• Logo

Allied Publications

Americas
പ്രവാസി പ്രശ്നങ്ങൾ ഇന്ത്യൻ കോൺസുലേറ്റിന്‍റെ ശ്രദ്ധയിൽ കൊണ്ടുവരണം: ബിനയ പ്രധാൻ
Share
ന്യൂയോർക്ക്: ഇന്ത്യൻ കോൺസുലേറ്റുമായി ബന്ധപ്പെട്ട പ്രവാസി ഇന്ത്യക്കാരുടെ പ്രശ്നങ്ങളും കോൺസുലേറ്റ് ഇടപെടേണ്ടതായ അവരുടെ വ്യത്യസ്തങ്ങളായ ആവശ്യങ്ങളും കോൺസുലേറ്റിന്‍റെ ശ്രദ്ധയിൽ കൊണ്ടുവരുവാൻ സംഘടനാ നേതാക്കൾ ശ്രമിക്കണമെന്ന് ന്യൂയോർക്ക് ഇന്ത്യൻ കോൺസുലേറ്റിൽ ചുമതലയേറ്റ കോൺസുൽ ജനറൽ ബിനയ ശ്രീകാന്ത പ്രധാൻ മലയാളി സംഘടനാ നേതാക്കളോട് പറഞ്ഞു.

കഴിഞ്ഞ ദിവസം പരിചയപ്പെടുവാനായി കോൺസുൽ ജനറലിനെ സന്ദർശിച്ച മലയാളി സംഘടനാ നേതാക്കളായ അജിത് എബ്രഹാം (അജിത് കൊച്ചൂസ്), ബിജു ചാക്കോ, മാത്യുക്കുട്ടി ഈശോ, സിബി ഡേവിഡ്, രാജു എബ്രഹാം എന്നിവരോടായി ഇന്ത്യൻ സമൂഹത്തിന്‍റെ വിവിധ പ്രശ്നങ്ങളെ സംബന്ധിച്ച് സംസാരിക്കുമ്പോഴാണ് കോൺസുൽ ജനറൽ ഇക്കാര്യം പറഞ്ഞത്. ജനുവരിയിലാണ് അദ്ദേഹം ന്യൂയോർക്കിൽ കോൺസുൽ ജനറലായി ചുമതലയേറ്റെടുത്തത്.

ഫോമയുടെ സിവിക് & പൊളിറ്റിക്കൽ ഫോറം നാഷണൽ ചെയർമാനും നാസ യൂണിവേഴ്സിറ്റി മെഡിക്കൽ സെന്‍റർ ഡയറക്ടർ ബോർഡ് അംഗവുമായ അജിത് കൊച്ചൂസിന്‍റെ നേതൃത്വത്തിൽ കോൺസുലേറ്റുമായി ഏകോപിപ്പിച്ച കൂടിക്കാഴ്ചയിൽ വേൾഡ് മലയാളി കൗൺസിൽ (ഡബ്ല്യുഎംസി) ന്യൂയോർക്ക് പ്രൊവിൻസ് പ്രസിഡന്‍റും ഇന്ത്യൻ അമേരിക്കൻ മലയാളി അസോസിയേഷൻ ഓഫ് ലോംഗ് ഐലൻഡ് സെക്രട്ടറിയുമായ ബിജു ചാക്കോ,

വേൾഡ് മലയാളി കൗൺസിൽ ഒസിഐ ഫോറം ഗ്ലോബൽ ചെയർമാനും ലോംഗ് ഐലൻഡ് മാർത്തോമ്മാ പള്ളി സെക്രട്ടറിയും മാധ്യമ പ്രവർത്തകനുമായ മാത്യുക്കുട്ടി ഈശോ, കേരളാ സമാജം ഓഫ് ഗ്രെയ്റ്റർ ന്യൂയോർക്ക് പ്രസിഡന്‍റു കലാവേദി ചെയർമാനുമായ സിബി ഡേവിഡ്, കേരള കൾച്ചറൽ അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്കയുടെ മുൻ പ്രസിഡന്‍റ് രാജു എബ്രഹാം എന്നിവർ കോൺസുൽ ജനറലുമായി സംവാദിച്ചു.

ഇന്ത്യൻ കോൺസുലേറ്റിൽ വിവിധ ആവശ്യങ്ങൾക്കായി വരുന്നവരുടെ സേവനങ്ങൾ ഏറ്റവും സൗഹാർദപരമായും കൃത്യതയോടെയും സമയപരിധിക്കുള്ളിൽ ചെയ്തു നൽകുന്നതിന് ഉതകുന്ന രീതിയിൽ കോൺസുലേറ്റ് ഉദ്യോഗസ്ഥരെ രൂപപ്പെടുത്തിയെടുക്കുന്നതിനാണ് താൻ മുൻ‌തൂക്കം നൽകുന്നത് എന്ന് ബിനയ പ്രധാൻ പറഞ്ഞു.

