• Logo

Allied Publications

Europe
ഒഎൻവി അനുസ്മരണവും സെവൻ ബീറ്റ്‌സ് സംഗീതോത്സവവും ഫെബ്രുവരി 24ന്
Share
സ്റ്റീവനേജ്: ആറ് വർഷങ്ങളായി സംഗീതനൃത്ത സദസുകളൊരുക്കി യുകെയിലെ മലയാളി കലാഹൃദയങ്ങളിൽ ഇടംപിടിച്ച സെവൻ ബീറ്റ്‌സ് സംഗീതോത്സവം ഏഴാം സീസണിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ അറിയിച്ചു.

സെവൻ ബീറ്റ്സിന്‍റെ ജൈത്ര യാത്രയിൽ ഏഴാം സീസണിന് ആഥിതേയത്വം വഹിക്കുന്നത് പ്രമുഖ സാസ്കാരിക സാമൂഹിക മലയാളി കൂട്ടായ്‌മയായ "സർഗം സ്റ്റീവനേജ്' ആണ്.

മലയാള ഭാഷയ്ക്ക് നിരവധി നിത്യ ഹരിത ഗാനങ്ങൾ സമ്മാനിച്ച അന്തരിച്ച പത്മഭൂഷൺ ഒഎൻവി കുറുപ്പിന്‍റെ അനുസ്മരണവും അദ്ദേഹത്തിന്‍റെ ശ്രദ്ധേയമായ നിരവധി ഗാനങ്ങൾ കോർത്തിണക്കി സംഗീതാദദരവും തദവസരത്തിൽ അർപ്പിക്കും.

കലാസ്വാദകർക്ക് അദ്ദേഹത്തിന്‍റെ മധുരഗാനങ്ങൾ വീണ്ടും ശ്രവിക്കുവാനുള്ള വേദി കൂടിയയാവും സ്റ്റീവനേജിൽ ഉയരുക. യുകെയിൽ നിരവധി പുതുമുഖ ഗായകർക്കും കലാകാർക്കും തങ്ങളുടെ സംഗീത നൃത്ത പ്രാവീണ്യവും പ്രതിഭയും തെളിയിക്കുവാൻ അവസരം ഒരുക്കുന്നതോടൊപ്പം കൂടുതൽ ശ്രദ്ധേയമാകുവാനും സെവൻ ബീറ്റ്‌സിന്‍റെ വേദി ഉപകരിച്ചിട്ടുണ്ട്.

21 പേരടങ്ങുന്ന സ്റ്റീവനേജിന്‍റെ സ്വന്തം ശിങ്കാരി മേളം അടക്കം പുതുമയാർന്ന വിവിധ കലാവിസ്മയങ്ങൾ ഈ വർഷത്തെ സംഗീതോത്സവത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ചാരിറ്റി പ്രവർത്തനങ്ങളിലൂടെ കേരളത്തിൽ നിരവധി കുടുംബങ്ങൾക്ക് താങ്ങും തണലുമായി മാറിയ സെവൻ ബീറ്റ്‌സ് ജീവ കാരുണ്യ പ്രവർത്തിനാണ് സംഗീതോത്സവ വരുമാനം ഉപയോഗിക്കുന്നത്.

സംഗീതോത്സവത്തിൽ യു കെ യിലുള്ള ഏറ്റവും പ്രഗത്ഭരായ സംഗീത നൃത്ത താരങ്ങളുടെ സർഗാത്മക കഴിവുകളുടെ ആവനാഴിയിലെ ഏറ്റവും മികച്ച പ്രകടനങ്ങൾ പുറത്തെടുക്കുമ്പോൾ അത് ഉള്ളു നിറയെ ആനന്ദിക്കുവാനും ആവോളം ആസ്വദിക്കുവാനുള്ള മെഗാ കലാവിരുന്നാവും സ്റ്റീവനേജിൽ ഒരുങ്ങുക.

വിശാലമായ ഓഡിറ്റോറിയവും വിസ്തൃതമായ കാർ പാർക്കിംഗ് സൗകര്യവുമുള്ള ബാർക്ലെയ്‌സ് അക്കാഡമി ഓഡിറ്റോറിയത്തിലാണ് സംഗീതോത്സവത്തിനു ഈ വർഷം യവനിക ഉയരുക.

സെവൻ ബീറ്റ്‌സ് സംഗീതോത്സവത്തിൽ ഏഴാം തവണയും ടൈറ്റിൽ സ്പോൺസറായി എത്തുന്നത് പ്രമുഖ മോർട്ടഗേജ് & ഇൻഷുറൻസ് സ്ഥാപനമായ ലൈഫ് ലൈൻ പ്രൊട്ടക്ട് ഇൻഷുറൻസ് & മോർട്ടഗേജ് സർവീസസ് ആണ്.

