• Logo

Allied Publications

Europe
ഡബ്ലിനിലെ മലയാളം ക്ലാസുകൾക്ക് വമ്പൻ സ്വീകാര്യത
Share
ഡബ്ലിൻ: അയർലൻഡിലെ മലയാളം മിഷൻ ബ്ലാക്ക്‌റോക്ക് ചാപ്റ്ററിന്‍റെ നേതൃത്വത്തിലുള്ള മലയാളം ക്ലാസുകൾക്ക് സ്വീകാര്യത വർധിക്കുന്നു. കൂടുതൽ കുട്ടികൾ പഠിക്കുന്നതിനായി ആഗ്രഹം പ്രകടിപ്പിച്ച് എത്തുന്നുണ്ട്. വിദേശ ജീവിതം നയിക്കുമ്പോഴും കേരളത്തിന്‍റെ സംസ്കാരവും ഭാഷയും കുട്ടികളെ പഠിപ്പിക്കുവാനുള്ള മാതാപിതാക്കളുടെ താത്പര്യം വർധിക്കുകയാണ്.

അതിനാൽ ഡിവിഷൻ തിരിച്ച് ക്ലാസുകൾ കൂടുതൽ വിപുലീകരിക്കുന്നതിനും കൂടുതൽ സൗകര്യത്തിനുമായി ഇനി മുതൽ മലയാളം ക്ലാസുകൾ എല്ലാ ശനിയാഴ്ചയും വൈകുന്നേരം അഞ്ച് മുതൽ സ്റ്റില്ലോർഗനിലുള്ള സെന്‍റ് ബ്രിഗിഡ്സ് പാരീഷ് സെന്‍ററിൽ ആയിരിക്കുമെന്ന് മലയാളം മിഷൻ ചീഫ് കോഓർഡിനേറ്റർ അഡ്വ .സിബി സെബാസ്റ്റ്യനും പ്രസിഡന്‍റ് അനീഷ് വി. ചെറിയാനും അറിയിച്ചു.

ഡബ്ലിനിലെ വിവിധ പ്രദേശങ്ങളിലുള്ള കുട്ടികൾക്ക് ക്ലാസിലെത്തി മലയാളം പഠിക്കാൻ സൗകര്യം ഒരുക്കുന്നതിനായിട്ടാണ് ശനിയാഴ്ചത്തേക്ക് ക്ളാസുകൾ മാറ്റി ക്രമീകരിച്ചിരിക്കുന്നത്.

ഇംഗ്ലീഷ് സംസ്കാരത്തിനൊപ്പം നാടിന്‍റെ മണവും രുചിയും സംസ്കാരവും മരണം വരെ മറക്കാൻ കഴിയില്ലാത്ത മലയാളികൾ അവ കുട്ടികളിലേക്ക് പറന്നുകൊടുക്കേണ്ടത് അത്യാവശ്യമാണ് ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് മാതൃഭാഷാപഠനത്തിന് അവസരം ലഭ്യമാക്കുന്നതിനായി കേരള സര്‍ക്കാര്‍ ആവിഷ്‌കരിച്ച പദ്ധതിയാണ് മലയാളം മിഷന്‍.

സ്വന്തം നാട്ടില്‍ നിന്നും മലയാള ഭാഷയില്‍ നിന്നും അകന്ന് വിവിധ സാമൂഹികസാംസ്‌കാരിക പശ്ചാത്തലങ്ങളില്‍ ജീവിക്കുന്ന പ്രവാസിമലയാളികള്‍ക്ക് ഗുണകരമായ തരത്തിലാണ് പഠന പദ്ധതി തയാറാക്കിയിരിക്കുന്നത്.

നിലവിൽ നാല് കോഴ്‌സുകളാണ് മലയാളം മിഷൻ നടത്തുന്നത്. മലയാളം മിഷന്‍റെ പ്രാഥമിക കോഴ്സാണ് കണിക്കൊന്ന. ആറ് വയസ് പൂർത്തിയായ ആർക്കും സർട്ടിഫിക്കറ്റ് കോഴ്‌സിനു (രണ്ട് വർഷം) ചേരാം.

