• Logo

Allied Publications

Americas
പരസ്പര അനുരഞ്ജനത്തിന്‍റെ അവസരമായി നോമ്പുകാലം മാറണം: റവ. ജോബി ജോൺ
Share
ഡാളസ്: ലോക ക്രൈസ്തവ സമൂഹം വലിയ നോമ്പിലേക്ക് പ്രവേശിച്ചിരിക്കുന്ന ഈ ദിനങ്ങൾ നാം നമ്മോടു തന്നെയും മറ്റുള്ളവരോടും ദൈവത്തോടും അനുരഞ്ജനപ്പെടുന്ന അവസരമായി മാറ്റണമെന്ന് റവ. ജോബി ജോൺ ഉദ്ബോധിപ്പിച്ചു.

വലിയ നോമ്പാചരണത്തോട് അനുബന്ധിച്ചു ഡാളസ് സെന്‍റ് പോൾസ് മാർത്തോമ്മാ ചർച്ചിൽ നടന്ന പ്രത്യേക കുർബാന ശുശ്രൂഷ മധ്യേ "ശുദ്ധീകരണത്തിലേക്കു നയിക്കുന്ന യേശുക്രിസ്തുവിന്‍റെ കരസ്പർശം‌‌' എന്ന വിഷയത്തെ കുറിച്ചു ധ്യാന പ്രസംഗം നടത്തുകയായിരുന്നു സെഹിയോൻ മാർത്തോമ്മാ ചർച്ച വികാരി റവ. ജോബി ജോൺ.

കുഷ്ഠരോഗ ബാധിതനായ ഒരാൾ യേശുവിന്‍റെ മുൻപിൽ വന്നു മുട്ടുകുത്തി സൗഖ്യം പ്രാപിക്കുവാൻ ഇടയായത് അനുതാപത്തിന്‍റെയും വിശുദ്ധീകരണത്തിന്‍റെയും ഉത്തമ ഉദാഹരണമാണെന്ന് അച്ചൻ പറഞ്ഞു.

മദ്യപാനം, പുകവലി, മൊബൈൽ അഡിക്ഷൻ, പരദൂഷണം, പണം, അലസത തുടങ്ങി വിവിധ കുഷ്ഠ രോഗങ്ങൾക്കു മനുഷ്യൻ അടിമപ്പെട്ടിരിക്കുന്നു. ഇതു തിരിച്ചറിഞ്ഞു ഉപേക്ഷിക്കുവാൻ യേശുവിന്‍റെ മുൻപിൽ വന്നു മുട്ടുകുത്തിയ കുഷ്ഠരോഗിയുടെ മനോഭാവം നമ്മിൽ ഉണ്ടാകേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം ഉദ്ബോധിപ്പിച്ചു.

ഇങ്ങനെ ഒരവസരം ഒരുക്കിത്തന്ന ഇടവക വികാരിയോടും ചുമതലക്കാരോടും നന്ദിയറിച്ച അച്ചൻ തന്‍റെ പ്രസംഗം ഉപസംഹരിച്ചു. റവ ജോബി ജോൺ അച്ചനെ സദസിന് ഡാളസ് സെന്‍റ് പോൾസ് മാർത്തോമാ ഇടവക വികാരി റവ. ഷൈജു സി. ജോയ് പരിചയപെടുത്തി.

തോമസ് ഏബ്രഹാം ഹൂസ്റ്റണിൽ അന്തരിച്ചു.
ഹൂസ്റ്റൺ: റാന്നി ഐത്തല കിഴക്കേമുറിയിൽ തോമസ് എബ്രഹാം (തങ്കച്ചൻ) ഹൂസ്റ്റണിൽ അന്തരിച്ചു.
മാർത്തോമ്മാ ഭദ്രാസനാ സുവിശേഷക സേവികാസംഘം സമ്മേളനം ഇന്ന്.
ന്യൂയോർക്ക്: നോർത്ത് അമേരിക്ക മാർത്തോമ്മാ ഭദ്രാസനാ സുവിശേഷക സേവികാസംഘം സമ്മേളനം വ്യാഴാഴ്ച വൈകുന്നേരം സൂം പ്ലാറ്റഫോമി
ജോ മാത്യു ഫൊക്കാന നാഷണൽ കമ്മിറ്റിയിലേക്ക് മത്സരിക്കുന്നു.
ബ്രാംപ്ടൺ: ബ്രാംപ്ടൺ മലയാളി സമാജം പ്രവർത്തകനും കാനഡയിലെ പ്രമുഖ ബിസിനസ്സുകാരനുമായ ജോ മാത്യു(തങ്കച്ചൻ) ഫൊക്കാന നാഷ
ബ്രസീലിൽ കനത്ത മഴയും വെള്ളപ്പൊക്കവും; നൂറിലധികം മരണം.
സാവോ പോളോ: തെക്കൻ ബ്രസീലിലെ റിയോ ഗ്രാൻഡെ ഡോ സുൾ സംസ്ഥാനത്ത് ഒരാഴ്ചയിലേറെ നീണ്ട മഴയിലും വെള്ളപ്പൊക്കത്തിലും നൂറിലധികം
ഡോ. കെ.പി. യോഹന്നാൻ അന്തരിച്ചു.
ഡാളസ്: ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് സ്ഥാപകനും അധ്യക്ഷനുമായ ഡോ. കെ.പി. യോഹന്നാൻ (അത്തനേഷ്യസ് യോഹാൻ പ്രഥമൻ) അന്തരിച്ചു.