• Logo

Allied Publications

Middle East & Gulf
വിമാനത്തിൽനിന്നു മലയാളി യുവതി ഇറങ്ങി ഓടി; ദുബായിയിൽ നാടകീയ രംഗങ്ങൾ
Share
ദുബായി: ചെക്കിംഗ് നടപടികൾ കഴിഞ്ഞ് വിമാനത്തിനുള്ളിലെത്തിയ മലയാളി യുവതി അപ്രതീക്ഷിതമായി വിമാനത്തിനുള്ളിൽനിന്നു പുറത്തേക്ക് ഇറങ്ങി ഓടി. ചൊവ്വാഴ്ച വൈകുന്നേരം 6.30ന് ദുബായി വിമാനത്താവളത്തിലെ ടെർമിനൽ രണ്ടിലാണ് നാടകീയവും അപകടകരവുമായ സംഭവങ്ങൾ അരങ്ങേറിയത്.

ദുബായിയിൽനിന്നു കണ്ണൂരിലേക്ക് വരികയായിരുന്ന ഐഎക്സ് 748ാം നമ്പർ എയർ ഇന്ത്യാ എക്സ്പ്രസ് വിമാനത്തിൽനിന്നാണ് 30 വയസുള്ള യുവതി ഗ്രൗണ്ടിലേക്ക് ഇറങ്ങി ഓടിയത്. ഒറ്റയ്ക്കായിരുന്നു ഇവരുടെ യാത്ര.

വിമാനത്തിൽ കയറിയ യുവതി സീറ്റിൽ ഇരിക്കാതെ പൈലറ്റ് ഇരിക്കുന്ന ഭാഗത്തുള്ള വാതിലിനടുത്ത് പോയി നിൽക്കുകയായിരുന്നു. യുവതിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ മലയാളികൾ ഉൾപ്പെടെയുള്ള മൂന്ന് എയർ ഹോസ്റ്റസുമാർ യുവതിക്ക് സമീപം നിലയുറപ്പിച്ചു.

പേടിയാണെന്നും തനിക്ക് യാത്ര ചെയ്യേണ്ടെന്നും അച്ഛനെ കാണണമെന്നും പറഞ്ഞു വാതിലിനു പുറത്തേക്ക് പോകാൻ ശ്രമിച്ച യുവതിയെ വിമാന ജീവനക്കാർ പിന്തിരിപ്പിക്കാൻ ശ്രമിച്ചു. എന്നാൽ, ജീവനക്കാരെ വെട്ടിച്ച് യുവതി പുറത്തേക്ക് ഓടുകയായിരുന്നു. യുവതിയുടെ അപ്രതീക്ഷിത നീക്കത്തിൽ ജീവനക്കാരും അമ്പരന്നു.

വിമാനത്തിന് പുറത്തേക്ക് ഓടി ഇറങ്ങിയ യുവതിയെ ഗ്രൗണ്ട് സ്റ്റാഫ് വളഞ്ഞെങ്കിലും അവർ ഗ്രൗണ്ട് സ്റ്റാഫിനെയും വെട്ടിച്ച് തലങ്ങും വിലങ്ങും വിമാനത്തിന് സമീപം ഓടിക്കൊണ്ടിരുന്നു. തുടർന്ന് ദുബായി പോലീസ് എത്തി യുവതിയെ കസ്റ്റഡിയിൽ എടുത്തു.

യുവതിയുടെ യാത്ര മുടങ്ങി. ഇവരുടെ വിലാസം വ്യക്തമായിട്ടില്ല. വിമാനത്തിൽ ഏറെയും മലയാളികളായിരുന്നു. അതീവ സുരക്ഷ മേഖലയിലുള്ള യുവതിയുടെ പ്രകടനം ആശങ്ക സൃഷ്ടിക്കുകയും വിമാനം പുറപ്പെടാൻ 25 മിനിറ്റ് വൈകുകയും ചെയ്തു. എന്നാൽ, കൃത്യസമയത്തിന് പത്ത് മിനിറ്റ് മുമ്പ് വിമാനം കണ്ണൂരിൽ ലാൻഡ് ചെയ്തു.

റിയാദിൽ കുടുങ്ങിയ യുവാവ് നാടണയാൻ കൈത്താങ്ങായി കേളി.
റിയാദ്: വിദ്യാസമ്പന്നനും വിവിധ തൊഴിലുകളിൽ പ്രാവീണ്യമുള്ളവനുമായ യുവാവ് തെരുവിൽ ഉറങ്ങിയത് എട്ട് മാസക്കാലം.
നഴ്സ് ദിനത്തോട് അനുബന്ധിച്ച് നോക് "നൈറ്റിംഗേല്‍സ് ഗാല 2024' സംഘടിപ്പിക്കുന്നു.
കുവൈറ്റ് സിറ്റി: കുവൈറ്റ് ആരോഗ്യ മന്ത്രായലത്തിനു കീഴിലുള്ള ഫര്‍വാനിയ റീജിയണിലെ ആശുപത്രി, ക്ലീനിക്കുകള്‍ എന്നിവടങ്ങള
മലപ്പുറം ജില്ലാ അസോസിയേഷൻ "മാമാങ്കം 2k24' വെള്ളിയാഴ്ച ആസ്പയർ ഇന്ത്യൻ ഇന്‍റർനാഷണൽ സ്കൂളിൽ.
കുവൈറ്റ് സിറ്റി: മലപ്പുറം ജില്ലാ അസോസിയേഷൻ ഏഴാം വാർഷികത്തോടനുബന്ധിച്ച് ഒരുക്കുന്ന മെഗാ സാംസ്‌കാരിക പരിപാടിയായ "മാ
ക­ണ്ണൂര്‍ സ്വദേശി സലാല­യില്‍ അന്തരിച്ചു.
സലാല: ഹൃദയാഘാതത്തെ തുടര്‍­ന്ന് മ­ല­യാളി സലാല­യില്‍ അന്തരിച്ചു. ക­ണ്ണൂര്‍ ഇരിക്കൂര്‍ സ്വദേശി വയല്‍പാത്ത് വീട്ടില്‍ കെ.
കണ്ണൂരിൽ കൂടുതൽ എയർ ഇന്ത്യ സർവീസുകൾ റദ്ദാക്കി; കടുത്ത പ്രതിഷേധം.
കണ്ണൂർ: കണ്ണൂരിൽ നിന്നും എയർഇന്ത്യ എക്സ്പ്രസ് കൂടുതൽ വിമാനങ്ങൾ റദ്ദാക്കി. ഷാർജ, അബുദാബി വിമാനങ്ങളാണ് റദ്ദാക്കിയത്.