• Logo

Allied Publications

Europe
റിപ്പബ്ലിക് ദിനാഘോഷം സംഘടിപ്പിച്ച് ഐഒസി യുകെ; വീരേന്ദ്ര ശർമ എംപി പങ്കെടുത്തു
Share
ലണ്ടൻ: ഐഒസി യുകെയും ഐഒസി വിമൻസ് വിംഗും സംയുക്തമായി സംഘടിപ്പിച്ച 75ാമത് ഇന്ത്യൻ റിപ്പബ്ലിക് ദിനാഘോഷം പ്രൗഡഗംഭീരമായി. ഇന്ത്യൻ വംശജനും ലേബർ പാർട്ടി എംപിയുമായ വീരേന്ദ്ര ശർമ ച‌ടങ്ങിൽ മുഖ്യാഥിതിയായി പങ്കെടുത്തു.

മാതൃരാജ്യ സ്നേഹം നിറഞ്ഞു നിന്ന ചടങ്ങുകൾക്ക് സാക്ഷ്യം വഹിക്കാൻ യുകെയിലെ വിവിധ മേഖലകളിൽ നിന്നുമുള്ള പൗരപ്രമുഖരും വിവിധ ഇടങ്ങളിൽ നിന്നുമുള്ള ഐഒസി പ്രവർത്തകരും ഒത്തുകൂടി.

വീരേന്ദ്ര ശർമയെ ഐഒസി സീനിയർ വൈസ് പ്രസിഡന്‍റും യൂറോപ് വനിത വിംഗ് കോഓർഡിനേറ്ററുമായ ഗുമിന്ദർ രന്ധ്വാ ഷാൾ അണിയിച്ച് സ്വീകരിച്ചു. ഐഒസി സീനിയർ നേതാവ് നച്ചത്തർ ഖൽസി ആഘോഷ പരിപാടികൾക്ക് അധ്യക്ഷത വഹിച്ചു.



ചടങ്ങിൽ പങ്കെടുക്കാനെത്തിയവരെ ഐഒസി യുകെ കേരള ചാപ്റ്റർ വക്താവ് അജിത് മുതയിൽ സ്വാഗതം ചെയ്തു. പ്രവാസത്തിലും മാതൃരാജ്യ സ്നേഹം ഹൃദയത്തിൽ നിറഞ്ഞു നിൽക്കുന്നതിന്‍റെ തെളിവാണ് ചടങ്ങിൽ ദൃശ്യമായ ജനപങ്കാളിത്തം എന്ന് അദ്ദേഹം പറഞ്ഞു.

വ്യത്യസ്ത പശ്ചാത്തലങ്ങളിലുള്ള ആളുകള്‍ ദേശീയത എന്ന ഒറ്റനൂലില്‍ ഒന്നിച്ചു കോര്‍ത്തെടുക്കുന്ന മുത്തുകള്‍ പോലെ ഒത്തുകൂടുന്നതും ആഘോഷിക്കുന്നതിലും സന്തോഷമുണ്ടെന്ന് ചടങ്ങുകൾ ഉദ്ഘാടനം ചെയ്തുകൊണ്ട് വീരേന്ദ്ര ശർമ പറഞ്ഞു.



ഐഒസി യുകെ തമിഴ്നാട് ചാപ്റ്റർ പ്രസിഡന്‍റ് ഖലീൽ മുഹമ്മദ്‌ ചടങ്ങിന് ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ഐഒസി വനിത വിംഗ് ജനറൽ സെക്രട്ടറി അശ്വതി നായർ, യൂത്ത് വിംഗ് എക്സിക്യൂട്ടീവ് മെമ്പർ വിഷ്ണു ദാസ് എന്നിവർ വീരേന്ദ്ര ശർമയ്ക്ക് പൂക്കൾ നൽകി ആദരിച്ചു.



ആഷിർ റഹ്മാൻ, അജി ജോർജ് തുടങ്ങിയവർ ഐഒസി യുകെ കേരള ചാപ്റ്ററിനെ പ്രതിനിധീകരിച്ച് ചടങ്ങുകളിൽ പങ്കെടുത്തു. പ്രതികൂല കാലാവസ്ഥയിലും തിരക്കുകളെല്ലാം മാറ്റിവച്ച് ചടങ്ങിൽ സംബന്ധിച്ച എല്ലാവർക്കും ഗുമിന്ദർ രന്ധ്വാ നന്ദിയർപ്പിച്ചതോടെ ചടങ്ങുകൾക്ക് സമാപനം കുറിച്ചു.

അയർലൻഡിൽ മേയ്ദിന അനുസ്മരണം സംഘടിപ്പിക്കുന്നു.
ഡബ്ലിൻ: അയർലൻഡിൽ മേയ്ദിന അനുസ്മരണം സംഘടിപ്പിക്കുന്നു.
സീറോമലബാർ സഭ നോക്ക് തീർഥാടനം; മാർ റാഫേൽ തട്ടിൽ അയർലൻഡിലെത്തി.
ഡബ്ലിൻ: ശനിയാഴ്ച നടക്കുന്ന അയര്‍ലൻഡ് സീറോമലബാര്‍ സഭയുടെ നാഷണൽ നോക്ക് തീർഥാടനത്തിൽ പങ്കെടുക്കുന്നതിനായി മേജർ ആ
മിഡ്‌ലാൻഡ് ഫോക്സസ് ഫുട്‌ബോൾ ക്ലബ് രൂപീകരിച്ചു.
മിഡ്‌ലാൻഡ്: പ്രീമിയർ ലീഗിൽ മിന്നും താരങ്ങളായ ലെസ്റ്റർ സിറ്റി ഫുട്‌ബോൾ ക്ലബിന്‍റെ തട്ടകമായ യുകെയിലെ മിഡ്‌ലാൻഡ്‌സിലെ
സുനിൽ പി. ഇളയിടത്തോടും ദീപ നിശാന്തിനോടും സംവദിക്കുവാനുള്ള വേദി ഒരുക്കി കൈരളി യുകെ.
ലണ്ടൻ: മലയാള സാഹിത്യ സാംസ്‌കാരിക മേഖലയിൽ വ്യക്തിമുദ്രപതിപ്പിച്ച രണ്ടു പ്രമുഖ വ്യക്തിത്വങ്ങളുമായി യുകെയിലെ പ്രവാസി
വെറുതേ കൊടുത്താലും ആര്‍ക്കും വേണ്ടാതെ ഗീബല്‍സിന്‍റെ വീട്.
ബെര്‍ലിന്‍: അങ്ങു കേരളത്തില്‍ വരെ രാഷ്ട്രീയ പ്രസംഗങ്ങളില്‍ ആവര്‍ത്തിച്ച് ഉച്ചരിക്കപ്പെടുന്ന പേരാണ് ഗീബല്‍സിന്‍റേത്.