• Logo

Allied Publications

Middle East & Gulf
കുവൈറ്റിലേക്ക് കുടുംബ സന്ദർശന വീസ: അപേക്ഷ സ്വീകരിച്ച് തുടങ്ങി
Share
കുവൈറ്റ് സിറ്റി: രാജ്യത്തേക്ക് കുടുംബ സന്ദർശന വീസ, ടൂറിസ്റ്റ് വീസ എന്നിവ അനുവദിച്ച് തുടങ്ങി. ബുധനാഴ്ച അപേക്ഷ സ്വീകരിക്കൽ നടപടികൾ ആരംഭിച്ചു. ആദ്യദിനം തന്നെ മലയാളികൾ അടക്കമുള്ള നൂറുകണക്കിന് പ്രവാസികൾ വിവിധ റസിഡന്‍സ് അഫയേഴ്സ് ഡിപ്പാർട്മെന്‍റുകളിൽ അപേക്ഷ നൽകാനെത്തി തുടങ്ങി.

നിബന്ധനകൾ പാലിക്കാത്ത അപേക്ഷകൾ അധികൃതർ നിരസിച്ചു. മെറ്റ പ്ലാറ്റ്ഫോം വഴി മുൻകൂട്ടി അപ്പോയിന്‍റ്മെന്‍റ് ബുക്ക് ചെയ്ത് റെസിഡന്‍സ് അഫയേഴ്സ് ഡിപ്പാർട്ട്മെന്‍റുകളിലാണ് അപേക്ഷ സമർപ്പിക്കേണ്ടത്.

പ്രതിമാസശമ്പളം വ്യക്തമാക്കുന്ന രേഖ, സന്ദർശകർ കാലയളവ് പാലിക്കുമെന്നും സന്ദർശനവിസ കുടുംബ വിസയിലേക്ക് മാറ്റില്ലെന്നുമുള്ള സത്യപ്രസ്താവനകൾ, കുവൈറ്റ് ദേശീയ വിമാന കമ്പനികളുടെ റിട്ടേൺ ടിക്കറ്റ് എന്നിവ അപേക്ഷയോടൊപ്പം സമർപ്പിക്കണം.

കുടുംബ സന്ദർശന വിസക്ക് ഒരു മാസവും ടൂറിസ്റ്റ് സന്ദർശന വിസക്ക് മൂന്ന് മാസവുമാണ് സാധുത.കുടുംബ സന്ദർശന വിസയിൽ അപേക്ഷകരുടെ പിതാവ്, മാതാവ്, ഭാര്യ, മക്കൾ എന്നിവരെ പരിഗണിക്കും. അപേക്ഷകന് പ്രതിമാസ ശമ്പളം 400 ദീനാറിൽ കുറവാകരുതെന്നും വ്യവസ്ഥ ചെയ്തിട്ടുണ്ട്.

മറ്റു ബന്ധുക്കളെ എത്തിക്കുന്ന അപേക്ഷകർക്ക് 800 ദീനാറിൽ കുറയാത്ത ശമ്പളം അനിവാര്യമാണ്. താമസ കാലയളവ് ലംഘിക്കുന്ന സാഹചര്യത്തിൽ സന്ദർശകനും സ്പോൺസർക്കുമെതിരെ നിയമനടപടി സ്വീകരിക്കും.

സന്ദർശകർക്ക് സർക്കാർ ആശുപത്രികളിൽ ചികിത്സ അനുവദിക്കില്ല. ഇവർ ചികിത്സക്ക് സ്വകാര്യ ആശുപത്രികളെയും ആരോഗ്യകേന്ദ്രങ്ങളെയും ആശ്രയിക്കണം. തിങ്കളാഴ്ചയാണ് പുതിയ വ്യവസ്ഥകളോടെ രാജ്യത്ത് ദീർഘകാലമായി നിർത്തിവച്ച കുടുംബ, വാണിജ്യ, ടൂറിസ്റ്റ് സന്ദർശന വിസകൾ പുനരാരംഭിക്കുന്നതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചത്.

ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ആക്ടിംഗ് ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫ് സൗദ് അസ്‌സബാഹിന്‍റെ നിർദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് തീരുമാനം. രാജ്യത്തെ വാണിജ്യ, സാമ്പത്തിക, ടൂറിസം മേഖലയെ ഉത്തേജിപ്പിക്കാനും സാമൂഹികവശങ്ങൾ കണക്കിലെടുത്തുമാണ് തീരുമാനം.

റിയാദിൽ കുടുങ്ങിയ യുവാവ് നാടണയാൻ കൈത്താങ്ങായി കേളി.
റിയാദ്: വിദ്യാസമ്പന്നനും വിവിധ തൊഴിലുകളിൽ പ്രാവീണ്യമുള്ളവനുമായ യുവാവ് തെരുവിൽ ഉറങ്ങിയത് എട്ട് മാസക്കാലം.
നഴ്സ് ദിനത്തോട് അനുബന്ധിച്ച് നോക് "നൈറ്റിംഗേല്‍സ് ഗാല 2024' സംഘടിപ്പിക്കുന്നു.
കുവൈറ്റ് സിറ്റി: കുവൈറ്റ് ആരോഗ്യ മന്ത്രായലത്തിനു കീഴിലുള്ള ഫര്‍വാനിയ റീജിയണിലെ ആശുപത്രി, ക്ലീനിക്കുകള്‍ എന്നിവടങ്ങള
മലപ്പുറം ജില്ലാ അസോസിയേഷൻ "മാമാങ്കം 2k24' വെള്ളിയാഴ്ച ആസ്പയർ ഇന്ത്യൻ ഇന്‍റർനാഷണൽ സ്കൂളിൽ.
കുവൈറ്റ് സിറ്റി: മലപ്പുറം ജില്ലാ അസോസിയേഷൻ ഏഴാം വാർഷികത്തോടനുബന്ധിച്ച് ഒരുക്കുന്ന മെഗാ സാംസ്‌കാരിക പരിപാടിയായ "മാ
ക­ണ്ണൂര്‍ സ്വദേശി സലാല­യില്‍ അന്തരിച്ചു.
സലാല: ഹൃദയാഘാതത്തെ തുടര്‍­ന്ന് മ­ല­യാളി സലാല­യില്‍ അന്തരിച്ചു. ക­ണ്ണൂര്‍ ഇരിക്കൂര്‍ സ്വദേശി വയല്‍പാത്ത് വീട്ടില്‍ കെ.
കണ്ണൂരിൽ കൂടുതൽ എയർ ഇന്ത്യ സർവീസുകൾ റദ്ദാക്കി; കടുത്ത പ്രതിഷേധം.
കണ്ണൂർ: കണ്ണൂരിൽ നിന്നും എയർഇന്ത്യ എക്സ്പ്രസ് കൂടുതൽ വിമാനങ്ങൾ റദ്ദാക്കി. ഷാർജ, അബുദാബി വിമാനങ്ങളാണ് റദ്ദാക്കിയത്.