• Logo

Allied Publications

Europe
കൊളോസിയത്തിലെ കുരിശിന്‍റെ വഴിയിൽ ചൊല്ലുന്നത് മാർപാപ്പ എഴുതിയ പ്രാർഥനകൾ
Share
വത്തിക്കാൻസിറ്റി: ഫ്രാൻസിസ് മാർപാപ്പ എഴുതിയ പ്രാർഥനകളായിരിക്കും ദുഃഖവെള്ളി ദിനമായ നാളെ റോമിലെ ചരിത്രപ്രസിദ്ധമായ കൊളോസിയത്തിനു ചുറ്റും നടക്കുന്ന കുരിശിന്‍റെ വഴിയിൽ ചൊല്ലുക.

‘കുരിശിന്‍റെ വഴിയിൽ യേശുവിനോടൊപ്പം പ്രാർഥനയിൽ’ എന്ന വിഷയത്തെ അടിസ്ഥാനമാക്കിയുള്ളതാണ് പ്രാർഥനകൾ. കുരിശിന്‍റെ വഴിയിലെ 14 സ്ഥലങ്ങളിലും പ്രത്യേക വചനവിചിന്തനവും മാർപാപ്പ നൽകും.

സാർവത്രികസഭാ തലവനെന്ന നിലയിൽ തന്‍റെ 11 വർഷത്തെ പ്രവർത്തനത്തിനിടെ ഇതാദ്യമായാണു ഫ്രാൻസിസ് മാർപാപ്പ കുരിശിന്‍റെ വഴിയിൽ പ്രാർഥനകൾ എഴുതുന്നത്. ഓരോ വർഷവും ലോകത്തിലെ ഏതെങ്കിലും പ്രമുഖരെക്കൊണ്ട് കുരിശിന്‍റെ വഴി പ്രാർഥന എഴുതിക്കുകയെന്നതായിരുന്നു ഇതുവരെയുള്ള രീതി.

1985ൽ ജോൺ പോൾ രണ്ടാമൻ മാർപാപ്പയാണ് ദുഃഖവെള്ളിയാഴ്ച കുരിശിന്‍റെ വഴിയിലെ പ്രാർഥനകൾ എഴുതുന്നത് വ്യത്യസ്ത വ്യക്തികൾക്കും ഗ്രൂപ്പുകൾക്കും കൈമാറുന്ന പാരമ്പര്യം ആരംഭിച്ചത്.

എന്നാൽ 2000 മഹാജൂബിലി വർഷത്തിലെ കുരിശിന്‍റെ വഴിയിൽ ജോൺ പോൾ രണ്ടാമൻ മാർപാപ്പതന്നെ പ്രാർഥനകൾ എഴുതി. ബനഡിക്‌ട് പതിനാറാമൻ മാർപാപ്പ തന്‍റെ ഭരണകാല ത്തുടനീളം പാരമ്പര്യം തുടർന്നു.

ഫ്രാൻസിലെ അതിവേഗ റെയിൽ ശ്യംഖലയ്ക്ക് നേരെ ആക്രമണം.
പാരീസ്: ഒളിന്പിക്സ് ആരംഭിക്കാൻ മണിക്കൂറുകൾ ശേഷിക്കെ ഫ്രാൻസിലെ അതിവേഗ റെയിൽ ശ്യംഖലയ്ക്കു നേരെ ആക്രമണം.
ഉത്സവിന് പോർട്ട്‌ലോയിസ് ശനിയാഴ്ച കൊടിയുയരും.
ഡബ്ലിൻ: ഉത്സവ് 2024ന് പോർട്ട്‌ലോയിസ് ശനിയാഴ്ച കൊടിയുയരും.
ഫ്രാങ്ക്ഫര്‍ട്ട് വിമാനത്താവളത്തിൽ പരിസ്ഥിതി വാദികളുടെ പ്രതിഷേധം.
ഫ്രാങ്ക്ഫര്‍ട്ട്: പരിസ്ഥിതി വാദികളുടെ പ്രതിഷേധത്തെ തുടർന്ന് ജർമനിയിലെ ഏറ്റവും വലിയ വിമാനത്താവളമായ ഫ്രാങ്ക്ഫര്‍ട്ടില്‍ നൂ
യൂറോപ്പിൽനിന്നുള്ള എക്യുമെനിക്കൽ സംഘം മാർത്തോമ്മ മെത്രാപ്പോലീത്തയെ സന്ദർശിച്ചു.
തിരുവല്ല: ആഗോള കത്തോലിക്കാ സഭയുടെ യൂറോപ്യൻ യൂണിയനിൽ നിന്നുള്ള എക്യുമെനിക്കൽ സംഘം ഡോ.
33ാം ഒളിമ്പിക്സിന് ഇന്ന് പാരീസിൽ തുടക്കം.
പാരീസ്: പ്രകാശത്തിന്‍റെ നഗരമെന്നറിയപ്പെടുന്ന പാരീസിന്‍റെ ഓളപ്പരപ്പിൽ ഇന്ന് ലോക കായിക മാമാങ്കത്തിനു തുടക്കം.