• Logo

Allied Publications

Europe
എഐ നിയമത്തിന് യൂറോപ്യന്‍ പാര്‍ലമെന്‍റിന്‍റെ അംഗീകാരം
Share
ബ്രസല്‍സ്: എഐ നിയമത്തിന് യൂറോപ്യന്‍ പാര്‍ലമെന്‍റ് അന്തിമ അംഗീകാരം നല്‍കി. ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സിനെ നിയന്ത്രിക്കുന്ന യൂറോപ്യന്‍ യൂണിയന്‍ നിയമം ഈ വര്‍ഷം അവസാനം നിലവില്‍ വരും.

അതിവേഗം മാറിക്കൊണ്ടിരിക്കുന്ന സാങ്കേതികവിദ്യയെ നിയന്ത്രിക്കാന്‍ മത്സരിക്കുന്ന മറ്റ് ഗവണ്‍മെന്‍റുകള്‍ക്കുള്ള ആഗോള സൂചനയായി പുതിയ നിയമങ്ങള്‍ പ്രവര്‍ത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

വിശാലമായ നിയമങ്ങള്‍ പ്രകാരം, അസ്വീകാര്യമായ അപകടസാധ്യതയുള്ളതായി കണക്കാക്കുന്ന എഐ ടൂളുകള്‍ നിരോധിക്കും. സ്ട്രാസ്ബര്‍ഗിലെ യൂറോപ്യന്‍ പാര്‍ലമെന്‍റില്‍ നടന്ന വോട്ടെടുപ്പില്‍ 523 പേര്‍ അനുകൂലിച്ചും 46 പേര്‍ എതിര്‍ത്തും വോട്ടു ചെയ്തു. 

അതിവേഗം മാറിക്കൊണ്ടിരിക്കുന്ന സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട സാധ്യമായ അപകടസാധ്യതകളില്‍ നിന്ന് ബ്ളോക്കിലെ 27 അംഗരാജ്യങ്ങളിലെ പൗരന്മാരെ സംരക്ഷിക്കാനും നവീകരണത്തെ അഭിവൃദ്ധിപ്പെടുത്താനും പുതിയ നിയമം ലക്ഷ്യമിടുന്നു.

എഐ നിയമം ഇപ്പോഴും വ്യക്തിഗത ഇയു അംഗരാജ്യങ്ങള്‍ അംഗീകരിക്കേണ്ടതുണ്ട്, നിയമം പ്രാബല്യത്തില്‍ വന്ന് ആറ് മാസത്തിന് ശേഷം നിരോധിത എഐ സംവിധാനങ്ങള്‍ നിരോധിക്കും.

യൂറോപ്യന്‍ യൂണിയന്‍ ജനാധിപത്യ മൂല്യങ്ങളെ അടിസ്ഥാനമാക്കിയുള്ള ഡിജിറ്റല്‍, ടെക് നവീകരണത്തിന്‍റെ പാതയിലാണ്. യൂറോപ്പിന് ലോകമെമ്പാടും ടോണ്‍ സജ്ജമാക്കാനും ഉത്തരവാദിത്തത്തോടെ നയിക്കാനുമുള്ള കഴിവുണ്ടന്നോ വോട്ടെടുപ്പിനുശേഷം യൂറോപ്യന്‍ പാര്‍ലമെന്‍റ് പ്രസിഡന്റ് റോബര്‍ട്ട മെറ്റ്സോള പറഞ്ഞു. യൂറോപ്പ് ഇപ്പോള്‍ വിശ്വസനീയമായ അകയില്‍ ആഗോള നിലവാരം പുലര്‍ത്തുന്ന രാജ്യമാണന്നും അദ്ദേഹം പറഞ്ഞു.

ഒരു വ്യക്തിയുടെ വംശം, മതം അല്ലെങ്കില്‍ ലൈംഗിക ആഭിമുഖ്യം എന്നിവ അനുമാനിക്കാന്‍ ബയോമെട്രിക് വിവരങ്ങള്‍ ഉപയോഗിക്കുന്ന പ്രെഡിക്റ്റീവ് പോലീസിംഗിനും സിസ്ററങ്ങള്‍ക്കും എഐ ഉപയോഗിക്കുന്നത് നിയമം നിരോധിക്കുന്നു. നിയമം ലംഘിക്കുന്ന കമ്പനികള്‍ക്ക് 7.5 മില്യണ്‍ യൂറോ മുതല്‍ 35 മില്യണ്‍ യൂറോ വരെ പിഴ ചുമത്താം.

അയർലൻഡിൽ മേയ്ദിന അനുസ്മരണം സംഘടിപ്പിക്കുന്നു.
ഡബ്ലിൻ: അയർലൻഡിൽ മേയ്ദിന അനുസ്മരണം സംഘടിപ്പിക്കുന്നു.
സീറോമലബാർ സഭ നോക്ക് തീർഥാടനം; മാർ റാഫേൽ തട്ടിൽ അയർലൻഡിലെത്തി.
ഡബ്ലിൻ: ശനിയാഴ്ച നടക്കുന്ന അയര്‍ലൻഡ് സീറോമലബാര്‍ സഭയുടെ നാഷണൽ നോക്ക് തീർഥാടനത്തിൽ പങ്കെടുക്കുന്നതിനായി മേജർ ആ
മിഡ്‌ലാൻഡ് ഫോക്സസ് ഫുട്‌ബോൾ ക്ലബ് രൂപീകരിച്ചു.
മിഡ്‌ലാൻഡ്: പ്രീമിയർ ലീഗിൽ മിന്നും താരങ്ങളായ ലെസ്റ്റർ സിറ്റി ഫുട്‌ബോൾ ക്ലബിന്‍റെ തട്ടകമായ യുകെയിലെ മിഡ്‌ലാൻഡ്‌സിലെ
സുനിൽ പി. ഇളയിടത്തോടും ദീപ നിശാന്തിനോടും സംവദിക്കുവാനുള്ള വേദി ഒരുക്കി കൈരളി യുകെ.
ലണ്ടൻ: മലയാള സാഹിത്യ സാംസ്‌കാരിക മേഖലയിൽ വ്യക്തിമുദ്രപതിപ്പിച്ച രണ്ടു പ്രമുഖ വ്യക്തിത്വങ്ങളുമായി യുകെയിലെ പ്രവാസി
വെറുതേ കൊടുത്താലും ആര്‍ക്കും വേണ്ടാതെ ഗീബല്‍സിന്‍റെ വീട്.
ബെര്‍ലിന്‍: അങ്ങു കേരളത്തില്‍ വരെ രാഷ്ട്രീയ പ്രസംഗങ്ങളില്‍ ആവര്‍ത്തിച്ച് ഉച്ചരിക്കപ്പെടുന്ന പേരാണ് ഗീബല്‍സിന്‍റേത്.