• Logo

Allied Publications

Middle East & Gulf
കേളി ഫുട്ബോൾ കൂപ്പൺ പദ്ധതി: സമ്മാനങ്ങൾ വിതരണം ചെയ്തു
Share
റിയാദ്: പത്താമത് കേളി ഫുട്ബോൾ ടൂർണമെന്‍റിന്‍റെ ഭാഗമായി കാണികൾക്കായി ഏർപ്പെടുത്തിയ സമ്മാന കൂപ്പൺ പദ്ധതിയിലെ സമ്മാനങ്ങൾ വിതരണം ചെയ്തു. റിയാദ് അൽ മാസ് ഓഡിറ്റോറിയത്തിൽ നടന്ന സമ്മാനദാന ചടങ്ങിൽ കേളി പ്രസിഡന്‍റ് സെബിൻ ഇഖ്ബാൽ അധ്യക്ഷനായി.

കേളി രക്ഷാധികാരി സെക്രട്ടറി കെപിഎം സാദിഖ് പരിപാടി ഉദ്‌ഘാടനം ചെയ്തു. ചടങ്ങിൽ കുദു മാർക്കറ്റിംഗ് മാനേജർ പവിത്രൻ, ചെറീസ് റസ്റ്റോറന്‍റ് എംഡി സജി ജോർജ് എന്നിവരും സന്നിഹിതരായി. കേളി ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായാണ് സമ്മാനപദ്ധതി ഏർപ്പെടുത്തിയത്.

കഴിഞ്ഞ ഒൻപത് തവണയും വ്യത്യസ്തമായ സമ്മാന പദ്ധതികളാണ് കേളി ഏർപ്പെടുത്തിയിട്ടുള്ളത്. തുടക്കത്തിൽ കറി പൗഡറുകളും എയർ ടിക്കറ്റുകളുമായിരുന്നു സമ്മാനങ്ങളായി നൽകിയിരുന്നതെങ്കിൽ പിന്നീട് ഒന്നാം സമ്മാനങ്ങളായി കാറും പത്ത് പവൻ സ്വർണവും 14 സ്കൂട്ടറുകളും തുടങ്ങിയ സമ്മാനങ്ങൾ നൽകാൻ കേളിക്ക് കഴിഞ്ഞു.

പത്താമത് ടൂർണമെന്‍റിന്‍റെ ഭാഗമായി 13 സ്കൂട്ടറുകളും 132 ഗ്രാം സ്വർണവുമാണ് 26 പേർക്കായി ഏർപ്പെടുത്തിയിരുന്നത്. കൂടാതെ ഏരിയ തലത്തിൽ നൂറിലേറെ സമ്മാനങ്ങൾ വേറെയും ഏർപ്പെടുത്തിയിരുന്നു.

കേളിയുടെ 12 ഏരിയ കമ്മറ്റികളുടെ കീഴിലും കുടുംബ വേദിയുടെ കീഴിലും ഒന്നാം സമ്മാനമായി ഒരു സ്കൂട്ടറും രണ്ടാം സമ്മാനമായി സ്വർണനാണയവുമാണ് നൽകിയിട്ടുള്ളത്. സ്കൂട്ടറുകൾ നാട്ടിലാണ് വിതരണം ചെയ്യുക. പ്രതീകാത്മകമായി ചടങ്ങിൽ താക്കോലുകൾ കൈമാറി.

കേളി രക്ഷാധികാരി അംഗങ്ങൾ, കേന്ദ്രകമ്മിറ്റി അംഗങ്ങൾ, കുടുംബവേദി സെക്രട്ടറിയേറ്റ് അംഗങ്ങൾ എന്നിവരും വോളണ്ടിയറായി സേവനമനുഷ്ഠിച്ച മണിയനും സമ്മാനങ്ങൾ വിതരണം ചെയ്തു. സമ്മാനർഹരിൽ ഒട്ടനവധി പേർ "ഹൃദയപൂർവം കേളി' പൊതിച്ചോർ പദ്ധതിയിലേക്ക് സമ്മാനത്തിന്‍റെ ഒരു വിഹിതം സംഭാവന ചെയ്തു.

