• Logo

Allied Publications

Europe
മാർ ജോസഫ് സ്രാമ്പിക്കൽ ഈസ്റ്റർ ആശംസകൾ നേർന്നു
Share
ലണ്ടൻ: ഗ്രേറ്റ് ബ്രിട്ടൺ സീറോമലബാർ എപ്പാർക്കി ബിഷപ് മാർ ജോസഫ് സ്രാമ്പിക്കൽ ഈസ്റ്റർ ആശംസകൾ നേർന്നു. ആശംസയുടെ പൂർണരൂപം:

തിരുനാളുകളുടെ തിരുനാളെന്ന് വിശേഷിക്കപ്പെടുന്ന കര്‍ത്താവിന്‍റെ തിരുവുഥാനത്തിന്‍റെ സമാധാനവും സമോഷവും എല്ലാവര്‍ക്കും ആശംസിക്കുന്നു. മിശിഹായുടെ ഉഥാനം പാപത്തിന്‍റെയും മരണത്തിന്‍റെയുംമേലുള്ള സമ്പൂര്‍ണ വിജയാഘോഷമാണ്.

മിശിഹായുടെ ഉഥാനവും അവിടുന്ന് പ്രവര്‍ത്തിച്ച പുനരുജ്ജീവനങ്ങളുമായുള്ള വ്യത്യാസം നാം മനസിലാക്കേണ്ടതുണ്ട്. മിശിഹാ പുനരുജ്ജീവിപ്പിച്ചവര്‍ (ജായ്റോസിന്‍റെ മകള്‍, നായിനിലെ വിധവയുടെ മകറ, ബഥാനിയായിലെ ലാസര്‍) മരണത്തിന്‍റെ നിയമത്തിന് വീണ്ടും വിധേയരായവരാണ്.

ആ പുനരുജ്ജീവനങ്ങള്‍ ഈശോ ജീവന്‍റെ നാഥനാണെന്ന് വെളിപ്പെടുത്തുന്ന അടയാളങ്ങളായിരുന്നു. എന്നാല്‍ മിശിഹായുടെ ഉഥാനമാകട്ടെ, മരണത്തിന്‍റെ മേലുള്ള സമ്പൂര്‍ണ വിജയവും മര്‍ത്യതയില്‍ നിന്ന് അമര്‍ത്യതയിലേക്കും മാനുഷികതയില്‍ നിന്ന് ദൈവികതയിലേക്കുമുള്ള പരിപൂര്‍ണ രൂപാമരീകരണവുമാണ്.

ഉഥാനം ചെയ്ത മിശിഹായിലുള്ള വിശ്വാസം വഴി നാം പ്രത്യാശിക്കുന്നത് അവിടുത്തേതിന് തുല്യമായ ഉഥാന മഹത്വത്തെയാണ്. നോമ്പിന്‍റെ 50 ദിവസങ്ങള്‍ മിശിഹായോടൊപ്പം നമ്മെ ശൂന്യരാക്കിയ കാലമായിരുന്നല്ലോ.

ഉഥാനം ചെയ്ത മിശിഹാ നമുക്ക് തരുന്ന ഏറ്റവും വലിയ സമ്മാനം അവിടുത്തെ സമാധാനമാണ്. സമാധാനം നിങ്ങളോടുകൂടെ എന്നതാണാല്ലോ ഉഥിതന്‍റെ ആദ്യത്തെ ആശംസ. ഈശോ തന്നെയാണ് യഥാര്‍ഥ സമാധാനം. അവിടുന്ന് നമുക്ക് തന്നെത്തന്നെയാണ് നല്‍കുന്നത്.

അതിനാല്‍ ഉഥാനത്തില്‍ വിശ്വസിക്കുകയും ഉഥിതനെ സ്വീകരിക്കാൻ ഒരുങ്ങുകയും ചെയ്യുമ്പോള്‍ ഈശോയാകുന്ന യഥാര്‍ഥ സമാധാനത്തെയാണ് നാം സ്വീകരിക്കുന്നത്.

അയർലൻഡിൽ മേയ്ദിന അനുസ്മരണം സംഘടിപ്പിക്കുന്നു.
ഡബ്ലിൻ: അയർലൻഡിൽ മേയ്ദിന അനുസ്മരണം സംഘടിപ്പിക്കുന്നു.
സീറോമലബാർ സഭ നോക്ക് തീർഥാടനം; മാർ റാഫേൽ തട്ടിൽ അയർലൻഡിലെത്തി.
ഡബ്ലിൻ: ശനിയാഴ്ച നടക്കുന്ന അയര്‍ലൻഡ് സീറോമലബാര്‍ സഭയുടെ നാഷണൽ നോക്ക് തീർഥാടനത്തിൽ പങ്കെടുക്കുന്നതിനായി മേജർ ആ
മിഡ്‌ലാൻഡ് ഫോക്സസ് ഫുട്‌ബോൾ ക്ലബ് രൂപീകരിച്ചു.
മിഡ്‌ലാൻഡ്: പ്രീമിയർ ലീഗിൽ മിന്നും താരങ്ങളായ ലെസ്റ്റർ സിറ്റി ഫുട്‌ബോൾ ക്ലബിന്‍റെ തട്ടകമായ യുകെയിലെ മിഡ്‌ലാൻഡ്‌സിലെ
സുനിൽ പി. ഇളയിടത്തോടും ദീപ നിശാന്തിനോടും സംവദിക്കുവാനുള്ള വേദി ഒരുക്കി കൈരളി യുകെ.
ലണ്ടൻ: മലയാള സാഹിത്യ സാംസ്‌കാരിക മേഖലയിൽ വ്യക്തിമുദ്രപതിപ്പിച്ച രണ്ടു പ്രമുഖ വ്യക്തിത്വങ്ങളുമായി യുകെയിലെ പ്രവാസി
വെറുതേ കൊടുത്താലും ആര്‍ക്കും വേണ്ടാതെ ഗീബല്‍സിന്‍റെ വീട്.
ബെര്‍ലിന്‍: അങ്ങു കേരളത്തില്‍ വരെ രാഷ്ട്രീയ പ്രസംഗങ്ങളില്‍ ആവര്‍ത്തിച്ച് ഉച്ചരിക്കപ്പെടുന്ന പേരാണ് ഗീബല്‍സിന്‍റേത്.