• Logo

Allied Publications

Europe
ഗ്രേറ്റ് ബ്രിട്ടൻ രൂപതയിലെ വിശുദ്ധവാര തിരുക്കർമങ്ങളിൽ ആയിരങ്ങൾ പങ്കുചേർന്നു
Share
പ്രെസ്റ്റൻ: ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപതയുടെ വിവിധ ഇടവകകളിലും മിഷൻ കേന്ദ്രങ്ങളിലും വിശുദ്ധവാര തിരുക്കർമങ്ങൾ നടന്നു. ഇന്നു രാത്രിയിലും ഞായറാഴ്ചയുമായി നടക്കുന്ന ഉയിർപ്പ് തിരുനാൾ തിരുക്കർമങ്ങളോടെ സമാപിക്കുന്ന തിരുക്കർമങ്ങളിൽ പങ്കെടുക്കുവാൻ എല്ലാ കേന്ദ്രങ്ങളിലും വിപുലമായ ഒരുക്കങ്ങളാണ് ഏർപ്പെടുത്തിയിരുന്നത്.

വിവിധ ഇടവകകളിലും മിഷൻ കേന്ദ്രങ്ങളിലുമായി നടന്ന പെസഹാ, ദുഃഖ വെള്ളി കർമങ്ങളിൽ ആയിരക്കണക്കിന് വിശ്വാസികൾ ആണ് പങ്കുചേർന്നത്. പ്രെസ്റ്റണിലെ കത്തീഡ്രൽ ദേവാലയത്തിൽ നടന്ന പെസഹാ വ്യാഴം, പീഡാനുഭവ വെള്ളി തിരുക്കർമങ്ങൾക്ക് രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ കാർമികത്വം വഹിച്ചു.



പെസഹാ തിരുക്കർമങ്ങളോടനുബന്ധിച്ചു നടന്ന കാൽ കഴുകൽ ശുശ്രൂഷയ്ക്കും അദ്ദേഹം കാർമികത്വം വഹിച്ചു. ദുഃഖശനിയായഴ്ച വൈകുന്നേരം 6.30ന് ജ്ഞാനസ്നാനവൃതനവീകരണവും പുത്തൻ തീയും വെള്ളവും വെഞ്ചരിപ്പ് ശുശ്രൂഷയും നടക്കും. തുടർന്ന് ഉയിർപ്പ് തിരുക്കർമങ്ങളും നടക്കും.



രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ കാർമികത്വം വഹിക്കും. ഞായറാഴ്ച രാവിലെ 9.30നും വിശുദ്ധ കുർബാന ഉണ്ടായിരിക്കും. രൂപതയുടെ വിവിധ കേന്ദ്രങ്ങളിൽ നടക്കുന്ന വിശുദ്ധവാര തിരുക്കർമ്മങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ രൂപത വെബ്സൈറ്റിൽ ലഭ്യമാണ്.

അയർലൻഡിൽ മേയ്ദിന അനുസ്മരണം സംഘടിപ്പിക്കുന്നു.
ഡബ്ലിൻ: അയർലൻഡിൽ മേയ്ദിന അനുസ്മരണം സംഘടിപ്പിക്കുന്നു.
സീറോമലബാർ സഭ നോക്ക് തീർഥാടനം; മാർ റാഫേൽ തട്ടിൽ അയർലൻഡിലെത്തി.
ഡബ്ലിൻ: ശനിയാഴ്ച നടക്കുന്ന അയര്‍ലൻഡ് സീറോമലബാര്‍ സഭയുടെ നാഷണൽ നോക്ക് തീർഥാടനത്തിൽ പങ്കെടുക്കുന്നതിനായി മേജർ ആ
മിഡ്‌ലാൻഡ് ഫോക്സസ് ഫുട്‌ബോൾ ക്ലബ് രൂപീകരിച്ചു.
മിഡ്‌ലാൻഡ്: പ്രീമിയർ ലീഗിൽ മിന്നും താരങ്ങളായ ലെസ്റ്റർ സിറ്റി ഫുട്‌ബോൾ ക്ലബിന്‍റെ തട്ടകമായ യുകെയിലെ മിഡ്‌ലാൻഡ്‌സിലെ
സുനിൽ പി. ഇളയിടത്തോടും ദീപ നിശാന്തിനോടും സംവദിക്കുവാനുള്ള വേദി ഒരുക്കി കൈരളി യുകെ.
ലണ്ടൻ: മലയാള സാഹിത്യ സാംസ്‌കാരിക മേഖലയിൽ വ്യക്തിമുദ്രപതിപ്പിച്ച രണ്ടു പ്രമുഖ വ്യക്തിത്വങ്ങളുമായി യുകെയിലെ പ്രവാസി
വെറുതേ കൊടുത്താലും ആര്‍ക്കും വേണ്ടാതെ ഗീബല്‍സിന്‍റെ വീട്.
ബെര്‍ലിന്‍: അങ്ങു കേരളത്തില്‍ വരെ രാഷ്ട്രീയ പ്രസംഗങ്ങളില്‍ ആവര്‍ത്തിച്ച് ഉച്ചരിക്കപ്പെടുന്ന പേരാണ് ഗീബല്‍സിന്‍റേത്.