• Logo

Allied Publications

Europe
ലുഫ്താന്‍സ ഗ്രൗണ്ട് സ്റ്റാഫ് പണിമുടക്ക് വ്യോമഗതാഗതത്തെ പ്രതികൂലമായി ബാധിച്ചേക്കും
Share
ബര്‍ലിന്‍: ജര്‍മനിയിലെ ഫ്രാങ്ക്ഫര്‍ട്ട് ഉള്‍പ്പെടെ നിരവധി പ്രധാന ജര്‍മന്‍ വിമാനത്താവളങ്ങളില്‍ വലിയ തടസങ്ങള്‍ സൃഷ്ടിച്ചേക്കാവുന്ന ഒരു ഏകദിന പണിമുടക്കിന് വെര്‍ഡി ട്രേഡ് യൂണിയന്‍ ആഹ്വാനം ചെയ്തു. ഈ മാസം ഏഴിന് പണിമുടക്കുമെന്നാണ് പ്രഖ്യാപനം.

ജര്‍മനിയിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളമായ ഫ്രാങ്ക്ഫര്‍ട്ട്, മ്യൂണിക്ക്, ഹാംബുര്‍ഗ്, ബര്‍ലിന്‍, ഡ്യൂസല്‍ഡോര്‍ഫ് എന്നിവിടങ്ങളിലെ സര്‍വീസുകളെ പണിമുടക്ക് ബാധിക്കുമെന്ന് യൂണിയന്‍ തിങ്കളാഴ്ച അറിയിച്ചു.

സുരക്ഷാ ജീവനക്കാരുടെ പണിമുടക്കിനെത്തുടര്‍ന്ന് കഴിഞ്ഞയാഴ്ച രാജ്യത്തുടനീളമുള്ള നൂറുകണക്കിന് വിമാനങ്ങള്‍ ചലിച്ചതേയില്ല. ഇത്തവണ വെര്‍ഡിയുടെ സമരം പുലര്‍ച്ചെ നാലിന് ആരംഭിച്ച് വ്യാഴാഴ്ച രാവിലെ 7.10 വരെ നീണ്ടുനില്‍ക്കും..

അറ്റകുറ്റപ്പണി മുതല്‍ പാസഞ്ചര്‍, എയര്‍ക്രാഫ്റ്റ് കൈകാര്യം ചെയ്യല്‍ വരെയുള്ള എല്ലാ ഗ്രൗണ്ട് സ്ററാഫുകളും പണിമുടക്കിന് അനുകൂലമായതിനാല്‍ വലിയ റദ്ദാക്കലിനും കാലതാമസത്തിനും ഇടയാക്കും. 80 മുതല്‍ 90 ശതമാനം വരെ ജീവനക്കാര്‍ പങ്കെടുക്കുമെന്നാണ് മുന്നറിയിപ്പ്. ലുഫ്താന്‍സയുടെ ഫ്ലൈറ്റ് ഷെഡ്യൂള്‍ 1,00,000ത്തിലധികം യാത്രക്കാരെ ബാധിക്കും. ജര്‍മനിയിലെ ഇക്കൊല്ലത്തെ നാലാമത്തെ വലിയ പണിമുടക്കാണ് ബുധനാഴ്ച നടക്കാനിരിക്കുന്നത്.

വിവിധ ലുഫ്താന്‍സ ശാഖകളില്‍ പ്രവര്‍ത്തിക്കുന്ന 25,000 ഗ്രൗണ്ട് സ്റ്റആഫുകളെ പ്രതിനിധീകരിക്കുന്ന ലുഫ്താന്‍സയും വെര്‍ഡിയും തമ്മിലുള്ള കൂട്ടായ വിലപേശല്‍ ചര്‍ച്ചകള്‍ക്കിടയിലാണ് നടപടി.

ഫെബ്രുവരി 23~ന് ലുഫ്താന്‍സ മേധാവികളില്‍ നിന്നുള്ള ശമ്പള വര്‍ദ്ധന നിര്‍ദ്ദേശം വെര്‍ഡി നിരസിച്ചു. വേതനത്തില്‍ 12.5 ശതമാനം വര്‍ധനവ് അല്ലെങ്കില്‍ അടുത്ത പന്ത്രണ്ട് മാസത്തേക്ക് പ്രതിമാസം കുറഞ്ഞത് 500 യൂറോ വര്‍ദ്ധിപ്പിക്കണമെന്ന് യൂണിയന്‍ ആവശ്യപ്പെട്ടു. കൂടാതെ 3,000 യൂറോയുടെ ഒറ്റത്തവണ പണപ്പെരുപ്പം ഓഫ്സെറ്റിംഗ് പേയ്മെന്‍റ്.

ജര്‍മനിയിലെ ഏറ്റവും വലിയ യൂണിയനുകളില്‍ ഒന്നായ വെര്‍ഡി വിവിധ മേഖലകളില്‍ നിന്നുള്ള തൊഴിലാളികളെ പ്രതിനിധീകരിക്കുന്നു. ലഫ്ത്താന്‍സയുടെ ഉടമസ്ഥതയിലുള്ള ഡിസ്കവര്‍ എയര്‍ലൈന്‍സിലെ പൈലറ്റുമാരുടെ 48 മണിക്കൂര്‍ അതായത് തിങ്കളാഴ്ച മുതല്‍ രണ്ട് ദിവസത്തെ പണിമുടക്ക് രാജ്യത്ത് തുടരുന്നതിനിടെയാണ് പുതിയ സമരപ്രഖ്യാപനം.

ഗ്രേറ്റ് ബ്രിട്ടൻ രൂപത വിമൻസ് ഫോറത്തിന്‍റെ ആഭിമുഖ്യത്തിൽ നേതൃത്വ പരിശീലന ക്യാമ്പ് സംഘടിപ്പിക്കുന്നു.
ബർമിംഗ്ഹാം: ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപത വിമൻസ് ഫോറത്തിന്‍റെ ആഭിമുഖ്യത്തിൽ ലീഡർഷിപ് ക്യാമ്പ് സംഘടിപ്പിക്കുന്നു.
സീറോമലബാർ സഭ നോക്ക് തീർഥാടനം; മാർ റാഫേൽ തട്ടിൽ അയർലൻഡിലെത്തും.
ഡബ്ലിൻ: അയർലൻഡ് സീറോമലബാര്‍ സഭയുടെ ഈവർഷത്തെ നാഷണൽ നോക്ക് തീർഥാടനം മെയ് 11ന് നടക്കും.
ഡെറിയിൽ പാലാ സ്വദേശി സിബി ജോസ് അന്തരിച്ചു.
ഡബ്ലിൻ: ഡെറിയിൽ പാലാ മേരിലാൻഡ് സ്വദേശി പാമ്പക്കൽ സിബി ജോസ്(46) അന്തരിച്ചു.
അയർലൻഡിൽ മലയാളിയായ റോഹൻ സലിന് ചെസ് കിരീടം.
ഡബ്ലിൻ: അയർലൻഡിൽ ചെസ് ചാമ്പ്യൻഷിപ്പിൽ മലയാളിത്തിളക്കം.
സി.ആർ. മഹേഷിനെ ആക്രമിച്ചതിൽ ശക്തമായി പ്രതിഷേധിച്ച് ഐഒസി യുകെ.
ലണ്ടൻ: കൊല്ലം കരുനാഗപ്പള്ളിയിൽ കൊട്ടികലാശത്തിനിടെ എൽഡിഎഫ് പ്രവർത്തകർ വ്യാപകമായി അഴിച്ചുവിട്ട ക്രൂരമായ അക്രമങ്ങ