• Logo

Allied Publications

Americas
പൊങ്കാല പൊടിപൂരമാക്കി ഹൂസ്റ്റൺ ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രം
Share
ഹൂസ്റ്റൺ: ഈ വർഷത്തെ പൊങ്കാല മഹോത്സവം ഫെബ്രുവരി 24ന് ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ വച്ച് അതിഗംഭീരമായി ആഘോഷിച്ചു. ഹൈന്ദവരുടെ വിശ്വാസങ്ങളിൽ ദേവി പ്രീതിക്കുവേണ്ടിയുള്ള ആചാരങ്ങളിൽ ഏറ്റവും പ്രശസ്തമായിട്ടുള്ള ഒന്നാണ് ആറ്റുകാൽ പൊങ്കാല.

കേരളത്തിൽ മാത്രമല്ല ലോകമെമ്പാടുമുള്ള ഹൈന്ദവ സ്ത്രീകൾ വൃതമെടുത്ത് അതീവ ഭക്തിയോടെ കൊണ്ടാടുന്ന ഈ പവിത്രമായ ആചാരം കുടുംബത്തിന്‍റെ സർവ ഐശ്വര്യത്തിനും വേണ്ടി‌യുള്ളതാണ്.

ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രത്തിന്‍റെ ആഭിമുഖ്യത്തിൽ വിപുലമായ സജ്ജീകരണങ്ങൾ ആണ് ഈ വർഷത്തെ പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് ഭക്തജനങ്ങൾക്കായി ഒരുക്കിയിരുന്നത്.

അമേരിക്കയിലെ പല ഭാഗങ്ങളിൽ നിന്നായി വന്നു ചേർന്ന നിരവധി സ്ത്രീജനങ്ങൾ അമ്പല മുറ്റത്തു പ്രത്യേകമായി തയാറാക്കിയ പൊങ്കാല അടുപ്പുകളിൽ ദേവി പ്രീതിക്കായി പൊങ്കാല അർപ്പിച്ചു.

അന്നേ ദിവസം അതിരാവിലെ തന്നെ മേൽശാന്തി ശ്രീ സൂരജ് തിരുമേനിയുടെ കാർമികത്വത്തിൽ ആരംഭിച്ച വിശേഷാൽ പൂജകൾക്ക് ശേഷം രാവിലെ 11ന് ദേവി സന്നിധിയിൽ നിന്നും പകർന്നെടുത്ത തിരിനാളം ചെണ്ടമേളത്തിന്‍റെ അകമ്പടിയോടെ എഴുന്നള്ളിച്ച് പൊങ്കാല മണ്ഡപത്തിൽ പ്രത്യേകമായി തയാറാക്കിയ പണ്ടാരഅടുപ്പിൽ തെളിയിച്ചതോടെ ചടങ്ങുകൾക്ക് തുടക്കമായി.

"അമ്മേ നാരായണ ദേവി നാരായണ'വിളികളാൽ മുഖരിതമായ ക്ഷേത്രാഗണത്തിൽ നൂറുകണക്കിന് ദേവി ഭക്തകൾ തങ്ങളുടെ പൊങ്കാല നിവേദ്യം അർപ്പിച്ചു. നിരവധി പേർക്ക് പണ്ടാരഅടുപ്പിൽ പൊങ്കാല അർപ്പിച്ചു തൃപ്തിപ്പെടേണ്ടി വന്നു എന്നുള്ളത് ചടങ്ങിന്‍റെ കൂടി ജനപങ്കാളിത്തം വിളിച്ചോതി.

പണ്ടാരഅടുപ്പിൽ തയാറാക്കിയ നിവേദ്യം പകർന്നു, ദേവി സന്നിധിയിലേക്ക് ആനയിച്ചു ദേവിക്ക് നിവേദിച്ച ശേഷം തിരിച്ച് പൊങ്കാലമണ്ഡപത്തിലെത്തിച്ച് ഓരോ പൊങ്കാല കലങ്ങളിലും തളിച്ച് ദേവി കടാക്ഷം എല്ലാവർക്കും പകർന്നു നൽകിയതോടെ ചടങ്ങുകൾക്ക് സമാപനമായി. തുടർന്ന് നടന്ന രുചികരമായ ഗുരുവായൂർ സദ്യ എല്ലാവരുടെയും പ്രശംസ‌യ്ക്ക്‌ കാരണമായി.

ചടങ്ങുകൾക്ക് നേതൃത്വം കൊടുത്തുകൊണ്ട് പ്രസിഡന്‍റ് സുനിൽ നായർ, പൂജ കമ്മിറ്റി ചെയർ രാജി പിള്ള, ഉത്സവകമ്മിറ്റി ചെയർ മഞ്ജു തമ്പി, ട്രസ്റ്റീ ചെയർ രമാ പിള്ള, മറ്റെല്ലാ ബോർഡ്‌ അംഗങ്ങളും ട്രസ്റ്റീ അംഗങ്ങളും ആദ്യം മുതൽ അവസാനം വരെ സന്നിഹിതരായിരുന്നു.

തോമസ് ഏബ്രഹാം ഹൂസ്റ്റണിൽ അന്തരിച്ചു.
ഹൂസ്റ്റൺ: റാന്നി ഐത്തല കിഴക്കേമുറിയിൽ തോമസ് എബ്രഹാം (തങ്കച്ചൻ) ഹൂസ്റ്റണിൽ അന്തരിച്ചു.
മാർത്തോമ്മാ ഭദ്രാസനാ സുവിശേഷക സേവികാസംഘം സമ്മേളനം ഇന്ന്.
ന്യൂയോർക്ക്: നോർത്ത് അമേരിക്ക മാർത്തോമ്മാ ഭദ്രാസനാ സുവിശേഷക സേവികാസംഘം സമ്മേളനം വ്യാഴാഴ്ച വൈകുന്നേരം സൂം പ്ലാറ്റഫോമി
ജോ മാത്യു ഫൊക്കാന നാഷണൽ കമ്മിറ്റിയിലേക്ക് മത്സരിക്കുന്നു.
ബ്രാംപ്ടൺ: ബ്രാംപ്ടൺ മലയാളി സമാജം പ്രവർത്തകനും കാനഡയിലെ പ്രമുഖ ബിസിനസ്സുകാരനുമായ ജോ മാത്യു(തങ്കച്ചൻ) ഫൊക്കാന നാഷ
ബ്രസീലിൽ കനത്ത മഴയും വെള്ളപ്പൊക്കവും; നൂറിലധികം മരണം.
സാവോ പോളോ: തെക്കൻ ബ്രസീലിലെ റിയോ ഗ്രാൻഡെ ഡോ സുൾ സംസ്ഥാനത്ത് ഒരാഴ്ചയിലേറെ നീണ്ട മഴയിലും വെള്ളപ്പൊക്കത്തിലും നൂറിലധികം
ഡോ. കെ.പി. യോഹന്നാൻ അന്തരിച്ചു.
ഡാളസ്: ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് സ്ഥാപകനും അധ്യക്ഷനുമായ ഡോ. കെ.പി. യോഹന്നാൻ (അത്തനേഷ്യസ് യോഹാൻ പ്രഥമൻ) അന്തരിച്ചു.