• Logo

Allied Publications

Europe
ബിബ്ലിയ നാഷണൽ ഗ്രാന്‍റ് ഫിനാലെ ശനിയാഴ്ച
Share
ഡബ്ലിൻ: ബൈബിളിനെക്കുറിച്ചും സഭയിലെ വിശുദ്ധരെക്കുറിച്ചും കൂടുതൽ അറിവുനേടാൻ വിശ്വാസിസമൂഹത്തെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ അയർലൻഡ് സീറോ മലബാർ സഭയുടെ മതബോധന വിഭാഗം സംഘടിപ്പിച്ച ബൈബിൾ ക്വിസ് മത്സരത്തിന്‍റെ നാഷണൽ ഗ്രാന്‍റ് ഫിനാലെ ‘ബിബ്ലിയ 2024’ ശനിയാഴ്ച നടക്കും.

കഴിഞ്ഞമാസം ആറിന് അയർലൻഡിലെ വിവിധ കുർബാന സെന്‍ററുകളിൽ നടന്ന പ്രാഥമിക മത്സരങ്ങളിലെ വിജയികൾക്കായി കഴിഞ്ഞമാസം 27ന് നാല് റീജിയണിലും ഗ്രാന്‍റ് ഫിനാലെകൾ നടന്നു.

മൂന്നാം ക്ലാസ് വിദ്യാർഥികൾ മുതൽ മാതാപിതാക്കൾ വരെയുള്ള അഞ്ച് വിഭാഗങ്ങൾക്കായി ഓരോ കുർബാന സെന്‍ററുകളിൽ നടന്ന മത്സരത്തിലെ ഓരോ വിഭാഗത്തിലേയും ഒന്നാം സ്ഥാനക്കാർ ഒരു ടീമായി റീജിയണൽ ഗ്രാന്‍റ് ഫിനാലെയിൽ പങ്കെടുത്തു.

റീജിയണൽ ഗ്രാന്‍റ് ഫിനാലെയിലെ വിജയികളായ ബെൽഫാസ്റ്റ്, കാസ്റ്റിൽബാർ, കോർക്ക്, ഗാൽവേ, ലൂക്കൻ, മിഡ് ലിൻസ്റ്റർ, സ്ലൈഗോ, വാട്ടർഫോർഡ്, താലാ ടീമുകൾ നാഷണൽ ഗ്രാന്‍റ് ഫിനാലെയിൽ പങ്കെടുക്കും

കാവൻ ബാലിഹേസ് കമ്യൂണിറ്റി ഹാളിൽ ഉച്ചകഴിഞ്ഞ് ഒന്നിനാണ് പരിപാടി ആരംഭിക്കുന്നത്. കാവൻ സെന്‍റ് പാട്രിക്ക് ആൻഡ് ഫെലിം കത്തീട്രൽ അഡ്മിനിസ്ട്രേറ്റർ വെരി റവ. ഫാ. കെവിൻ ഫേ പരിപാടി ഉദ്ഘാടനം ചെയ്യും.

കാവൻ കുർബാന സെന്‍ററാണ് ബിബ്ലിയ നാഷണൽ ഗ്രാന്‍റ് ഫിനാലെയ്ക്ക് ആതിഥ്യമരുളുക. കാവൻ വികാരി ഫാ. ബിജോ ഞാളൂരിന്‍റെ നേതൃത്വത്തിൽ ഒരുക്കങ്ങൾ പുരോഗമിക്കുന്നു. സീറോ മലബാർ നാഷണൽ പാസ്റ്ററൽ കൗൺസിലിലും കാറ്റിക്കിസം ഡിപ്പാർട്ട്മെന്‍റും വിവിധ റീജിയണൽ, സോണൽ കൗൺസിലുകളും പരിപാടിക്ക് നേതൃത്വം നൽകും.

ഓഡിയോ വിഷൽ റൗണ്ടുകൾ ഉൾപ്പെട്ട ലൈവ് ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനം ലഭിക്കുന്ന ടീമിന് ട്രോഫിയും 300 യൂറോയുടെ ക്യാഷ് അവാർഡും രണ്ടാം സ്ഥനക്കാർക്ക് ട്രോഫിയും 200 യൂറോയുടെ ക്യാഷ് അവാർഡും മൂന്നാം സ്ഥനക്കാർക്ക് ടോഫിയും 100 യൂറോയുടെ ക്യാഷ് അവാർഡും നൽകും.

