• Logo

Allied Publications

Middle East & Gulf
മസ്കറ്റ് ഇന്ത്യൻ സ്കൂൾ ഫിനാൻസ് ഡയറക്ടറായി നിധീഷ് കുമാറിനെ നിയമിച്ചു
Share
മസ്കറ്റ്: ഒമാനിലെ ഇന്ത്യൻ സ്കൂൾ ഡയറക്ടർ ബോർഡ് പുനഃസംഘടിപ്പിച്ചു. ബോർഡ് അംഗം നിധീഷ് കുമാറിനെ ഫിനാൻസ് ഡയറക്ടർ ആയി നിയമിച്ചു. ദീർഘകാലമായി ഇന്ത്യൻ സ്കൂൾ മസ്കറ്റിന്‍റെ അക്കാദമിക്, നോൺഅക്കാഡമിക് രംഗത്ത് സജീവമായി പ്രവർത്തിക്കുന്ന നിധീഷ് കുമാർ മുൻപ് സ്കൂൾ മാനേജ്മന്‍റ് കമ്മിറ്റിയുടെ ഫിനാൻസ് കൺവീനർ ആയി മികച്ച പ്രവർത്തനം കാഴ്ച വച്ചിരുന്നു.

കോഴിക്കോട് വടകര സ്വദേശിയാണ് നിധീഷ് കുമാർ. സയ്ദ് സൽമാൻ ആണ് പുതിയ വൈസ് ചെയർമാൻ. ഇന്ത്യൻ സ്കൂളുകളിൽ കഴിഞ്ഞ കുറെ കാലമായി അക്കാദമിക് രംഗത്തും ഭരണനിർവഹണ രംഗത്തും നിരവധി പ്രശ്നങ്ങൾ നിലനിൽക്കുകയായിരുന്നു . പല വിഷയങ്ങളും പഠിപ്പിക്കാൻ മതിയായ അധ്യാപകരില്ലാത്തതടക്കമുള്ള പ്രശ്നങ്ങൾ അക്കാദമിക് ഗുണനിലവാരത്തെ സാരമായി ബാധിക്കുന്നതായി രക്ഷിതാക്കൾ പരാതിപ്പെട്ടിരുന്നു.

ഇന്ത്യൻ സ്കൂളുകളിലെ ഇൻഷുറൻസ് സ്കൂൾ നിയമങ്ങൾക്കു വിരുദ്ധമായി സ്വകാര്യ കമ്പനിക്ക് നൽകിയതുമായി ബന്ധപ്പെട്ട് രക്ഷിതാക്കൾ നേരത്തെ ശക്തമായ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ടെൻഡർ ക്ഷണിക്കാതെ ക്രമവിരുദ്ധമായി നടന്ന ഇൻഷുറൻസ് കരാർ പിന്നീട് റദ്ദ് ചെയ്യപ്പെടുകയും ചെയ്തു. സ്കൂളിൽ അടുത്തിടെ നടന്ന ടെൻഡർ നടപടിക്രമങ്ങളുമായി ബന്ധപ്പെട്ടും നിരവധി ആശങ്കകളും, സ്വജനപക്ഷപാത ആരോപങ്ങളും രക്ഷിതാക്കൾ ഉന്നയിച്ചിരുന്നു.

ഇന്ത്യൻ സ്കൂളിൽ നിലനിൽക്കുന്ന ഇത്തരം ഗൗരവതരമായ വിവിധ വിഷയങ്ങൾ ഉന്നയിച്ചുകൊണ്ട് രക്ഷിതാക്കളുടെ കൂട്ടായ്മ മുൻകാലങ്ങളിൽ ബോർഡിന് മുൻപിലും, ഒമാനിലെ ഇന്ത്യൻ അംബാസഡർക്കും നിവേദനം നൽകിയിരുന്നു. അതിന്‍റെ തുടർച്ചയായി ഒമാനിലെ ഇന്ത്യൻ സ്കൂൾ രക്ഷിതാക്കളുടെ കൂട്ടായ്മ കഴിഞ്ഞ മാസം ഡയറക്ടർ ബോർഡ് ചെയർമാനുമായി പ്രത്യേകം ചർച്ച നടത്തിയിരുന്നു.

രക്ഷിതാക്കൾ ഉന്നയിച്ച പ്രശ്നങ്ങൾക്ക് ഉടൻ പരിഹാരം കാണുമെന്ന് ബോർഡ് ചെയർമാൻ ശിവകുമാർ മാണിക്കം രക്ഷിതാക്കൾക്ക് ഉറപ്പു നൽകിയിരുന്നു. രക്ഷിതാക്കൾ നടത്തിയ ശക്തമായ പ്രതിഷേധത്തിന്‍റെ അടിസ്ഥാനത്തിലാണോ ഡയറക്ടർ ബോർഡ് പുനഃസംഘടിപ്പിച്ചതെന്ന് പുതിയ അറിയിപ്പിൽ വ്യക്തമായി പറയുന്നില്ല .

റിയാദിൽ കുടുങ്ങിയ യുവാവ് നാടണയാൻ കൈത്താങ്ങായി കേളി.
റിയാദ്: വിദ്യാസമ്പന്നനും വിവിധ തൊഴിലുകളിൽ പ്രാവീണ്യമുള്ളവനുമായ യുവാവ് തെരുവിൽ ഉറങ്ങിയത് എട്ട് മാസക്കാലം.
നഴ്സ് ദിനത്തോട് അനുബന്ധിച്ച് നോക് "നൈറ്റിംഗേല്‍സ് ഗാല 2024' സംഘടിപ്പിക്കുന്നു.
കുവൈറ്റ് സിറ്റി: കുവൈറ്റ് ആരോഗ്യ മന്ത്രായലത്തിനു കീഴിലുള്ള ഫര്‍വാനിയ റീജിയണിലെ ആശുപത്രി, ക്ലീനിക്കുകള്‍ എന്നിവടങ്ങള
മലപ്പുറം ജില്ലാ അസോസിയേഷൻ "മാമാങ്കം 2k24' വെള്ളിയാഴ്ച ആസ്പയർ ഇന്ത്യൻ ഇന്‍റർനാഷണൽ സ്കൂളിൽ.
കുവൈറ്റ് സിറ്റി: മലപ്പുറം ജില്ലാ അസോസിയേഷൻ ഏഴാം വാർഷികത്തോടനുബന്ധിച്ച് ഒരുക്കുന്ന മെഗാ സാംസ്‌കാരിക പരിപാടിയായ "മാ
ക­ണ്ണൂര്‍ സ്വദേശി സലാല­യില്‍ അന്തരിച്ചു.
സലാല: ഹൃദയാഘാതത്തെ തുടര്‍­ന്ന് മ­ല­യാളി സലാല­യില്‍ അന്തരിച്ചു. ക­ണ്ണൂര്‍ ഇരിക്കൂര്‍ സ്വദേശി വയല്‍പാത്ത് വീട്ടില്‍ കെ.
കണ്ണൂരിൽ കൂടുതൽ എയർ ഇന്ത്യ സർവീസുകൾ റദ്ദാക്കി; കടുത്ത പ്രതിഷേധം.
കണ്ണൂർ: കണ്ണൂരിൽ നിന്നും എയർഇന്ത്യ എക്സ്പ്രസ് കൂടുതൽ വിമാനങ്ങൾ റദ്ദാക്കി. ഷാർജ, അബുദാബി വിമാനങ്ങളാണ് റദ്ദാക്കിയത്.