• Logo

Allied Publications

Europe
ജര്‍മനിയിൽ കനത്ത മഞ്ഞുവീഴ്ച; നിരവധി വിമാനങ്ങള്‍ റദ്ദാക്കി
Share
ബര്‍ലിന്‍: ശൈത്യത്തിന്‍റെ കാഠിന്യത്തില്‍ കനത്ത മഞ്ഞുവീഴ്ചയെ തുടർന്ന് ജര്‍മനിയില്‍ നൂറുകണക്കിന് വിമാനങ്ങള്‍ റദ്ദാക്കി. ബുധനാഴ്ച രാവിലെ ഫ്രാങ്ക്ഫര്‍ട്ട് വിമാനത്താവളത്തിലെ വിമാനത്തില്‍ നിന്ന് യന്ത്രം ഉപയോഗിച്ചാണ് മഞ്ഞ് നീക്കം ചെയ്തത്.

രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ കനത്ത മഞ്ഞുവീഴ്ചയെ തുടര്‍ന്ന് ജര്‍മനിയിലെ മിക്ക വിമാനങ്ങളും ട്രെയിനുകളും റദ്ദാക്കി. കനത്ത മഞ്ഞുവീഴ്ച ജര്‍മ്മനിയെ അങ്ങേയറ്റം വരെ ബാധിച്ചു.

പ്രത്യേകിച്ച് രാജ്യത്തിന്‍റെ മധ്യഭാഗത്തും തെക്കും, ജര്‍മ്മന്‍ കാലാവസ്ഥാ സേവനത്തിന്‍റെ വെളയിപ്പെടുത്തലില്‍ ചില പ്രദേശങ്ങളില്‍ 24 മണിക്കൂറിനുള്ളില്‍ 40 സെന്‍റിമീറ്റര്‍ വരെ മഞ്ഞുവീഴ്ചവരെ ഉണ്ടായി.

മഞ്ഞുവീഴ്ചയെ തുടര്‍ന്ന് ഫ്രാങ്ക്ഫര്‍ട്ട് വിമാനത്താവളം നിരവധി വിമാന സര്‍വീസുകള്‍ വെട്ടിക്കുറച്ചു. ഓപ്പറേറ്റിംഗ് കമ്പനിയായ ഫ്രാപോര്‍ട്ട് പറയുന്നതനുസരിച്ച്, വളരെ പരിമിതമായ എണ്ണം വിമാനങ്ങള്‍ക്ക് മാത്രമേ വ്യാഴാഴ്ച വരെ പ്രവര്‍ത്തിക്കാന്‍ കഴിയൂ എന്നാണ്.

ജര്‍മനിയുടെ ബിസിനസ് തലസ്ഥാനമായ ഫ്രാങ്ക്ഫര്‍ട്ടില്‍ നാടകീയമായ കാലാവസ്ഥയാണ് അനുഭവപ്പെട്ടത്.

1,047 വിമാനങ്ങളില്‍ 570 എണ്ണം രാവിലെ ഷെഡ്യൂളില്‍ നിന്ന് ഒഴിവാക്കി. ഉച്ചതിരിഞ്ഞ്, മഞ്ഞുവീഴ്ചയുടെ ആരംഭം കാരണം ബാക്കിയുള്ള എല്ലാ പുറപ്പെടലുകളും ഷെഡ്യൂളില്‍ നിന്ന് മാറ്റി, ലാന്‍ഡിംഗ് ഇപ്പോഴും സാധ്യമാണെങ്കിലും, തടസ്‌സം എത്രനാള്‍ തുടരുമെന്ന് വ്യക്തമല്ല.

മോശം കാലാവസ്ഥ കാരണം മ്യൂണിക്ക് എയര്‍പോര്‍ട്ടും ഫ്ലൈറ്റ് സര്‍വീസില്‍ കാര്യമായ നിയന്ത്രണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു, ഷെഡ്യൂള്‍ ചെയ്ത 650 വിമാനങ്ങളില്‍ 250 എണ്ണം ദിവസം മുഴുവന്‍ റദ്ദാക്കി.

ബര്‍ലിനിലെ വിമാനത്താവളത്തിലെ വ്യോമഗതാഗതത്തെയും ബാധിച്ചു. ഫ്രാങ്ക്ഫര്‍ട്ടിലേക്കും തിരിച്ചുമുള്ള മൊത്തം 20 വിമാനങ്ങളും മ്യൂണിക്കിലേക്കും തിരിച്ചുമുള്ള പത്ത് വിമാനങ്ങളും ബുധനാഴ്ച റദ്ദാക്കി.

ഫ്രാങ്ക്ഫര്‍ട്ടിലേക്കോ മ്യൂണിച്ചിലേക്കോ യാത്ര ചെയ്യുന്ന യാത്രക്കാരോട് അവരുടെ ഫ്ലൈറ്റ് സ്ററാറ്റസ് പതിവായി പരിശോധിക്കാന്‍ ആവശ്യപ്പെട്ടു.