ഓഡിയൻസ് റൗണ്ടിൽ വിജയിക്കുന്നവർക്ക് പ്രത്യേക സമ്മാനങ്ങൾ ഉണ്ടായിരിക്കും. വിജയികൾക്കുള്ള സമ്മാനങ്ങൾ നാഷണൽ കോഓർഡിനേറ്റർ ഫാ. ജോസഫ് ഓലിയക്കാട്ട് വിതരണം ചെയ്യും. കാറ്റിക്കിസം ഡിപ്പാർട്ട്മെന്‍റ് സംഘടിപ്പിച്ച ഓൺലൈൻ പ്രസംഗ മത്സര വിജയികൾക്കുള്ള സമ്മാനദാനവും തദവസരത്തിൽ നടക്കും.

റീജിയണൽ കോഓർഡിനേറ്റർമാരായ ഫാ. ജോസ് ഭരണികുളങ്ങര, ഫാ. പോൾ മൊറേലി, ഫാ. ജിൽസൻ കോക്കണ്ടത്തിൽ, കാറ്റിക്കിസം ഡയറക്ടർ ഫാ. റോയ് വട്ടക്കാട്ട്, അസി. ഡയറക്ടർ ഫാ. ബിജോ ഞാളൂർ, ഹെഡ്മാസ്റ്റേഴ്സ് കോഓർഡിനേറ്റർ, ജോസ് ചാക്കോ, നാഷണൽ ട്രസ്റ്റിമാരായ സിജോ കാച്ചപ്പിള്ളി, ജൂലി റോയ് തുടങ്ങിയവരും വിവിധ റീജിയണൽ ഭാരവാഹികളും സംബന്ധിക്കും.

മർക്കോസ് എഴുതിയ സുവിശേഷത്തിൽ നിന്നും അപ്പസ്തോല പ്രവർത്തനങ്ങളിൽ നിന്നുമുള്ള ചോദ്യങ്ങളും കൂടാതെ വി. പാട്രിക്കിനെ പറ്റിയുള്ള ചോദ്യങ്ങളും ആയിരിക്കും ഉണ്ടാകുക. വചനമാകുന്ന ദൈവത്തെ അടുത്തറിയാൻ എല്ലാവരേയും ഈ ഗ്രാന്‍റ് ഫിനാലയിലേക്ക് സ്വാഗതം ചെയ്യുന്നതായി സഭാ നേതൃത്വം അറിയിച്ചു.

ഗ്രേറ്റ് ബ്രിട്ടൻ രൂപത വിമൻസ് ഫോറത്തിന്‍റെ ആഭിമുഖ്യത്തിൽ നേതൃത്വ പരിശീലന ക്യാമ്പ് സംഘടിപ്പിക്കുന്നു.
ബർമിംഗ്ഹാം: ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപത വിമൻസ് ഫോറത്തിന്‍റെ ആഭിമുഖ്യത്തിൽ ലീഡർഷിപ് ക്യാമ്പ് സംഘടിപ്പിക്കുന്നു.
സീറോമലബാർ സഭ നോക്ക് തീർഥാടനം; മാർ റാഫേൽ തട്ടിൽ അയർലൻഡിലെത്തും.
ഡബ്ലിൻ: അയർലൻഡ് സീറോമലബാര്‍ സഭയുടെ ഈവർഷത്തെ നാഷണൽ നോക്ക് തീർഥാടനം മെയ് 11ന് നടക്കും.
ഡെറിയിൽ പാലാ സ്വദേശി സിബി ജോസ് അന്തരിച്ചു.
ഡബ്ലിൻ: ഡെറിയിൽ പാലാ മേരിലാൻഡ് സ്വദേശി പാമ്പക്കൽ സിബി ജോസ്(46) അന്തരിച്ചു.
അയർലൻഡിൽ മലയാളിയായ റോഹൻ സലിന് ചെസ് കിരീടം.
ഡബ്ലിൻ: അയർലൻഡിൽ ചെസ് ചാമ്പ്യൻഷിപ്പിൽ മലയാളിത്തിളക്കം.
സി.ആർ. മഹേഷിനെ ആക്രമിച്ചതിൽ ശക്തമായി പ്രതിഷേധിച്ച് ഐഒസി യുകെ.
ലണ്ടൻ: കൊല്ലം കരുനാഗപ്പള്ളിയിൽ കൊട്ടികലാശത്തിനിടെ എൽഡിഎഫ് പ്രവർത്തകർ വ്യാപകമായി അഴിച്ചുവിട്ട ക്രൂരമായ അക്രമങ്ങ