• Logo

Allied Publications

Americas
ന്യൂയോർക്ക് സോഷ്യൽ ക്ലബിന്‍റെ നേതൃത്വത്തിൽ വടംവലി മത്സരം റോക്ക്‌ലൻഡിൽ
Share
ന്യൂയോർക്ക് : ന്യൂയോർക്ക് സോഷ്യൽ ക്ലബ്ബിന്‍റെ ആഭിമുഖ്യത്തിൽ ഒന്നാമത് ഇന്‍റർനാഷണൽ വടംവലി മത്സരം ഓഗസ്റ്റ് 17 ന് ന്യൂയോർക്ക് റോക്ക്‌ലൻഡ് ക്നാനായ കമ്മ്യൂണിറ്റി സെന്‍ററിൽ വച്ചു നടത്തപ്പെടുന്നു. സാജൻ കുഴിപ്പറമ്പിൽ ചെയർമാൻ, പോൾ കറുകപ്പിള്ളിൽ ജനറൽ കൺവീനറായും തിരഞ്ഞെടുക്കപ്പെട്ടു.

മത്സരത്തിന്‍റെ സുഗമമായ നടത്തിപ്പിനുവേണ്ടി വിവിധ സബ് കമ്മിറ്റികൾ രൂപീകരിച്ച് പ്രവർത്തനങ്ങൾ ആരംഭിച്ചു. എല്ലാവർക്കും കലാ, കായിക പ്രവർത്തനങ്ങളിൽ പങ്കെടുക്കൻ അവസരമൊരുക്കുന്നതിനായി രൂപീകരിച്ച ന്യൂയോർക്ക് സോഷ്യൽ ക്ലബിന്‍റെ പ്രവർത്തനങ്ങൾ തികച്ചും ശ്രദ്ധേയമാകുന്നു.

ആധുനിക ജീവിതത്തിലെ തിരക്കിനിടയിൽ കായിക, കലാ മേഖലയുടെ പ്രാധാന്യം തിരിച്ചറിയുന്നതിനും ഏവർക്കും സുരക്ഷിതവും ആത്മവിശ്വാസം പകരുന്നതുമായ അന്തരീക്ഷം പ്രദാനം ചെയ്യുക എന്നതുമാണ് ക്ലബിന്‍റെ പ്രധാന ലക്ഷ്യം.

ന്യൂയോർക്കിൽ ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സംഘടനാ നിയമങ്ങൾക്ക് കീഴിലാണ് ക്ലബ് പ്രവർത്തനങ്ങൾ.അംഗങ്ങൾക്കാവശ്യമായ ഗുണനിലവാരമുള്ള പ്രോഗ്രാമുൾ ഒരുക്കുന്നതിൽ ക്ലബ് മുൻനിരയിലുണ്ട്.

പരസ്പരമുള്ള കൂട്ടായ്മ നിലനിർത്തുക, അതിലെ അംഗങ്ങൾക്കിടയിൽ സൗഹൃദം വളർത്തുക, ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും മറ്റു സാമൂഹിക പ്രവർത്തനങ്ങൾക്കും ആവശ്യമായ സംഭാവന നൽകുക, എല്ലാ പ്രായത്തിലുമുള്ള ആളുകളെ ഉൾപ്പെടുത്തി ഗുണനിലവാരമുള്ള കായിക കലാ പരിപാടികൾ ഒരുക്കുക, പഠനത്തോടൊപ്പം സ്വയം വളരാനും മുന്നോട്ടു പോകുന്നതിനും പ്രോത്സാഹിപ്പിക്കുക, കമ്മ്യൂണിറ്റിയിലെ മറ്റ് ഓർഗനൈസേഷനുകളുമായുള്ള പങ്കാളിത്തത്തോടെ മാർക്കറ്റിങ്ങിലും ഔട്ട്റീച്ചിലുമുള്ള പ്രോഗ്രാമുകൾക്ക് നേതൃത്വം നൽകുക എന്നിവയും ക്ലബിന്‍റെ പ്രവർത്തനങ്ങളിൽ ഉൾപ്പെടുന്നു.

