• Logo

Allied Publications

Americas
ഓർമ ഇന്‍റർനാഷനൽ പ്രസംഗമത്സരം; ആദ്യഘട്ട വിജയികളെ പ്രഖ്യാപിച്ചു
Share
ഫിലഡൽഫിയ: 1283 വിദ്യാർഥികൾ പങ്കെടുത്ത ഓർമ ഇന്‍റർനാഷനൽ പ്രസംഗമത്സരത്തിലെ ആദ്യഘട്ട വിജയികളെ പ്രഖ്യാപിച്ചു. പത്ത് ലക്ഷം രൂപയുടെ സമ്മാനങ്ങളുള്ള ഓർമ ഇന്‍റർനാഷനൽ പ്രസംഗ മത്സരത്തിലെ രണ്ടാം സീസണിൽ ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി മലയാളം, ഇംഗ്ലിഷ് ഭാഷകളിൽ 50 വീതം പ്രസംഗകരെയാണ് ആദ്യഘട്ട വിജയികളിയായി തെരഞ്ഞെടുത്തിരിക്കുന്നത്.

ഓവർസീസ് റസിഡന്‍റ് മലയാളീസ് അസോസിയേഷൻ ഇന്‍റർനാഷനലിന്‍റെ (ഓർമ ഇന്‍റർനാഷനൽ) ഘടകമായ ഓർമ ഇന്‍റർനാഷനൽ ടാലന്‍റ് പ്രമോഷൻ ഫോറമാണ് രാജ്യാന്തര പ്രസംഗ മത്സരം സംഘടിപ്പിച്ചത്.

പെൻസിൽവേനിയയിൽ സ്റ്റഫ്ഫോഡ് ഹൈസ്കൂൾ അധ്യാപകനായ ജോസ് തോമസാണ് ഓർമ ഇന്‍റർനാഷനൽ ടാലന്‍റ് പ്രമോഷൻ ഫോറം ചെയർമാൻ. പ്രസംഗമത്സര ഇംഗ്ലിഷ് വിഭാഗം വിജയികളെ തിരുവനന്തപുരത്ത് കേന്ദ്ര ഐടി മന്ത്രി രാജീവ് ചന്ദ്രശേഖറും മലയാള വിഭാഗം വിജയികളെ ഐഎസ്ആർഒ ചെയർമാൻ എസ്. സോമനാഥും പ്രഖ്യാപിച്ചു.

ടാലന്‍റ് പ്രമോഷൻ ഫോറം സെക്രട്ടറി എബി ജെ. ജോസ് നേതൃത്വം നൽകി. ആർ അജിരാജ്കുമാർ, സാംജി പഴേപറമ്പിൽ, കുര്യാത്തി ഷാജി, ജ്യോതിസ് സെൻട്രൽ സ്കൂൾ ചെയർമാൻ ജ്യോതിസ് ചന്ദ്രൻ എന്നിവർ സന്നിഹിതരായിരുന്നു.‌

പ്രസംഗ മത്സര ഇംഗിഷ് വിഭാഗം വിജയികളെ ഫിലഡൽഫിയയിൽ ഓർമ ഇന്‍റർനാഷനൽ പ്രസിഡന്‍റ് ജോർജ് നടവയലും മലയാള വിഭാഗം വിജയികളെ ഓർമ ഇന്‍റർനാഷനൽ ട്രസ്റ്റീ ബോഡ് ചെയർമാൻ ജോസ് ആറ്റുപുറവും പ്രഖ്യാപിച്ചു.

ടാലന്‍റ് പ്രമോഷൻ ഫോറം ചെയർ ജോസ് തോമസ് നേതൃത്വം നൽകി. വിൻസന്‍റ് ഇമ്മാനുവേൽ, ജോ തോമസ്, സജി സെബാസ്റ്റ്യൻ എന്നിവർ സന്നിഹിതരായിരുന്നു. വേദിക് ഐഎഎസ് ട്രെയിനിംഗ് അക്കാദമി, കാർനെറ്റ് ബുക്‌സ്, കരിയർ ഹൈറ്റ്‌സ് എന്നിവയുമായി സഹകരിച്ചാണ് ഓർമ ഇന്‍റർനാഷനൽ രണ്ടാം സീസൺ രാജ്യാന്തര പ്രസംഗ മത്സരം സംഘടിപ്പിക്കുന്നത്.



