• Logo

Allied Publications

Europe
യുകെ മലയാളികളായ സംരംഭകർ ആരംഭിച്ച സ്റ്റാർട്ട്‌ അപ്പ്‌ ലോകശ്രദ്ധ നേടുന്നു
Share
ലണ്ടൻ: യുകെയിലെ മലയാളി സമൂഹത്തിന് അഭിമാന നിമിഷങ്ങൾ പകർന്നുകൊണ്ട് മലയാളികളായ യുവ സംരംഭകർ ആരംഭിച്ച സ്റ്റാർട്ട്‌ അപ്പ് സ്ഥാപനം ആശയ വ്യത്യസ്തതയും വൈദഗ്ധ്യം കൊണ്ടും ലോകരാജ്യങ്ങളിൽ ശ്രദ്ധയും അംഗീകാരവും നേടുന്നു.

യുവ സംരംഭകരായ അജിത് മുതയിൽ, ആഷിർ റഹ്മാൻ എന്നിവർ ചേർന്ന് ആരംഭിച്ച "നോഡ്ഇൻ ഇൻസ്‌ട്രമെന്‍റ്സ്' എന്ന സ്റ്റാർട്ട്‌ അപ്പ്‌ സ്ഥാപനവും അവർ രൂപം നൽകിയ സ്മാർട്ട് "ഡബ്ല്യു' ബ്ലോക്ക് എന്ന സാങ്കേതിക ഉത്പന്നവുമാണ് കഴിഞ്ഞ ദിവസം റിയാദിൽ വച്ച് നടന്ന ലോക പ്രശസ്തമായ "ലീപ് 2024' എക്സ്പോയിൽ അംഗീകരിക്കപ്പെട്ടത്.

അവിടെ വച്ച് രണ്ട് സുപ്രധാന ധാരണാപത്രങ്ങൾ (എംഒയു) ഒപ്പുവയ്ക്കാൻ സാധിച്ചത് അവർ ഉയർത്തിയ ആശയങ്ങൾക്ക് അർഹിക്കുന്ന അംഗീകാരമായി.



പാരസ്ഥിതിക പ്രശ്നങ്ങൾക്ക് കാരണമാകുന്ന കാർബൺ വികിരണങ്ങളുടെ തോത് വർധിച്ചു വരുന്ന ഈ കാലഘട്ടത്തിൽ ഉത്പദനം, നിർമാണം, ഊർജം തുടങ്ങിയ മേഖലകളിൽ "കാർബൺ നെറ്റ് സീറോ' ലക്ഷ്യങ്ങൾ കൈവരിക്കുക എന്ന ലക്ഷ്യത്തോടെ "നോഡ്ഇൻ ഇൻസ്ട്രമെന്‍റ്സ്' രൂപം നൽകിയ നൂതന സാങ്കേതിക ഉത്പന്നങ്ങൾ സാമൂഹത്തോടുള്ള കമ്പനിയുടെ പ്രതിബദ്ധത വെളിവാക്കുന്നവയാണ്.

അന്തരീക്ഷത്തിലേക്ക് പുറംതള്ളുന്ന കാർബൺ വികിരണങ്ങൾ പൂർണ തോതിൽ അവിടെനിന്നും തുടച്ചുമാറ്റപ്പെടുന്ന അവസ്ഥയാണ് "കാർബൺ നെറ്റ് സീറോ' എന്നതുകൊണ്ട് അർഥമാക്കുന്നത്.

2030 ഓടെ 45 ശതമാനമായി കുറച്ചുകൊണ്ടും 2050 ഓടെ പൂർണമായും കാർബൺ വികിരണങ്ങൾ തുടച്ചുമാറ്റികൊണ്ട് "കാർബൺ നെറ്റ് സീറോ' ലക്ഷ്യത്തിൽ എത്തുന്നതിനുള്ള പ്രയാണത്തിലാണ് ലോക പാരിസ്തിക ഏജൻസി എന്നതും ഇതിനോട് ചേർത്തുവായിക്കേണ്ടതാണ്.