റോയ് മറ്റപ്പിള്ളിൽ (പ്രസിഡന്‍റ്), സാജൻ കുഴിപ്പറമ്പിൽ (വൈസ് പ്രസിഡന്‍റ്), ജിമ്മി പൂഴിക്കുന്നേൽ (സെക്രട്ടറി), ഷിബു എബ്രഹാം (ജോയിന്‍റ് സെക്രട്ടറി), ജോസ് കുട്ടി പൊറ്റംക്കുഴി (ട്രഷറർ), സിജു ചെറുവങ്കാല(പിആർഒ), നിബു ജേക്കബ്, ബിജു മുപ്രപള്ളിൽ, ജോയൽ വിശാഖൻത്തറ, മനു അരയന്താനത്ത് എന്നിവർ ന്യൂയോർക്ക് സോഷ്യൽ ക്ലബിന്‍റെ ബോർഡ് അംഗങ്ങളുമാണ്.

കായിക മാമാങ്കത്തിൽ പ്രൈസ് നിശ്ചയിച്ചിരിക്കുന്നത് ഇപ്രകാരമാണ്; ഒന്നാംസമ്മാനം 5000 ഡോളറും ട്രോഫിയും, രണ്ടാംസമ്മാനം 3000 ഡോളറും ട്രോഫിയും, മൂന്നാം സമ്മാനം 2000 ഡോളറും ട്രോഫിയും നാലാംസമ്മാനം 1000 ഡോളറും ട്രോഫിയുമാണ്.

കാനഡ, യുകെ, ഇറ്റലി, മാൾട്ട, കുവൈറ്റ്, ഖത്തർ, ഇന്ത്യ തുടങ്ങി ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നും അതുപോലെ തന്നെ അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുമുള്ള മികവുറ്റ ടീമുകൾ പങ്കെടുക്കുന്ന ഈ കായിക മേളയിൽ പങ്കെടുത്ത് വിജയിപ്പിക്കുക.

ഡാളസ് റൂസ്‌വെൽറ്റ് ഹൈസ്‌കൂളിന് സമീപം വെടിവയ്പ്; വിദ്യാർഥികൾക്ക് പരിക്ക്.
ഡാളസ്: ഡ്രൈവ്ബൈ വെടിവയ്പിൽ പരിക്കേറ്റ രണ്ട് വിദ്യാർഥികളെ വ്യാഴാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ഡാളസ് പോലീസ് പറ
ആർഎഫ്കെ ജൂണിയറിന്‍റെ വരവ് ബൈഡന് പ്രയോജനം ചെയ്യുമെന്ന് കണ്ടെത്തൽ.
വാഷിംഗ്‌ടൺ: റോബർട്ട് കെന്നഡി ജൂണിയർ പ്രസിഡന്‍റ് സ്ഥാനാർഥി‌യായി രംഗത്തുണ്ടെങ്കിൽ അത് ഏറെ പ്രയോജനം ചെയ്യുക ഡെമോക്രാറ്
95 ബില്യൺ ഡോളറിന്‍റെ വിദേശ സഹായം രണ്ടു സഭകളും പാസാക്കി; ജോ ബൈഡന്‍റെ ഒപ്പിനായി കാത്തിരിക്കുന്നു.
വാഷിംഗ്‌ടൺ: യുഎസ് പ്രതിനിധി സഭ പാസാക്കിയിരുന്ന 95 ബില്യൺ ഡോളറിന്‍റെ വിദേശ സഹായ ബിൽ സെനറ്റിലും 18 വോട്ടുകൾക്കെതിരേ 79
സൈമൺ ചാമക്കാലയെ വിജയിപ്പിക്കണമെന്ന് സാംസ്കാരിക നേതാക്കൾ.
ഡാളസ്: കരോൾട്ടൺ സിറ്റി കൗൺസിലിന്‍റെ ചരിത്രത്തിൽ ആദ്യമായി മലയാളി കമ്യൂണിറ്റിയിൽ നിന്നും മത്സരിക്കുന്ന സൈമൺ ചാമക്കാ
ക്‌നാനായ നടവിളി മത്സരം: ഒർലൻഡോ ഇടവക ജേതാക്കൾ.
ഷിക്കാഗോ: ചെറുപുഷ്‌പ മിഷൻ ലീഗ് ക്‌നാനായ റീജിയണൽ കമ്മിറ്റി അമേരിക്കയിലെ കുട്ടികൾക്കായി സംഘടിപ്പിച്ച പുരാതനപ്പാട്ട്