ഡൂ ഡ്രോപ്‌സ് കരിയർ സൊല്യൂഷൻസ്, പോൾ ജോൺ സോളിസിറ്റേഴ്‌സ്, ഗ്ലോബൽ സ്റ്റഡി ലിങ്ക്, മലബാർ ഫുഡ്സ്, കറി വില്ലേജ് കാറ്ററേഴ്‌സ് & റസ്റ്റോറന്‍റ് സ്റ്റീവനേജ്, ജോയി ആലുക്കാസ്, സ്മാർട്ട് വെയർ ഔട്ട്ഫിറ്റ്സ് സ്റ്റീവനേജ് തുടങ്ങിയ സ്ഥാപനങ്ങളും സെവൻ ബീറ്റ്‌സ് സംഗീതോത്സവത്തിനു പ്രായോജകരായി ഈ ചാരിറ്റി ഇവന്‍റിന് സപ്പോർട്ട് ചെയ്യുന്നുണ്ട്.

കലാസ്വാദകർക്കു സൗജന്യമായി പ്രവേശനമൊരുക്കുന്ന സെവൻ ബീറ്റ്‌സ് അതിസമ്പന്നമായ ദൃശ്യശ്രവണ കലാവിരുന്നാണ് ആസ്വാദകർക്കായി ഒരുക്കുക. സംഗീതോത്സവത്തിന്‍റെ ഭാഗമാകുവാൻ എല്ലാവരെയും ക്ഷണിക്കുന്നതാ‌യി സംഘാടകർ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക്: സണ്ണിമോൻ മത്തായി: 07727993229, ഡോ. ശിവകുമാർ: 0747426997, ജോമോൻ മമ്മൂട്ടി: 07930431445, മനോജ് തോമസ്: 07846475589, അപ്പച്ചൻ കണ്ണഞ്ചിറ: 07737 956977.

വേദിയുടെ വിലാസം: Barclay Academy, walkern Road, Stevenage, SG1 3RB.

അയർലൻഡിൽ മേയ്ദിന അനുസ്മരണം സംഘടിപ്പിക്കുന്നു.
ഡബ്ലിൻ: അയർലൻഡിൽ മേയ്ദിന അനുസ്മരണം സംഘടിപ്പിക്കുന്നു.
സീറോമലബാർ സഭ നോക്ക് തീർഥാടനം; മാർ റാഫേൽ തട്ടിൽ അയർലൻഡിലെത്തി.
ഡബ്ലിൻ: ശനിയാഴ്ച നടക്കുന്ന അയര്‍ലൻഡ് സീറോമലബാര്‍ സഭയുടെ നാഷണൽ നോക്ക് തീർഥാടനത്തിൽ പങ്കെടുക്കുന്നതിനായി മേജർ ആ
മിഡ്‌ലാൻഡ് ഫോക്സസ് ഫുട്‌ബോൾ ക്ലബ് രൂപീകരിച്ചു.
മിഡ്‌ലാൻഡ്: പ്രീമിയർ ലീഗിൽ മിന്നും താരങ്ങളായ ലെസ്റ്റർ സിറ്റി ഫുട്‌ബോൾ ക്ലബിന്‍റെ തട്ടകമായ യുകെയിലെ മിഡ്‌ലാൻഡ്‌സിലെ
സുനിൽ പി. ഇളയിടത്തോടും ദീപ നിശാന്തിനോടും സംവദിക്കുവാനുള്ള വേദി ഒരുക്കി കൈരളി യുകെ.
ലണ്ടൻ: മലയാള സാഹിത്യ സാംസ്‌കാരിക മേഖലയിൽ വ്യക്തിമുദ്രപതിപ്പിച്ച രണ്ടു പ്രമുഖ വ്യക്തിത്വങ്ങളുമായി യുകെയിലെ പ്രവാസി
വെറുതേ കൊടുത്താലും ആര്‍ക്കും വേണ്ടാതെ ഗീബല്‍സിന്‍റെ വീട്.
ബെര്‍ലിന്‍: അങ്ങു കേരളത്തില്‍ വരെ രാഷ്ട്രീയ പ്രസംഗങ്ങളില്‍ ആവര്‍ത്തിച്ച് ഉച്ചരിക്കപ്പെടുന്ന പേരാണ് ഗീബല്‍സിന്‍റേത്.