റഹീമിന്‍റെ മോചനത്തിനായുള്ള മുഴുവൻ തുകയും സമാഹരിച്ചു. 34 കോടി രൂപയാണ് ചുരുങ്ങിയ സമയംകൊണ്ട് സമാഹരിച്ചത്.

അബ്ദുൾ റഹീമിന്‍റെ മോചനത്തിനായി ആരംഭിച്ച ട്രസ്റ്റ് വഴിയായിരുന്നു ധനസമാഹരണം. 31,93,46,568 രൂപ ഇതിനായി ആരംഭിച്ച ബാങ്ക് അക്കൗണ്ട് വഴി ലഭിച്ചു. 2.52 കോടി രൂപ പണമായി നേരിട്ട് വീട്ടിലെത്തിയെന്നും ട്രസ്റ്റ് ഭാരവാഹികൾ വ്യക്തമാക്കി. തുക ഇന്ത്യൻ എംബസി വഴി സൗദി കുടുംബത്തിന് കൈമാറും.

ലോകത്തിന്‍റെ പല ഭാഗത്തുനിന്നുള്ള മലയാളികൾ ഒന്നടങ്കം പ്രയത്നിച്ചാണ് ദയാധനം സമാഹരിച്ചത്. നാലുദിവസം മുമ്പ് വെറും അഞ്ചുകോടി രൂപ മാത്രമായിരുന്നു സഹായമായി സമിതിക്ക് ലഭിച്ചത്. എന്നാൽ മാധ്യമങ്ങളിലും സമൂഹമാധ്യമങ്ങളിലും വാർത്ത വന്നതോടെ റഹീമിന്‍റെ മോചനത്തിനായി മനുഷ്യസ്നേഹികൾ കൈയയച്ച് സഹായിക്കുകയായിരുന്നു.

2006ലാണ് അബ്ദുൾ റഹീമിന്‍റെ ഭാഗത്തുനിന്നും മനപ്പൂർവമല്ലാത്ത കൈപിഴവ് മൂലം സൗദി സ്വദേശിയായ 15 വയസുകാരൻ മരിച്ചത്. തുടർന്ന് റിയാദിലെ കോടതി ഇയാൾക്ക് വധശിക്ഷ വിധിക്കുകയായിരുന്നു. 18 വർഷമായി അബ്ദുൾ റഹീം സൗദി ജയിലിൽ കഴിയുകയാണ്.

15 വയസുകാരന്‍റെ കുടുംബവുമായി നിരവധി തവണ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും അവർ മാപ്പ് നൽകാൻ തയാറായിരുന്നില്ല. ഒടുവിൽ 34 കോടി ഇന്ത്യൻ രൂപ നൽകാമെങ്കിൽ അബ്ദുൾ റഹീമിന് മാപ്പ് നൽകാമെന്ന് കുടുംബം അറിയിക്കുകയായിരുന്നു.

പ്രവാസി വെൽഫെയർ മേയ്‌ഫെസ്റ്റ് ബുധനാഴ്ച.
മനാമ: ലോക തൊഴിലാളി ദിനത്തോടനുബന്ധിച്ച് പ്രവാസി വെൽഫെയർ നടത്തിവരാറുള്ള മേയ് ഫെസ്റ്റ് ബുധനാഴ്ച സിഞ്ചിലുള്ള പ്രവാസി സെ
അബ്‌ദുൾ നാസർ കുട്ടിക്ക് കേളി യാത്രയയപ്പ് നൽകി.
റിയാദ്: ഇരുപത് വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിൽ പോകുന്ന അബ്ദുൾ നാസർ കുട്ടിക്ക് കേളി ബത്ഹ എരിയ സെൻട്രൽ യൂ
സനു മഠത്തിലിനെ അനുസ്മരിച്ച് നവയുഗം.
ദമാം: കഴിഞ്ഞ വർഷം അന്തരിച്ച നവയുഗം സാംസ്കാരികവേദി കേന്ദ്രകമ്മിറ്റി നേതാവും ദല്ല മേഖല ഭാരവാഹിയും സാമൂഹ്യപ്രവർത്തകന
യുഎഇയിലെയും ഒമാനിലെയും കനത്ത മഴയ്ക്ക് കാരണം എൽനിനോ പ്രതിഭാസം.
അബുദാബി: യുഎഇയിലും ഒമാനിലും അടുത്തിടെ പെയ്ത കനത്ത മഴയ്ക്ക് കാരണം സമുദ്രത്തിലെ ഉപരിതല ജലത്തിന്‍റെ താപനില കൂടുന്ന എ
റവ. എൻ.എം. ജെയിംസിന് യാത്രയയപ്പ് നൽകി.
കുവൈറ്റ് സിറ്റി: സെന്‍റ് തോമസ് ഇവാഞ്ചലിക്കൽ ചർച്ച് ഓഫ് ഇന്ത്യ കുവൈറ്റ് ഇടവക വികാരി റവ. എൻ.എം.