സൗദി സർക്കാരിന്‍റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച "ലീപ് 2024' എക്സ്പോയിൽ ലോകത്തിന്‍റെ വിവിധ കോണുകളിൽ നിന്നും 1800ൽ പരം സംരംഭകരും നിക്ഷേപകരുമാണ് പങ്കെടുത്ത് തങ്ങളുടെ പ്രൊജക്റ്റുകൾ അവതരിപ്പിച്ചത്.

സാങ്കേതിക ഉത്പന്നം എക്സ്പോയിൽ ശ്രദ്ധിക്കപ്പെട്ടതോടെ ഒമാനിലെ സുൽത്താനേറ്റ് ആസ്ഥാനമായുള്ള "ഡാറ്റ മൈനിംഗ്' എന്ന ബിസിനസ് സ്ഥാനവും ഇന്ത്യയുടെ സ്വന്തം "നേവി ബ്ലൂ എനർജി'യുമായി നോഡ്ഇൻ ഇൻസ്‌ട്രമെന്‍റ്സ് കരാറിൽ ഏർപ്പെടാൻ സാഹചര്യമൊരുങ്ങുകയായിരുന്നു.



ബിസിനസ്‌ ഭീമന്മാരായ അരാംകോ, നിയോം, സൗദി ബിൻലദിൻ ഗ്രൂപ്പ്, കിംഗ് ഫഹദ് യൂണിവേഴ്‌സിറ്റി തുടങ്ങിയ പ്രമുഖർ നോഡ്ഇൻ ഇൻസ്ട്രമെന്‍റ്സിന്‍റെ സ്റ്റാൾ സന്ദർശിച്ച ദിവസം തന്നെ രണ്ട് സുപ്രധാന ധാരണാപത്രങ്ങൾ ഒപ്പുവയ്ക്കാൻ സാധിച്ചതും കമ്പനിക്ക് നേട്ടമായി.

നോഡ്ഇൻ ഇൻസ്ട്രുമെന്‍റ്സും ഡാറ്റാ മൈനിംഗും തമ്മിലുള്ള സഹകരണം സ്ഥിരീകരിച്ചുകൊണ്ട് അഷീർ റഹ്മാനും ഹമീദ് റാഷിദ് ഹമ്മദും ചേർന്ന് ആദ്യ ധാരണാപത്രവും അബ്ദുൾറഹ്മാൻ ഖവാജിയും പ്രവീൺ ജെ. അവതാഡെയും ചേർന്ന് നോഡ്ഇൻ ഇൻസ്ട്രമെന്‍റ്സും "നേവി ബ്ലൂ എനർജി'യും തമ്മിലുള്ള രണ്ടാമത്തെ ധാരണാപത്രവും ഒപ്പുവച്ചു.

സൗദി ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയുടെ വളർച്ച ത്വരിതപ്പെടുത്തുന്ന സൗദി സർക്കാരിന്‍റെ സംരംഭമായ കോഡിന്‍റെ (സെന്‍റർ ഓഫ് ഡിജിറ്റൽ എന്‍റർപ്രണർഷിപ്പ്) ആഭിമുഖ്യത്തിലാണ് ധാരണാപത്രം ഒപ്പിടുന്ന ചടങ്ങ് ഒരുക്കിയതെന്നതും ഏറെ ശ്രദ്ധേയമായി.

ഒപ്പുവച്ച ധാരണാപത്രങ്ങൾ പ്രകാരം IoT, IIoT, ഊർജം, ഡാറ്റാ മൈനിംഗ് തുടങ്ങിയ പ്രമുഖ മേഖലകളിലുടനീളം വ്യാപിക്കുന്ന സഹകരണം, സൗദി അറേബ്യയെയും ആഗോള സമ്പദ്‌വ്യവസ്ഥയെയും ഒരു പുതിയ സാങ്കേതിക യുഗത്തിലേക്ക് നയിക്കുന്നതിനുള്ള നോഡ്ഇൻ ഇൻസ്ട്രമെന്‍റ്സിന്‍റെ പ്രതിബദ്ധത കൂടെയാണ് അടിവരയിടുന്നത്.



