• Logo

Allied Publications

Americas
ട്രംപിന്‍റെ പേര് ബാലറ്റിൽ വേണമെന്ന് സുപ്രീം കോടതി വിധിക്കുമോ?
Share
വാഷിംഗ്‌ടൺ ഡിസി: റിപ്പബ്ലിക്കൻ, ഡെമോക്രാറ്റിക്‌ പ്രസിഡന്‍റ് സ്ഥാനാർഥികളെ കണ്ടെത്താനുള്ള പ്രൈമറികൾ രണ്ടു പാർട്ടികളും നടത്തുകയാണ്. ഡെമോക്രാറ്റിക്‌ പാർട്ടി സ്ഥാനാർഥി‌യാകാൻ വിവിധ സംസ്ഥാനങ്ങളിൽ നിന്ന് 1968 ഡെലിഗേറ്റകളെയും റിപ്പബ്ലിക്കൻ നോമിനേഷൻ നേടാൻ 1215 ഡെലിഗേറ്റുകളെയും സ്വന്തമാക്കണം.

ഇത് വരെ നടന്ന പ്രൈമറികളിലും കാക്കസുകളിലും നിന്ന് ഡെമോക്രാറ്റിക്‌ പാർട്ടിയിൽ പ്രസിഡന്‍റ് ജോ ബൈഡൻ 91 പ്രതിനിധികളെ സ്വന്തമാക്കി. പാർട്ടിയിൽ നിന്ന് മറ്റാർക്കും ഒരു പ്രതിനിധിയെ പോലും നേടാൻ കഴിഞ്ഞില്ല.

റിപ്പബ്ലിക്കൻ പാർട്ടിയിൽ മുൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിന് ഇത് വരെ 63 ഡെലിഗേറ്റുകളെയും യുഎൻ മുൻ അംബാസിഡർ നിക്കി ഹേലിക്കു17 പ്രതിനിധികളെയും ഇപ്പോൾ മത്സരരംഗത്തു നിന്ന് പിന്മാറിയിരിക്കുന്ന ഫ്ലോറിഡ ഗവർണർ റോൺ ഡി സാന്‍റിസിനു ഒന്പത് പേരെയും നേടാൻ കഴിഞ്ഞു.

ബഹുദൂരം പിന്നിലാണെങ്കിലും താൻ പിന്മാറുന്ന പ്രശനം ഇല്ലെന്നു ഹേലി പറഞ്ഞു. ഇതിനിടയിൽ ട്രമ്പിന്‍റെ പേര് ബാലറ്റിൽ നിന്ന് ഒഴിവാക്കാൻ കൊളറാഡോ സുപ്രീം കോടതി ആദ്യം വിധിച്ചു. മറ്റു ചില സംസ്ഥാന സുപ്രീം കോടതികളുടെ വിധികളും പിന്നീട് ഉണ്ടായി.

ഈ വിധികൾക്കെതിരേ യുഎസ് സുപ്രീം കോടതയിൽ ട്രംപ് നൽകിയിരിക്കുന്ന അപ്പീലിൽ വാദം തുടരുകയാണ്. വാദം കേൾക്കുമ്പോൾ സുപ്രീം കോടതി ജഡ്‌ജിമാർ ഉന്നയിച്ച ചില ചോദ്യങ്ങൾ ട്രംപിന് അനുകൂലമായിരുന്നു.

അവയിൽ പ്രധാനം, സംസ്ഥാന കോടതിയുടെ വിധിക്കു പിന്നീട് വരുന്ന കോടതി കേസുകളെ ബാധിക്കാൻ കഴിയും എന്ന നിരീക്ഷണമായിരുന്നു. അമേരിക്കയിലെ അൻപതിനടുത്ത സംസ്ഥാന സുപ്രീം കോടതികൾ ബലോട്ടിൽ നിന്ന് സ്ഥാനാർഥിയുടെ പേര് നീക്കം ചെയ്താൽ എന്ത് സംഭവിക്കും എന്ന് കോടതി നിരീക്ഷിച്ചു.

ബാലറ്റിൽ പേര് ഇല്ലാത്ത അവസ്ഥയിൽ പേര് എഴുതി ചേർക്കാൻ ഭരണഘടനയും തെരെഞ്ഞെടുപ്പ് നിയമങ്ങളും അനുവദിക്കുന്നുണ്ട്‌. ന്യൂ ഹാംപ്‌ഷെർ ഡെമോക്രാറ്റിക്‌ പ്രൈമറി ബലോട്ടിൽ ബൈഡന്‍റെ പേര് ഉണ്ടായിരുന്നില്ല.

എന്നിട്ടും ബൈഡന്‍റെ പേര് അനുകൂലികൾ എഴുതിച്ചേർക്കുകയും 80 ശതമാനം വോട്ടുകൾ നൽകുകയും ചെയ്തു. ഇങ്ങനെ നിശ്ചയിച്ചു ഉറപ്പിച്ച് വരുന്ന വോട്ടർമാർക്ക് പേര് എഴുതിചേർക്കുക വിഷമം ഉള്ള കാര്യം അല്ല.

പക്ഷെ സൃഷ്ടിക്കാവുന്ന സമയനഷ്ടവും ആശയക്കുഴപ്പവും ചിന്തനീയം ആണ്. യുഎസ് സുപ്രീം കോടതി വിധി എപ്രകാരം ആയിരിക്കും എന്ന് പറയാനാവില്ല. വിധിക്കു വേണ്ടി കാത്തിരിക്കാം.

ഏബ്രഹാം തോമസ്, ഡാളസ്

നായർ ബനവലന്‍റ് അസോസിയേഷന് നവ നേതൃത്വം.
ന്യൂയോർക്ക്: നായർ ബനവലന്‍റ് അസോസിയേഷന്‍റെ വാർഷിക പൊതുയോഗവും പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നടന്നു.
ഉത്തരവുകൾ ലംഘിക്കുന്നത് തുടർന്നാൽ ട്രംപിനെ അറസ്റ്റ് ചെയ്യുമെന്ന് കോടതി.
ന്യൂയോർക്ക്: കോടതി ഉത്തരവുകൾ ലംഘിക്കുന്നത് തുടർന്നാൽ യുഎസ് മുൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിനെ അറസ്റ്റ് ചെയ്യുമെന്ന് ജസ
യുഎസിൽ മരുന്നുകൾ തിരികെ വിളിച്ച് ഇന്ത്യൻ കമ്പനികൾ.
ന്യൂയോർക്ക്: യുഎസ് വിപണിയിൽ നിന്ന് പ്രധാന ജീവൻ രക്ഷാ മരുന്നുകൾ തിരിച്ച് വിളിച്ച് ഇന്ത്യൻ കന്പനികളായ സിപ്ലയും ഗ്ലെൻമാ
കെ.എം. ഏലിയമ്മ അന്തരിച്ചു.
തിരുവല്ല: ചാത്തമല വെട്ടുചിറയിൽ കൊച്ചുപറമ്പിൽ പരേതനായ കെ.സി. ജോർജിന്‍റെ ഭാര്യ റിട്ടയേർഡ് അധ്യാപിക കെ.എം.
മലയാളി യുവതി കാനഡയിൽ വീടിനുള്ളിൽ മരിച്ചനിലയിൽ; ഭർത്താവിനെ കാണാനില്ല.
ഒട്ടാവ: ചാലക്കുടി സ്വദേശനിയായ യുവതി കാനഡയിൽ വീടിനകത്ത് ദുരൂഹമായ സാഹചര്യത്തിൽ മരിച്ചനിലയിൽ.