തുടർന്ന് ഡിപ്ലോമ (രണ്ട് വർഷം), ഹയർ ഡിപ്ലോമ (മൂന്ന് വർഷം), സീനിയർ ഹയർ ഡിപ്ലോമ (മൂന്ന് വർഷം) ക്രമാനുക്രമം കോഴ്സ് ചെയ്യാവുന്നതാണ്. ഈ കോഴ്‌സുകൾ പൂർത്തീകരിക്കുമ്പോൾ പത്താംക്ലാസിന്‌ തത്തുല്യമായ നിലവാരത്തിലേക്ക് വിദ്യാർഥികൾക്ക് എത്തിച്ചേരുവാൻ സാധിക്കും. എല്ലാ കോഴ്‌സുകളും സൗജന്യമായാണ് നടത്തുന്നത്.

ബ്ലാക്ക്‌റോക്കിലെ സീറോ മലബാർ പാരിഷ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് മലയാളം ക്ലാസുകൾ നടക്കുന്നത്. മലയാളം കുട്ടികളെ പഠിപ്പിക്കാൻ താത്പര്യത്തോടെ ഡബ്ലിനിലെ വിവിധ ഭാഗങ്ങളിൽ നിന്നും ഒരുപാട് പേർ ബ്ലാക്ക്റോക്ക് സെന്‍ററിൽ എത്തുന്നു.

ജാതി മത ഭേദമന്യേ ആണ് കുട്ടികൾക്ക് അഡ്മിഷൻ നൽകുന്നത്. കുട്ടികൾ കേരള സർക്കാരിന്‍റെ മലയാളം മിഷൻ പഠനകേന്ദ്രത്തിൽ രജിസ്റ്റർ ചെയ്യണം എന്നത് നിബന്ധന മാത്രമാണുള്ളത്. ഡബ്ലിനിലും സമീപപ്രദേശങ്ങളിലുമുള്ള മലയാളികൾക്ക് തങ്ങളുടെ കുട്ടികളെ അക്ഷരം പഠിപ്പിക്കാനും മലയാള ഭാഷയും സംസ്കാരവും പഠിപ്പിക്കാനും താത്പര്യമുണ്ടെങ്കിൽ അഡ്മിഷന് ഇനിയും അവസരം ഉണ്ടായിരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക്: അഡ്വ. സിബി സെബാസ്റ്റ്യൻ 08944 33676, അനീഷ് വി. ചെറിയാൻ 08926 06282.

Address: St Brigid's Parish Center, St Brigid's Church Rd, Stillorgan, Dublin, A94 DD23.

അയർലൻഡിൽ മേയ്ദിന അനുസ്മരണം സംഘടിപ്പിക്കുന്നു.
ഡബ്ലിൻ: അയർലൻഡിൽ മേയ്ദിന അനുസ്മരണം സംഘടിപ്പിക്കുന്നു.
സീറോമലബാർ സഭ നോക്ക് തീർഥാടനം; മാർ റാഫേൽ തട്ടിൽ അയർലൻഡിലെത്തി.
ഡബ്ലിൻ: ശനിയാഴ്ച നടക്കുന്ന അയര്‍ലൻഡ് സീറോമലബാര്‍ സഭയുടെ നാഷണൽ നോക്ക് തീർഥാടനത്തിൽ പങ്കെടുക്കുന്നതിനായി മേജർ ആ
മിഡ്‌ലാൻഡ് ഫോക്സസ് ഫുട്‌ബോൾ ക്ലബ് രൂപീകരിച്ചു.
മിഡ്‌ലാൻഡ്: പ്രീമിയർ ലീഗിൽ മിന്നും താരങ്ങളായ ലെസ്റ്റർ സിറ്റി ഫുട്‌ബോൾ ക്ലബിന്‍റെ തട്ടകമായ യുകെയിലെ മിഡ്‌ലാൻഡ്‌സിലെ
സുനിൽ പി. ഇളയിടത്തോടും ദീപ നിശാന്തിനോടും സംവദിക്കുവാനുള്ള വേദി ഒരുക്കി കൈരളി യുകെ.
ലണ്ടൻ: മലയാള സാഹിത്യ സാംസ്‌കാരിക മേഖലയിൽ വ്യക്തിമുദ്രപതിപ്പിച്ച രണ്ടു പ്രമുഖ വ്യക്തിത്വങ്ങളുമായി യുകെയിലെ പ്രവാസി
വെറുതേ കൊടുത്താലും ആര്‍ക്കും വേണ്ടാതെ ഗീബല്‍സിന്‍റെ വീട്.
ബെര്‍ലിന്‍: അങ്ങു കേരളത്തില്‍ വരെ രാഷ്ട്രീയ പ്രസംഗങ്ങളില്‍ ആവര്‍ത്തിച്ച് ഉച്ചരിക്കപ്പെടുന്ന പേരാണ് ഗീബല്‍സിന്‍റേത്.