പരിമിതമായ ഫ്ലൈറ്റ് ഷെഡ്യൂളിലാണ് ലുഫ്താന്‍സ പ്രവര്‍ത്തിക്കുന്നത്. ഫ്രാങ്ക്ഫര്‍ട്ടിലെയും മ്യൂണിക്കിലെയും ഹബ്ബുകളില്‍, എയര്‍പോര്‍ട്ട് ചട്ടങ്ങള്‍ക്കനുസൃതമായി ഏറ്റവും അത്യാവശ്യമായ വിമാനങ്ങള്‍ മാത്രമേ നല്‍കാന്‍ കഴിയൂ, എന്നാണ് വക്താവ് അറിയിച്ചത്.

പ്രതികൂല കാലാവസ്ഥ കാരണം ട്രെയിന്‍ കാലതാമസവും, റദ്ദാക്കലും ഒപ്പം ട്രാഫിക് അപകടങ്ങളും ഉണ്ടായി.മോശം സാഹചര്യങ്ങള്‍ കാരണം അതിവേഗ ട്രെയിനുകളുടെ വേഗത കുറയ്ക്കുകയാണെന്ന് ദേശീയ റെയില്‍ കമ്പനിയായ ഡോയ്ഷെ ബാന്‍ പറഞ്ഞു.

അതിന്‍റെ പ്രാദേശിക, ദീര്‍ഘദൂര ശൃംഖലയില്‍, പ്രത്യേകിച്ച് പടിഞ്ഞാറന്‍ നഗരങ്ങളായ കൊളോണിനും ഫ്രാങ്ക്ഫര്‍ട്ടിനും ഇടയില്‍ കാലതാമസവും റദ്ദാക്കലും സംബന്ധിച്ച് മുന്നറിയിപ്പ് നല്‍കി.

ബവേറിയയിലെ ചില ജില്ലകളില്‍, കാലാവസ്ഥ കാരണം സ്കളുകള്‍ക്കും, കിറ്റകള്‍ക്കും അവധി നല്‍കി. മഞ്ഞുവീഴ്ചയും പ്രതികൂല സാഹച്യങ്ങളും തുടരുമെന്നാണ് മുന്നറിയിപ്പ്.

കേരള അസോസിയേഷന്‍ ഓഫ് പോളണ്ടിന്‍റെ ഓണാഘോഷം ക്രാക്കോവില്‍ സെപ്റ്റംബർ 8ന്.
ക്രാക്കോവ് : കേരള അസോസിയേഷന്‍ ഓഫ് പോളണ്ട് (KAP) ക്രാക്കോവ് ചാപ്റ്റര്‍ സംഘടിപ്പിക്കുന്ന വാര്‍ഷിക ഓണാഘോഷം ഈ മാസം 8 ന്
ലണ്ടൻ മലയാള സാഹിത്യവേദിക്ക് പുതിയ ഭരണസമിതി നിലവിൽ വന്നു.
ലണ്ടൻ : യുകെയിലെ പ്രമുഖ കലാ സാഹിത്യ സംഘടനയായ ലണ്ടൻ മലയാള സാഹിത്യവേദിക്ക് പുതിയ ഭരണസമിതി നിലവിൽ വന്നു.
കൈരളി യുകെ നഴ്സിംഗ് ബിരുദധാരികൾക്കുള്ള സൗജന്യ ഇംഗ്ലീഷ് ഭാഷ പരിശീലനം സെപ്റ്റംബർ 16 മുതൽ.
ലണ്ടൻ: യുകെയിൽ കെയർ അസിസ്റ്റന്‍റായി പ്രവർത്തിക്കുന്ന നഴ്സിംഗ് ബിരുദധാരികൾക്ക് NMC രജിസ്ട്രേഷൻ ലഭിക്കുവാൻ ആവശ്യമായ O
മൊർട്ടെസയ്ക്ക് സുഖമായി ഉറങ്ങാം; സ്പെഷ്യൽ കിടക്ക നൽകി പാരാലിന്പിക്സ് കമ്മിറ്റി.
പാരീസ്: ലോകത്തിലെ ഏറ്റവും ഉയരമുള്ള രണ്ടാമത്തയാളും ഏറ്റവും ഉയരമുള്ള പാരാലിന്പിക്സ് താരമായ ഇറാനിയൻ സിറ്റി വോളിബോൾ ത
ദ്രോഗ്ഡയിൽ "പൂരം 2025': ലോഗോ പ്രകാശനം നടന്നു.
ദ്രോഗ്ഡ: ദ്രോഗ്ഡയുടെ ഓണാഘോഷത്തിൽ നിറഞ്ഞ സദസിനെ സാക്ഷിയാക്കി ഡ്യൂ ഡ്രോപ്പ്സിന്‍റെ മേളപെരുക്കത്തിന്‍റെ അകമ്പടിയോടെ "ടില