മത്സരക്രമം: ജൂനിയർ വിഭാഗത്തിൽ അഞ്ചാം ക്ലാസ് മുതൽ എട്ടാം ക്ലാസ് വരെയുള്ള വിദ്യാർഥികളും സീനിയർ വിഭാഗത്തിൽ ഡിഗ്രി അവസാനവർഷം വരെ പഠിക്കുന്ന വിദ്യാർഥികളും പങ്കെടുത്തു. 2023 ഡിസംബർ 10 മുതൽ 2024 ജൂലൈ 13 വരെ മൂന്ന് ഘട്ടങ്ങളിലാണ് മത്സരം. ജൂലൈ 12, 13 തീയതികളിൽ പാലായിൽ‍ വച്ച് ഗ്രാൻഡ് ഫിനാലെ നടക്കും.

രണ്ടാം ഘട്ട മത്സരത്തിൽ പ്രസംഗ പരിശീലനക്ലാസ്സുകളിൽ വിദ്യാർഥികൾക്ക് പ്രശസ്ത വാഗ്മികൾ പ്രസംഗ പരിശീലനം നൽകുന്നതാണ്. സീനിയർ വിഭാഗം വിദ്യാർഥികൾ "സാമൂഹികമാധ്യമങ്ങളുടെ സ്വാധീനം യുവജനങ്ങളിൽ' എന്ന വിഷയത്തിലും ജൂനിയർ വിഭാഗം വിദ്യാർഥികൾ "കുട്ടികളുടെ സാമൂഹിക വളർച്ചയിൽ മൂൽയങ്ങളുടെ പങ്ക്' എന്ന വിഷയത്തിലും മൂന്നു മിനിറ്റിൽ കവിയാത്ത പ്രസംഗത്തിന്‍റെ വിഡിയോ ഗൂഗിൾ ഫോമിലൂടെ അയച്ചു നൽകിയിരുന്നു.

2024 മാർച്ച് 20 മുതൽ മേയ് 15 വരെയാണ് രണ്ടാംഘട്ട പ്രസംഗ മത്സരം നടക്കുന്നത്. രണ്ടാം റൗണ്ട് മത്സരത്തിനായി തയാറെടുക്കുന്നതിന് മുൻപ് മത്സരാർഥികൾക്ക് ഓൺലൈനായി പബ്ലിക് സ്പീക്കിംഗ് പരിശീലനം നൽകും.

സെക്കൻഡ് റൗണ്ട് മത്സരത്തിൽ, മലയാളംഇംഗിഷ് ഭാഷകളിൽ ജൂനിയർസീനിയർ വിഭാഗങ്ങളിൽ നിന്നും വിജയികളാകുന്ന 50 വീതം വിദ്യാർഥികൾ ജൂലൈ 13ന് നടക്കുന്ന ഫൈനൽ റൗണ്ടിലേക്ക് തെരഞ്ഞെടുക്കപ്പെടും.

ഫൈനൽ റൗണ്ടിന് മുന്നോടിയായി ജൂലൈ 12ന് പാലായിൽ വച്ച് മത്സരാർഥികൾക്ക് പബ്ലിക് സ്പീക്കിംഗിൽ പ്രത്യേക പരിശീലനം ലഭിക്കുന്നതാണ്. ഫൈനൽ റൗണ്ടിൽ വിജയികളാകുന്ന വിദ്യാർഥികൾക്ക് കാഷ് അവാർഡും ട്രോഫിയും സർട്ടിഫിക്കറ്റും ലഭിക്കും.

