• Logo

Allied Publications

Europe
ജർമനിയിൽ സ്ത്രീകൾക്ക് ലഭിക്കുന്നത് പുരുഷന്മാരേക്കാള്‍ കുറഞ്ഞ വേതനമെന്ന് റിപ്പോർട്ട്
Share
ബര്‍ലിന്‍: ജർമനിയിൽ മുഴുവൻ സമയ ജോലി ചെയ്യുന്ന സ്ത്രീകളില്‍ 75 ശതമാനം പേർക്കും പുരുഷന്മാരേക്കാള്‍ കുറഞ്ഞ ശമ്പളമാണ് ലഭിക്കുന്നതെന്ന് റിപ്പോർട്ട്. ജർമനിയുടെ സ്റ്റാറ്റിസ്റ്റിക്കിൽ ഓഫീസ് ഡെസ്റ്റാറ്റിസാണ് കണക്കുകളുടെ അടിസ്ഥാനത്തിൽ ഇക്കാര്യം വ്യക്തമാക്കിയത്.

മുഴുവൻ സമയ ജോലി ചെയ്യുന്ന സ്ത്രീകളില്‍ 40 ശതമാനം പേർക്ക് സമാന തസ്തിതയിലുള്ള മുഴുവൻ സമയ ജോലി ചെയ്യുന്ന പുരുഷന്മാരെക്കാൾ 30 ശതമാനം കുറവ് തുകയാണ് ലഭിക്കുന്നത്. അതേസമയം, 26 ശതമാനം പേർക്ക് സമാന തസ്തിതയിലുള്ള പുരുഷന്മാരെക്കാൾ കൂടുതൽ തുക ലഭിക്കുന്നുണ്ട്.

ശുചീകരണം, പാചകം, പരിചരണം എന്നിവ പോലുള്ള ജോലികളിൽ ഏർപ്പെടുന്നവരിൽ കൂടുതലും സ്ത്രീകളാണ്. ഇവർക്ക് വേതനം മറ്റു മേഖലകളെ അപേക്ഷിച്ച് കുറവാണ്. ജർമനിയിൽ സ്ത്രീകൾക്ക് ഒരു വര്‍ഷത്തിലേറെ ശമ്പളത്തോടെ കൂടെ പ്രസവാവധി നൽകുന്ന തൊഴിൽ മേഖലകൾ നിരവധിയുണ്ട്.

പക്ഷേ കരിയറിൽ സ്ഥാനക്കയറ്റത്തിനുള്ള അവസരവും കൂടുതൽ പുരുഷന്മാർക്കാണ് ലഭിക്കുന്നത്. കിഴക്കന്‍ സംസ്ഥാനങ്ങളായ മെക്‌ലന്‍ബര്‍ഗ്, വെസ്റ്റേണ്‍ പൊമറേനിയ, ബ്രാന്‍ഡന്‍ബര്‍ഗ്, സാക്സോണി, അന്‍ഹാള്‍ട്ട്, തുരിംഗിയ, സാക്സോണി എന്നിവിടങ്ങളില്‍ സ്ഥിതി നേരെ വിപരീതമാണ്.

പുരുഷന്മാരുടെ ജനസംഖ്യ കൂടുതലായതിനാല്‍ സ്ത്രീകളാണ് ഇവിടെ കൂടുതൽ തുക സമാന തൊഴിലിന് സമ്പാദിക്കുന്നത്. രാജ്യാന്തര വനിതാ ദിനത്തിനോട് അനുബന്ധിച്ച് ഈ കണക്കുകൾ പുറത്ത് വിട്ടത്.

അയർലൻഡിൽ മേയ്ദിന അനുസ്മരണം സംഘടിപ്പിക്കുന്നു.
ഡബ്ലിൻ: അയർലൻഡിൽ മേയ്ദിന അനുസ്മരണം സംഘടിപ്പിക്കുന്നു.
സീറോമലബാർ സഭ നോക്ക് തീർഥാടനം; മാർ റാഫേൽ തട്ടിൽ അയർലൻഡിലെത്തി.
ഡബ്ലിൻ: ശനിയാഴ്ച നടക്കുന്ന അയര്‍ലൻഡ് സീറോമലബാര്‍ സഭയുടെ നാഷണൽ നോക്ക് തീർഥാടനത്തിൽ പങ്കെടുക്കുന്നതിനായി മേജർ ആ
മിഡ്‌ലാൻഡ് ഫോക്സസ് ഫുട്‌ബോൾ ക്ലബ് രൂപീകരിച്ചു.
മിഡ്‌ലാൻഡ്: പ്രീമിയർ ലീഗിൽ മിന്നും താരങ്ങളായ ലെസ്റ്റർ സിറ്റി ഫുട്‌ബോൾ ക്ലബിന്‍റെ തട്ടകമായ യുകെയിലെ മിഡ്‌ലാൻഡ്‌സിലെ
സുനിൽ പി. ഇളയിടത്തോടും ദീപ നിശാന്തിനോടും സംവദിക്കുവാനുള്ള വേദി ഒരുക്കി കൈരളി യുകെ.
ലണ്ടൻ: മലയാള സാഹിത്യ സാംസ്‌കാരിക മേഖലയിൽ വ്യക്തിമുദ്രപതിപ്പിച്ച രണ്ടു പ്രമുഖ വ്യക്തിത്വങ്ങളുമായി യുകെയിലെ പ്രവാസി
വെറുതേ കൊടുത്താലും ആര്‍ക്കും വേണ്ടാതെ ഗീബല്‍സിന്‍റെ വീട്.
ബെര്‍ലിന്‍: അങ്ങു കേരളത്തില്‍ വരെ രാഷ്ട്രീയ പ്രസംഗങ്ങളില്‍ ആവര്‍ത്തിച്ച് ഉച്ചരിക്കപ്പെടുന്ന പേരാണ് ഗീബല്‍സിന്‍റേത്.