വിദ്യാർഥികളായി യുകെയിൽ എത്തിയ അജിതിനും ആഷിറിനും ലോക ശ്രദ്ധ പിടിച്ചുപറ്റിയ കാഴ്ചപ്പാടുകളും ആശയങ്ങളും പങ്കുവയ്ക്കുവാനും അനുബന്ധ വിഷയങ്ങളിൽ പ്രൊജക്‌ടുകൾ രൂപപ്പെടുത്തി ലോകത്തിന്‍റെ വിവിധ കോണുകളിൽ അവതരിപ്പിക്കുവാനും സാധിച്ചത് രണ്ടുപേരുടെയും കഠിനാധ്വാനവും നിശ്ചയദാർഢ്യവും കൊണ്ടാണ്.

കമ്പനിയുടെ സ്ഥാപകനും എംഡിയുമായ അജിത് മുതയിൽ മദ്രാസ് യൂണിവേസിറ്റിയിൽ നിന്നും ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗിൾ ബിരുദവും ലണ്ടൻ വെസ്റ്റ്മിനിസ്റ്റർ യൂണിവേഴ്സിറ്റിയിൽ നിന്നും എംബിഎയും കരസ്ഥമാക്കിയുട്ടുണ്ട്. ചെങ്ങന്നൂർ സ്വദേശിയാണ്.

കമ്പനി സഹസ്ഥാപകനും മലപ്പുറം സ്വദേശിയായ ആഷിർ റഹ്മാൻ കാലിക്കറ്റ്‌ യൂണിവേഴ്സിറ്റിയിൽ നിന്നും മെക്കാനിക്കൽ എഞ്ചിനീയറിംഗ് ബിരുദവും യൂണിവേഴ്സിറ്റി ഓഫ് സ്കോട്ട്ലൻഡിൽ നിന്നും പ്രൊജക്റ്റ് മാനേജ്മെന്‍റിൽ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കിയിട്ടുണ്ട്. രണ്ടുപേരും ഏതാനും വർഷങ്ങളായി ലണ്ടനിലെ സ്ഥിരതാമസക്കാരാണ്.

സീറോമലബാർ സഭ നോക്ക് തീർഥാടനം; മാർ റാഫേൽ തട്ടിൽ അയർലൻഡിലെത്തും.
ഡബ്ലിൻ: അയർലൻഡ് സീറോമലബാര്‍ സഭയുടെ ഈവർഷത്തെ നാഷണൽ നോക്ക് തീർഥാടനം മെയ് 11ന് നടക്കും.
ഡെറിയിൽ പാലാ സ്വദേശി സിബി ജോസ് അന്തരിച്ചു.
ഡബ്ലിൻ: ഡെറിയിൽ പാലാ മേരിലാൻഡ് സ്വദേശി പാമ്പക്കൽ സിബി ജോസ്(46) അന്തരിച്ചു.
അയർലൻഡിൽ മലയാളിയായ റോഹൻ സലിന് ചെസ് കിരീടം.
ഡബ്ലിൻ: അയർലൻഡിൽ ചെസ് ചാമ്പ്യൻഷിപ്പിൽ മലയാളിത്തിളക്കം.
സി.ആർ. മഹേഷിനെ ആക്രമിച്ചതിൽ ശക്തമായി പ്രതിഷേധിച്ച് ഐഒസി യുകെ.
ലണ്ടൻ: കൊല്ലം കരുനാഗപ്പള്ളിയിൽ കൊട്ടികലാശത്തിനിടെ എൽഡിഎഫ് പ്രവർത്തകർ വ്യാപകമായി അഴിച്ചുവിട്ട ക്രൂരമായ അക്രമങ്ങ
ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനാക്ക് ബെര്‍ലിനില്‍.
ബെര്‍ലിന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനാക്ക് ബെര്‍ലിനില്‍ സന്ദര്‍ശനത്തിനെത്തി.