ഗ്രാന്ഡ് പ്രൈസായ "ഓർമ ഒറേറ്റർ ഓഫ് ദി ഇയർ 2024' പ്രതിഭയ്ക്ക് ഒരു ലക്ഷം രൂപ കാഷ് പ്രൈസും അവാർഡും പ്രശസ്തിപത്രവും സമ്മാനമായി ലഭിക്കും. സീനിയർ വിഭാഗത്തിൽ മലയാളംഇംഗിഷ് ഭാഷകളിലോരോന്നിലും ഒന്നാം സ്ഥാനം നേടുന്ന മത്സരാർഥികൾക്ക് 50,000 രൂപ വീതം കാഷ് പ്രൈസ് ലഭിക്കും.

30,000 രൂപ വീതമുള്ള രണ്ട് രണ്ടാം സമ്മാനങ്ങളും 20,000 രൂപ വീതമുള്ള മൂന്ന് മൂന്നാം സമ്മാനങ്ങളും 10,000 രൂപ വീതം നാൽ നാലാം സമ്മാനങ്ങളും 5,000 രൂപ വീതം മൂന്ന് അഞ്ചാം സമ്മാനങ്ങളും മലയാളംഇംഗ്ലീഷ് ഭാഷകളിലോരോന്നിലും യഥാക്രമം നൽകും.

ജൂനിയർ വിഭാഗത്തിൽ ഇംഗിഷ്മലയാളം ഭാഷകളിലായി വിജയികളാകുന്ന മത്സരാർഥികൾക്ക് 25,000 രൂപ വീതമാണ് ഒന്നാം സമ്മാനമായി ലഭിക്കുക. 15,000 രൂപ വീതം രണ്ട് രണ്ടാം സമ്മാനങ്ങളും 10,000 രൂപ വീതം മൂന്ന് മൂന്നാം സമ്മാനങ്ങളും 5000 രൂപ വീതം നാൽ നാലാം സമ്മാനങ്ങളും 3,000 രൂപ വീതം മൂന്ന് അഞ്ചാം സമ്മാനങ്ങളും ഇംഗ്ലീഷ്മലയാളം ഭാഷ വിഭാഗ വിജയികൾക്ക് ലഭിക്കും.

കൂടുതൽ ഇന്ത്യൻ വിദ്യാർഥികൾക്കു വീസ നൽകും: യുഎസ്.
ന്യൂഡൽഹി: വിദ്യാർഥികൾക്കു വീസ അനുവദിക്കുന്നതിൽ മുന്തിയ പരിഗണനയാണു നൽകുന്നതെന്നു യുഎസ്.
പലസ്തീൻ അനുകൂല പ്രതിഷേധം; യുഎസിൽ ഇന്ത്യൻ വംശജയായ വിദ്യാർഥി അറസ്റ്റിൽ.
ന്യൂയോർക്ക്: പലസ്തീൻ അനുകൂല പ്രതിഷേധം നടത്തിയ ഇന്ത്യൻ വംശജയായ വിദ്യാർഥിനി യുഎസിൽ അറസ്റ്റിൽ.
അമേരിക്ക‌യിൽ ഇന്ത്യൻ വംശജനെ പോലീസ് വെടിവച്ചുകൊന്നു.
ന്യൂയോർക്ക്: അമേരിക്ക‌യിൽ ഇന്ത്യൻ വംശജനായ യുവാവിനെ പോലീസ് വെടിവ
എംഡി സ്ട്രൈക്കേഴ്സ്‌ ക്യാപിറ്റൽ സോക്കർ ടൂർണമെന്‍റ് മേയ്‌ 25ന്.
മേരിലാൻഡ്‌: പ്രഥമ ഇന്ത്യൻ അമേരിക്കൻ സോക്കർ ടൂർണമെന്‍റിന് മേരിലാൻഡ്‌ വേദിയാകുന്നു.
ഡാളസിൽ രണ്ട് സ്ത്രീകൾ വെടിയേറ്റ് മരിച്ചു; പ്രതി പിടിയിൽ.
ഡാളസ്: ഡാളസ് ഫെയർ പാർക്കിന് സമീപം രണ്ട് സ്ത്രീകൾ വെടിയേറ്റ് മരിച്ചു.