• Logo

Allied Publications

Middle East & Gulf
കുവൈറ്റ് ഇന്ത്യൻ എംബസിയിൽ റിപ്പബ്ലിക് ദിനം ആഘോഷിച്ചു
Share
കുവൈറ്റ് സിറ്റി: കുവൈറ്റിലെ ഇന്ത്യൻ എംബസിയിൽ വർണശബളമായ റിപ്പബ്ലിക് ദിനാഘോഷങ്ങൾ നടന്നു. ഇന്ത്യൻ അംബാസഡർ ഡോ. ആദർശ് സ്വൈക ഇന്ത്യൻ പതാക വാനിലേക്കുയർത്തി.

തുടർന്ന് രാഷ്‌ട്രപതി ദ്രൗപതി മുർമുവിന്‍റെ സന്ദേശം അംബാസഡർ വായിച്ചു. രാജ്യത്തിന്‍റെ മഹത്തായ പാരമ്പര്യവും ശാസ്ത്ര, സാങ്കേതിക, വൈജ്ഞാനിക രംഗങ്ങളിലെ വൈഭവങ്ങളും കൈമുതലാക്കാക്കി ഒരു വികസിത രാജ്യമാകാനുള്ള വമ്പൻ കുതിപ്പാണ് നാമിപ്പോൾ നടത്തികൊണ്ടിരിക്കുന്നതെന്ന് രാഷ്‌ട്രപതി സന്ദേശത്തിൽ പറഞ്ഞു.

ഇന്ത്യക്കാരായ അനേകകോടി മനുഷ്യരുടെ ആവശ്യങ്ങൾക്കാ‌യി എല്ലാവരും ഒന്നിച്ച് നിലകൊള്ളുമെന്നും അശരണരുടെയും നിരാലംബരുടെയും ഉന്നമനം രാജ്യത്തിന്‍റെ പ്രഥമ പരിഗണനയായിരിക്കുമെന്നും രാഷ്‌ട്രപതി എടുത്തു പറഞ്ഞു.



കുവൈറ്റുമായി ഇന്ത്യക്ക് വളരെ ഊഷ്മളമായ ബന്ധമാണുള്ളതെന്നും ഇന്ത്യക്കാരടക്കമുള്ള പ്രവാസികൾ അനുഭവിക്കുന്ന പ്രശ്നങ്ങളോട് കുവൈറ്റ് സർക്കാർ അനുഭാവപൂർണമായ സമീപനമാണ് സ്വീകരിക്കുന്നതെന്നും അംബാസഡർ പറഞ്ഞു.

കുവൈറ്റിന്‍റെ നിയമവ്യവസ്ഥ പൂർണമായും പാലിച്ചു ജീവിക്കാൻ ഇന്ത്യൻ സമൂഹം ജാഗ്രത പുലർത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. എംബസി മുറ്റത്തെ ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന നടത്തിയ ശേഷമാണ് അംബാസഡർ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്യാനെത്തിയത്.



ആയിരക്കണക്കിന് ഇന്ത്യക്കാരാണ് അതിരാവിലെ മുതൽ എംബസി അങ്കണത്തിലേക്ക് ഒഴുകിയെത്തിയത്. മനോഹരമായി അലങ്കരിച്ചിരുന്ന എംബസിയും പരിസരങ്ങളും ആഘോഷപരിപാടികൾക്ക് വർണപ്പകിട്ടേകി.

വിവിധ സ്ഥാപനങ്ങൾ സ്പോൺസർ ചെയ്ത ഫുഡ് കിറ്റുകളും ആഘോഷത്തിന്‍റെ ഭാഗമായി വിതരണം ചെയ്തു.

ഉംറയ്ക്ക് വന്ന മലയാളി മക്കയിൽ അന്തരിച്ചു.
മക്ക: വിശുദ്ധ ഉംറയ്ക്ക് മക്കയിലെത്തിയ തലയോലപ്പറമ്പ് പാലംകടവ് സ്വദേശിനി മണലിപ്പറമ്പിൽ നസീമ അന്തരിച്ചു.
ഒമാനില്‍ ട്രക്ക് 11 വാഹനങ്ങളിലിടിച്ചു; മലയാളിയടക്കം മൂന്നുപേര്‍ മരിച്ചു.
മസ്‌കറ്റ്: ഒമാനില്‍ വാഹനാപകടത്തില്‍ ഒരു മലയാളി ഉള്‍പ്പെടെ മൂന്നുപേര്‍ മരിച്ചു.
കെഫാക് ഫ്രണ്ട്‌ലെെൻ ലോജിസ്റ്റിക്സ് അന്തർജില്ലാ ഫുട്ബോൾ ഗ്രാൻഡ് ഫിനാലെ വെള്ളിയാഴ്ച.
കുവൈറ്റ് സിറ്റി: ഫ്രണ്ട്‌ലെെൻ ലോജിസ്റ്റിക്സുമായി സഹകരിച്ചു കെഫാക്‌ നടത്തുന്ന അന്തർ ജില്ലാ ഫുട്ബോൾ സോക്കർ & മാസ്റ്റേഴ്സ് ഫ
ജോലി തേടി പോയി, ചതിയില്‍ കുടുങ്ങി; ഖത്തറില്‍ മലയാളി തടവുകാര്‍ നിരാഹാരത്തില്‍.
ദോഹ: എറണാകുളം വരാപ്പുഴ സ്വദേശിയായ ടി.ആര്‍.
എയർഇന്ത്യ വിമാനങ്ങൾ മുന്നറിയിപ്പില്ലാതെ പണിമുടക്കി; യാത്രക്കാർ ദുരിതത്തിൽ.
തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ വിമാനത്താവളങ്ങളിൽ എയർഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ വ്യാപകമായി സർവീസ് മുടക്കിയതി