• Logo

Allied Publications

Middle East & Gulf
നീറ്റ് പരീക്ഷ: കേന്ദ്ര സർക്കാർ തീരുമാനം പ്രവാസികളെ ദ്രോഹിക്കുന്നതെന്ന് നവയുഗം
Share
ദോഹ: ഉന്നത വിദ്യാഭ്യാസ യോഗ്യത പ്രവേശന പരീക്ഷയായ നീറ്റിനു ഇന്ത്യക്കു പുറത്തു പരീക്ഷ കേന്ദ്രം അനുവദിക്കേണ്ടതില്ലെന്ന കേന്ദ്ര സർക്കാർ തീരുമാനം പ്രവാസികൾക്ക് വളരെയേറെ ആശങ്ക ഉള്ളവാക്കുന്ന ഒന്നാണെന്ന് നവയുഗം സാംസ്ക്കാരികവേദി കേന്ദ്രകമ്മിറ്റി അഭിപ്രായപ്പെട്ടു.

കഴിഞ്ഞ കാലങ്ങളിൽ നിരവധി അപേക്ഷകളും ചർച്ചകളുമെല്ലാം നടത്തിയതിന്‍റെ ഫലമായിട്ടാണ് ഗൾഫിൽ പരീക്ഷയ്ക്കായുള്ള കേന്ദ്രം അനുവദിച്ചു കിട്ടിയത്. അത് റദ്ദാക്കുക വഴി പ്രവാസികളെ ദ്രോഹിക്കുന്ന നിലപാടാണ് കേന്ദ്ര സർക്കാർ സ്വീകരിച്ചിരിക്കുന്നത് എന്നും കമ്മിറ്റി ആരോപിച്ചു.

പ്രവാസലോകത്തുള്ള വിദ്യാർഥികളെ പരീക്ഷ സമയത്തു നാട്ടിലെ അതാതു കേന്ദ്രങ്ങളിൽ എത്തിക്കാനായി ഒട്ടേറെ പ്രയാസങ്ങൾ നേരിടേണ്ട അവസ്ഥയിലാണ് പ്രവാസികൾ ഇപ്പോൾ എത്തിയിരിക്കുന്നത്.

കുറ്റമറ്റ രീതിയിൽ പരീക്ഷ നടത്തി വിജയിപ്പിക്കേണ്ടതിനു പകരം ആ സംവിധാനം തന്നെ പിൻവലിക്കുക വഴി ആയിരക്കണക്കിന് വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും ഉണ്ടാവുന്ന അസൗകര്യവും അമിത പണച്ചെലവും തൊഴിൽ വിഷയങ്ങളും കേന്ദ്രസർക്കാർ കണ്ടില്ലെന്നു നടിക്കുകയാണ്.

പല സ്വകാര്യകമ്പനികളിലും ജോലി ചെയ്യുന്ന പ്രവാസികൾക്ക് പരീക്ഷ എഴുതാൻ കുട്ടികളെ നാട്ടിൽ കൊണ്ട് പോകാൻ സമയത്തു ലീവ് കിട്ടുക എന്നത് വളരെ പ്രയാസകരമാണ്. വിമാന ടിക്കറ്റിന് അനിയന്ത്രിതമായ നിരക്കുകൾ ആണ് വിമാനകമ്പനികൾ ഇപ്പോൾ ഈടാക്കി കൊണ്ടിരിക്കുന്നത്. അതിലും കേന്ദ്രസർക്കാർ പ്രവാസികൾക്ക് അനുകൂലമായ യാതൊരു ഇടപെടലും നടത്തിയിട്ടില്ല.

നീറ്റ് പരീക്ഷയ്ക്ക് ഇന്ത്യക്കു പുറത്തു പരീക്ഷ കേന്ദ്രം അനുവദിക്കേണ്ടതില്ല എന്ന തീരുമാനം മാറ്റണമെന്ന് ആവശ്യപ്പെട്ട് വിദേശകാര്യ മന്ത്രാലയത്തിനും കേരളസർക്കാരും നോർക്കയും ഈ വിഷയത്തിൽ വേണ്ട ഇടപെടലുകൾ നടത്തണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും നവയുഗം സാംസ്ക്കാരികവേദി കേന്ദ്രകമ്മിറ്റി നിവേദനം സമർപ്പിച്ചു.

രാഷ്ട്രീയമായ സമവായം സാധ്യമല്ലെങ്കിൽ നിയമപരമായ വഴികൾ തേടി പ്രവാസികളുടെ ആശങ്ക പരിഹരിക്കാനുള്ള നടപടികൾ സ്വീകരിക്കുന്ന കാര്യത്തിൽ പ്രവാസി സംഘടനകൾ ഒരുമിച്ചു നിൽക്കണമെന്ന് നവയുഗം അഭ്യർഥിച്ചു.

ഉംറയ്ക്ക് വന്ന മലയാളി മക്കയിൽ അന്തരിച്ചു.
മക്ക: വിശുദ്ധ ഉംറയ്ക്ക് മക്കയിലെത്തിയ തലയോലപ്പറമ്പ് പാലംകടവ് സ്വദേശിനി മണലിപ്പറമ്പിൽ നസീമ അന്തരിച്ചു.
ഒമാനില്‍ ട്രക്ക് 11 വാഹനങ്ങളിലിടിച്ചു; മലയാളിയടക്കം മൂന്നുപേര്‍ മരിച്ചു.
മസ്‌കറ്റ്: ഒമാനില്‍ വാഹനാപകടത്തില്‍ ഒരു മലയാളി ഉള്‍പ്പെടെ മൂന്നുപേര്‍ മരിച്ചു.
കെഫാക് ഫ്രണ്ട്‌ലെെൻ ലോജിസ്റ്റിക്സ് അന്തർജില്ലാ ഫുട്ബോൾ ഗ്രാൻഡ് ഫിനാലെ വെള്ളിയാഴ്ച.
കുവൈറ്റ് സിറ്റി: ഫ്രണ്ട്‌ലെെൻ ലോജിസ്റ്റിക്സുമായി സഹകരിച്ചു കെഫാക്‌ നടത്തുന്ന അന്തർ ജില്ലാ ഫുട്ബോൾ സോക്കർ & മാസ്റ്റേഴ്സ് ഫ
ജോലി തേടി പോയി, ചതിയില്‍ കുടുങ്ങി; ഖത്തറില്‍ മലയാളി തടവുകാര്‍ നിരാഹാരത്തില്‍.
ദോഹ: എറണാകുളം വരാപ്പുഴ സ്വദേശിയായ ടി.ആര്‍.
എയർഇന്ത്യ വിമാനങ്ങൾ മുന്നറിയിപ്പില്ലാതെ പണിമുടക്കി; യാത്രക്കാർ ദുരിതത്തിൽ.
തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ വിമാനത്താവളങ്ങളിൽ എയർഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ വ്യാപകമായി സർവീസ് മുടക്കിയതി