സമ്മാനപദ്ധതിയിൽ മികച്ച പ്രവർത്തനം കാഴ്ച വെച്ച ബത്ത ഏരിയ സെക്രട്ടറി രാമകൃഷ്ണനെ കേളി സെക്രട്ടറിയും പ്രസിഡന്‍റും ചേർന്ന് പൊന്നാടയണിച്ചു ആദരിച്ചു.

ഫുട്‌ബോൾ ടൂർണമെന്‍റിൽ അച്ചടക്കമുള്ള ടീമായി തെരഞ്ഞെടുത്ത റെയിൻബോ സോക്കറിനുള്ള ട്രോഫിയും കാഷ് പ്രൈസും ടൂർണമെന്‍റ് ടെക്‌നിക്കൽ കൺവീനർ ഷറഫുദ്ധീൻ ചടങ്ങിൽവച്ച് കൈമാറി.

കേളി സെക്രട്ടറി സുരേഷ് കണ്ണപുരം സ്വാഗതവും സമ്മാന പദ്ധതിയുടെ കോഓർഡിനേറ്റർ സുനിൽ കുമാർ നന്ദിയും പറഞ്ഞു.

റിയാദിൽ കുടുങ്ങിയ യുവാവ് നാടണയാൻ കൈത്താങ്ങായി കേളി.
റിയാദ്: വിദ്യാസമ്പന്നനും വിവിധ തൊഴിലുകളിൽ പ്രാവീണ്യമുള്ളവനുമായ യുവാവ് തെരുവിൽ ഉറങ്ങിയത് എട്ട് മാസക്കാലം.
നഴ്സ് ദിനത്തോട് അനുബന്ധിച്ച് നോക് "നൈറ്റിംഗേല്‍സ് ഗാല 2024' സംഘടിപ്പിക്കുന്നു.
കുവൈറ്റ് സിറ്റി: കുവൈറ്റ് ആരോഗ്യ മന്ത്രായലത്തിനു കീഴിലുള്ള ഫര്‍വാനിയ റീജിയണിലെ ആശുപത്രി, ക്ലീനിക്കുകള്‍ എന്നിവടങ്ങള
മലപ്പുറം ജില്ലാ അസോസിയേഷൻ "മാമാങ്കം 2k24' വെള്ളിയാഴ്ച ആസ്പയർ ഇന്ത്യൻ ഇന്‍റർനാഷണൽ സ്കൂളിൽ.
കുവൈറ്റ് സിറ്റി: മലപ്പുറം ജില്ലാ അസോസിയേഷൻ ഏഴാം വാർഷികത്തോടനുബന്ധിച്ച് ഒരുക്കുന്ന മെഗാ സാംസ്‌കാരിക പരിപാടിയായ "മാ
ക­ണ്ണൂര്‍ സ്വദേശി സലാല­യില്‍ അന്തരിച്ചു.
സലാല: ഹൃദയാഘാതത്തെ തുടര്‍­ന്ന് മ­ല­യാളി സലാല­യില്‍ അന്തരിച്ചു. ക­ണ്ണൂര്‍ ഇരിക്കൂര്‍ സ്വദേശി വയല്‍പാത്ത് വീട്ടില്‍ കെ.
കണ്ണൂരിൽ കൂടുതൽ എയർ ഇന്ത്യ സർവീസുകൾ റദ്ദാക്കി; കടുത്ത പ്രതിഷേധം.
കണ്ണൂർ: കണ്ണൂരിൽ നിന്നും എയർഇന്ത്യ എക്സ്പ്രസ് കൂടുതൽ വിമാനങ്ങൾ റദ്ദാക്കി. ഷാർജ, അബുദാബി വിമാനങ്ങളാണ് റദ്ദാക്കിയത്.