• Logo

Allied Publications

Middle East & Gulf
മലയാളികൾ കൈകോർത്തു; ദയാധനം 34 കോടി കവിഞ്ഞു, അബ്ദുൾ റഹീമിന്‍റെ മോചനം സാധ്യമാകും
Share
കോഴിക്കോട്: സൗദി അറേബ്യയിൽ വധശിക്ഷ‌യ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൾ റഹീമിന്‍റെ മോചനത്തിനായുള്ള മുഴുവൻ തുകയും സമാഹരിച്ചു. 34 കോടി രൂപയാണ് ചുരുങ്ങിയ സമയംകൊണ്ട് സമാഹരിച്ചത്.

അബ്ദുൾ റഹീമിന്‍റെ മോചനത്തിനായി ആരംഭിച്ച ട്രസ്റ്റ് വഴിയായിരുന്നു ധനസമാഹരണം. 31,93,46,568 രൂപ ഇതിനായി ആരംഭിച്ച ബാങ്ക് അക്കൗണ്ട് വഴി ലഭിച്ചു. 2.52 കോടി രൂപ പണമായി നേരിട്ട് വീട്ടിലെത്തിയെന്നും ട്രസ്റ്റ് ഭാരവാഹികൾ വ്യക്തമാക്കി. തുക ഇന്ത്യൻ എംബസി വഴി സൗദി കുടുംബത്തിന് കൈമാറും.

ലോകത്തിന്‍റെ പല ഭാഗത്തുനിന്നുള്ള മലയാളികൾ ഒന്നടങ്കം പ്രയത്നിച്ചാണ് ദയാധനം സമാഹരിച്ചത്. നാലുദിവസം മുമ്പ് വെറും അഞ്ചുകോടി രൂപ മാത്രമായിരുന്നു സഹായമായി സമിതിക്ക് ലഭിച്ചത്. എന്നാൽ മാധ്യമങ്ങളിലും സമൂഹമാധ്യമങ്ങളിലും വാർത്ത വന്നതോടെ റഹീമിന്‍റെ മോചനത്തിനായി മനുഷ്യസ്നേഹികൾ കൈയയച്ച് സഹായിക്കുകയായിരുന്നു.

2006ലാണ് അബ്ദുൾ റഹീമിന്‍റെ ഭാഗത്തുനിന്നും മനപ്പൂർവമല്ലാത്ത കൈപിഴവ് മൂലം സൗദി സ്വദേശിയായ 15 വയസുകാരൻ മരിച്ചത്. തുടർന്ന് റിയാദിലെ കോടതി ഇയാൾക്ക് വധശിക്ഷ വിധിക്കുകയായിരുന്നു. 18 വർഷമായി അബ്ദുൾ റഹീം സൗദി ജയിലിൽ കഴിയുകയാണ്.

15 വയസുകാരന്‍റെ കുടുംബവുമായി നിരവധി തവണ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും അവർ മാപ്പ് നൽകാൻ തയാറായിരുന്നില്ല. ഒടുവിൽ 34 കോടി ഇന്ത്യൻ രൂപ നൽകാമെങ്കിൽ അബ്ദുൾ റഹീമിന് മാപ്പ് നൽകാമെന്ന് കുടുംബം അറിയിക്കുകയായിരുന്നു.

ഫർവാനിയ ഗവർണറുമായി ഇന്ത്യൻ അംബാസഡർ കൂടിക്കാഴ്ച നടത്തി.
കുവൈറ്റ് സിറ്റി: മുബാറക് അൽ കബീർ ഗവർണറേറ്റിന്‍റെ പുതിയ ഗവർണർ ഷെയ്ഖ് സബാഹ് ബദർ സബാഹ് അൽ സലേം അൽ സബാഹുമായി ഇന്ത്യൻ
കോഴിക്കോട് ജില്ലാ അസോസിയേഷൻ കുവൈറ്റിന്‍റെ വാർഷികാഘോഷം വെള്ളിയാഴ്ച.
കുവൈറ്റ് സിറ്റി: കോഴിക്കോട് ജില്ലാ അസോസിയേഷൻ കുവൈറ്റിന്‍റെ 14ാം വാർഷികാഘോഷം "മെഡക്സ് മെഡിക്കൽ കെയർ കോഴിക്കോട് ഫെസ്റ്റ്
സൗദിയിൽ വാഹനപകടം; തമിഴ്നാട് സ്വദേശി മരിച്ചു.
അൽഹസ: പ്രായപൂർത്തിയാകാത്ത ഈജിപ്ഷ്യൻ സ്വദേശിയുടെ അശ്രദ്ധവും അപകടകരവുമായ കാർ ഡ്രൈവിംഗ് വഴിയാത്രക്കാരനായ തമിഴ്നാ
കൊല്ലം പ്രവാസി അസോസിയേഷന്‍ ഏരിയ സമ്മേളനങ്ങള്‍ക്ക് തുടക്കമാകുന്നു.
മനാമ: ബഹറനിലെ കൊല്ലം പ്രവാസികളുടെ ജില്ലാ സംഘടനയായ കൊല്ലം പ്രവാസി അസോസിയേഷന്‍റെ ജില്ല സമ്മേളനത്തിന് മുന്നോടിയായുള്ള