ഈ കോൺസുലേറ്റിന്‍റെ പരിധിയിൽ ഏകദേശം 25 ലക്ഷത്തോളം ഇന്ത്യക്കാർ ഉണ്ടെങ്കിലും അഞ്ചു ലക്ഷത്തിൽ താഴെ പേർക്ക് മാത്രമേ ഒസിഐ കാർഡ് ഉള്ളൂവെന്നും അമേരിക്കൻ പൗരത്വം സ്വീകരിച്ച കൂടുതൽ പേരെ ഒസിഐ കാർഡുകൾ എടുക്കുന്നതിന് സംഘടനാ നേതാക്കൾ എന്ന നിലയിൽ പ്രോത്സാഹിപ്പിക്കണം എന്നും അതിനായി അമേരിക്കൻ ഇന്ത്യാക്കാരെ ബോധവത്കരിക്കുന്നതിന് സംഘടനാ നേതാക്കൾ വിവിധ ഇടങ്ങളിൽ ഒസിഐ ക്യാമ്പുകൾ ക്രമീകരിച്ചാൽ അതിനായി കോൺസുലേറ്റ് ഉദ്യോഗസ്ഥരെ അയക്കാമെന്നും അദ്ദേഹം ഉറപ്പുനൽകി.



ഗാർഹിക പീഠനം അനുഭവിക്കുന്നവരെ സംബന്ധിച്ചും അമേരിക്കയിൽ വച്ച് മരണപ്പെടുന്ന ഇന്ത്യക്കാരുടെ മൃതദേഹം നാട്ടിൽ എത്തിക്കുന്നതിനെക്കുറിച്ചും അജിത് കൊച്ചൂസ് പറഞ്ഞപ്പോൾ അങ്ങനെയുള്ളവരുടെ വിവരങ്ങൾ സംഘടനാ നേതാക്കളായ നിങ്ങൾ കോൺസുലേറ്റിൽ അറിയിച്ചാൽ അതിനുള്ള നടപടികൾ കാലതാമസം വരാതെ ചെയ്തു കൊടുക്കുവാൻ കഴിവതും ശ്രമിക്കാം എന്ന് അദ്ദേഹം പറഞ്ഞു.

പഠനത്തിനാ‌യി അമേരിക്കൻ യൂണിവേഴ്സിറ്റികളിൽ വരുന്ന വിദ്യാർഥികളുമായി സമ്പർക്കം പുലർത്തുന്ന കാര്യത്തിൽ സംഘടനാ നേതാക്കൾ അൽപ്പം കൂടി കൂടുതൽ താത്പര്യവും ജാഗ്രതയും പുലർത്തണമെന്ന് കോൺസുൽ ജനറൽ അഭിപ്രായപ്പെട്ടു.

നാട്ടിൽ നിന്നും വരുന്ന പല കുട്ടികളും മയക്കു മരുന്നിന് അടിമപ്പെടുന്നതായി ശ്രദ്ധയിൽപ്പെടുന്നുണ്ട് എന്ന് അദ്ദേഹം ആശങ്ക പങ്കുവച്ചു. വിദ്യാർഥി സമൂഹം കോൺസുലേറ്റുമായി ബന്ധപ്പെടുവാനും കോൺസുലേറ്റിൽ നടക്കുന്ന വിവിധ പരിപാടികളിൽ അവരെ പങ്കെടുപ്പിക്കുവാനും നേതാക്കൾ ശ്രദ്ധിക്കണം.

അവർക്കൊക്കെ എന്തെങ്കിലും ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നെങ്കിൽ അത് കോൺസുലേറ്റിന്‍റെ ശ്രദ്ധയിൽ ഉടൻ കൊണ്ടുവരണമെന്നും അദ്ദേഹം അഭ്യർഥിച്ചു.

കൂടുതൽ ഇന്ത്യൻ വിദ്യാർഥികൾക്കു വീസ നൽകും: യുഎസ്.
ന്യൂഡൽഹി: വിദ്യാർഥികൾക്കു വീസ അനുവദിക്കുന്നതിൽ മുന്തിയ പരിഗണനയാണു നൽകുന്നതെന്നു യുഎസ്.
പലസ്തീൻ അനുകൂല പ്രതിഷേധം; യുഎസിൽ ഇന്ത്യൻ വംശജയായ വിദ്യാർഥി അറസ്റ്റിൽ.
ന്യൂയോർക്ക്: പലസ്തീൻ അനുകൂല പ്രതിഷേധം നടത്തിയ ഇന്ത്യൻ വംശജയായ വിദ്യാർഥിനി യുഎസിൽ അറസ്റ്റിൽ.
അമേരിക്ക‌യിൽ ഇന്ത്യൻ വംശജനെ പോലീസ് വെടിവച്ചുകൊന്നു.
ന്യൂയോർക്ക്: അമേരിക്ക‌യിൽ ഇന്ത്യൻ വംശജനായ യുവാവിനെ പോലീസ് വെടിവ
എംഡി സ്ട്രൈക്കേഴ്സ്‌ ക്യാപിറ്റൽ സോക്കർ ടൂർണമെന്‍റ് മേയ്‌ 25ന്.
മേരിലാൻഡ്‌: പ്രഥമ ഇന്ത്യൻ അമേരിക്കൻ സോക്കർ ടൂർണമെന്‍റിന് മേരിലാൻഡ്‌ വേദിയാകുന്നു.
ഡാളസിൽ രണ്ട് സ്ത്രീകൾ വെടിയേറ്റ് മരിച്ചു; പ്രതി പിടിയിൽ.
ഡാളസ്: ഡാളസ് ഫെയർ പാർക്കിന് സമീപം രണ്ട് സ്ത്രീകൾ വെടിയേറ്റ് മരിച്ചു.