• Logo

Allied Publications

Middle East & Gulf
ഇന്ത്യയുടെ നയതന്ത്രവിജയം; ഖത്തറിൽ തടവിലായിരുന്ന മുൻ നാവികരെ വിട്ടയച്ചു
Share
ദോഹ: ഖത്തറിൽ തടവിലായിരുന്ന മലയാളിയടക്കം എട്ടു മുൻ ഇന്ത്യൻ നാവികരെ വിട്ടയച്ചു. കഴിഞ്ഞ ഒക്ടോബറിൽ ഖത്തറിലെ വിചാരണക്കോടതി ഇവർക്കെതിരേ വിധിച്ച വധശിക്ഷ ഡിസംബറിൽ അപ്പീൽ കോടതി ഇളവു ചെയ്തിരുന്നു.

തുടർന്നും ഇവർ തടവിൽ കഴിയുകയായിരുന്നു. വിട്ടയച്ച ഏഴു പേർ ഇന്ത്യയിൽ തിരിച്ചെത്തി. ഖത്തറിന്‍റെ തീരുമാനം വിദേശകാര്യമന്ത്രാലയം സ്വാഗതം ചെയ്തു.

നാവികസേനയിൽ സെയ്‌ലറായിരുന്ന മലയാളി രാഗേഷ് ഗോപകുമാർ, റിട്ട. കമാൻഡർമാരായ പൂർണേന്ദു തിവാരി, അമൃത് നാഗ്പാൽ, സുഗുണാകർ പകാല, സഞ്ജീവ് ഗുപ്ത, റിട്ട. ക്യാപ്റ്റൻമാരായ നവ്‌തേജ് സിംഗ് ഗിൽ, ബീരേന്ദ്ര കുമാർ വർമ, സൗരഭ് വസിഷ്ഠ് എന്നിവരെയാണ് മോചിപ്പിച്ചത്.

ഖത്തർ അമീറിന്‍റെ തീരുമാനപ്രകാരമാണ് വിട്ടയച്ചത്. 2022 ഓഗസ്റ്റിൽ ഇവർ അറസ്റ്റിലായതു മുതൽ ഇന്ത്യ നടത്തിവരുന്ന നയതന്ത്ര ഇടപെടലുകളുടെ വിജയം കൂടിയാണ് ഇപ്പോഴത്തെ വിധി.

ദുബായി കാലാവസ്ഥാ ഉച്ചകോടിക്കിടെ ‍ഡിസംബർ ഒന്നിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയും കൂടിക്കാഴ്ച നടത്തിയിരുന്നു.

ദോഹയിലെ അൽ ദഹ്റ ഗ്ലോബൽ ടെക്നോളജീസ് ആൻഡ് കൺസൽറ്റൻസി സർവീസസ് എന്ന കമ്പനിയിലാണ് എട്ടു പേരും ജോലി ചെയ്തിരുന്നത്. കമ്പനി മാനേജിംഗ് ഡയറക്ടറായിരുന്ന പൂർണേന്ദു തിവാരി പ്രവാസി ഭാരതീയ സമ്മാൻ ജേതാവാണ്.

ഖത്തർ നാവികസേനയ്ക്കായി ഇറ്റാലിയൻ കമ്പനി ഫിൻസാന്‍റിയറി നിർമിക്കുന്ന അന്തർവാഹിനി സംബന്ധിച്ച വിവരങ്ങൾ ഇസ്രയേലിനു ചോർത്തിക്കൊടുത്തുവെന്നതാണ് ഇവർക്കെതിരേ ആരോപിക്കപ്പെട്ട കുറ്റമെന്നു ചില വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

എന്നാൽ കുറ്റങ്ങള്‍ എന്തൊക്കെയാണെന്ന് ഖത്തര്‍ അധികൃതരോ ഇന്ത്യന്‍ അധികൃതരോ വെളിപ്പെടുത്തിയിട്ടില്ല.

റിയാദിൽ കുടുങ്ങിയ യുവാവ് നാടണയാൻ കൈത്താങ്ങായി കേളി.
റിയാദ്: വിദ്യാസമ്പന്നനും വിവിധ തൊഴിലുകളിൽ പ്രാവീണ്യമുള്ളവനുമായ യുവാവ് തെരുവിൽ ഉറങ്ങിയത് എട്ട് മാസക്കാലം.
നഴ്സ് ദിനത്തോട് അനുബന്ധിച്ച് നോക് "നൈറ്റിംഗേല്‍സ് ഗാല 2024' സംഘടിപ്പിക്കുന്നു.
കുവൈറ്റ് സിറ്റി: കുവൈറ്റ് ആരോഗ്യ മന്ത്രായലത്തിനു കീഴിലുള്ള ഫര്‍വാനിയ റീജിയണിലെ ആശുപത്രി, ക്ലീനിക്കുകള്‍ എന്നിവടങ്ങള
മലപ്പുറം ജില്ലാ അസോസിയേഷൻ "മാമാങ്കം 2k24' വെള്ളിയാഴ്ച ആസ്പയർ ഇന്ത്യൻ ഇന്‍റർനാഷണൽ സ്കൂളിൽ.
കുവൈറ്റ് സിറ്റി: മലപ്പുറം ജില്ലാ അസോസിയേഷൻ ഏഴാം വാർഷികത്തോടനുബന്ധിച്ച് ഒരുക്കുന്ന മെഗാ സാംസ്‌കാരിക പരിപാടിയായ "മാ
ക­ണ്ണൂര്‍ സ്വദേശി സലാല­യില്‍ അന്തരിച്ചു.
സലാല: ഹൃദയാഘാതത്തെ തുടര്‍­ന്ന് മ­ല­യാളി സലാല­യില്‍ അന്തരിച്ചു. ക­ണ്ണൂര്‍ ഇരിക്കൂര്‍ സ്വദേശി വയല്‍പാത്ത് വീട്ടില്‍ കെ.
കണ്ണൂരിൽ കൂടുതൽ എയർ ഇന്ത്യ സർവീസുകൾ റദ്ദാക്കി; കടുത്ത പ്രതിഷേധം.
കണ്ണൂർ: കണ്ണൂരിൽ നിന്നും എയർഇന്ത്യ എക്സ്പ്രസ് കൂടുതൽ വിമാനങ്ങൾ റദ്ദാക്കി. ഷാർജ, അബുദാബി വിമാനങ്ങളാണ് റദ്ദാക്കിയത്.