• Logo

Allied Publications

Europe
സമീക്ഷ യുകെയുടെ ദേശീയ ബാഡ്മിന്‍റൺ ടൂർണമെന്‍റ് ഫെബ്രുവരിയിൽ
Share
ലണ്ടൻ: സമീക്ഷ യുകെ സംഘടിപ്പിക്കുന്ന ദേശീയ ബാഡ്മിന്‍റൺ ടൂർണമെന്‍റ് രണ്ടാം സീസൺ ഫെബ്രുവരിയിൽ ആരംഭിക്കും. ഫെബ്രുവരി ആദ്യ വാരം മുതൽ റീജിയണൽ മത്സരങ്ങൾ ആരംഭിക്കും.

റീജിയണൽ മത്സരവിജയികൾ ഫൈനലിൽ എറ്റുമുട്ടും. മാർച്ച് രണ്ടാം വാരത്തോടെ റീജിയണൽ മത്സരങ്ങൾ സമാപിക്കും. മാർച്ച് 24നാണ് ഫൈനൽ. ഫൈനൽ മത്സരങ്ങൾക്ക് കവൻട്രി വേദിയാകും.

ഒന്നാം സ്ഥാനം ലഭിക്കുന്നവർക്ക് 1,001 പൗണ്ടും സമീക്ഷ യുകെ എവർ റോളിംഗ് ട്രോഫിയും ലഭിക്കും. രണ്ടാം സ്ഥാനക്കാർക്ക് 501 പൗണ്ടും ട്രോഫിയും സമ്മാനമായി ലഭിക്കും. മൂന്നാം സ്ഥാനക്കാർക്ക് ട്രോഫിക്കൊപ്പം 201 പൗണ്ടും നാലാം സ്ഥാനക്കാർക്ക് 101 പൗണ്ടും ട്രോഫിയും ലഭിക്കും.

യുകെയിൽ 16 വ്യത്യസ്ത വേദികളിലായി 250ലധികം ടീമുകൾ പങ്കെടുക്കുന്ന മേഖല മത്സരങ്ങളും നടക്കും. 30 പൗണ്ടാണ് ടൂർണമെന്‍റിന്‍റെ രജിസ്ട്രേഷൻ ഫീസ്.

ഏതെങ്കിലും രാജ്യത്തെ ദേശീയ തലത്തിലുള്ള കളിക്കാർക്കും ഇംഗ്ലണ്ടിലെ ബാഡ്മിന്‍റൺ എ, ബി, സി, ഡി വിഭാഗങ്ങളിലെ കളിക്കാർക്കും ടൂർണമെന്‍റിൽ പങ്കെടുക്കാൻ അർഹതയില്ല. രജിസ്ട്രേഷനായി ഉള്ള ലിങ്ക്: www.sameekshauk.org/badminton.

ടൂർണമെന്‍റിന്‍റെ ഏകോപനത്തിനായി സംഘാടക സമിതി രൂപീകരിച്ചു. സമീക്ഷ യുകെ നാഷണൽ കമ്മിറ്റി അംഗങ്ങൾക്കൊപ്പം റീജിയണൽ കോഓർഡിനേറ്റർമാരും കമ്മിറ്റിയിൽ ഉൾപ്പെടുന്നു. ജിജു ഫിലിപ്പ് സൈമൺ, അരവിന്ദ് സതീഷ് എന്നിവർ സംഘാടക സമിതിക്ക് നേതൃത്വം നൽകും.

ബാഡ്മിന്‍റൺ ടൂർണമെന്‍റിന് ആതിഥേയത്വം വഹിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും ഇത് വൻ വിജയമാകുമെന്ന് ആത്മവിശ്വാസമുണ്ടെന്നും ബാഡ്മിന്‍റൺ കോഓർഡിനേഷൻ കമ്മിറ്റി മേധാവി ജിജു സൈമൺ പത്രക്കുറിപ്പിൽ അറിയിച്ചു.

സുനിൽ പി. ഇളയിടത്തോടും ദീപ നിശാന്തിനോടും സംവദിക്കുവാനുള്ള വേദി ഒരുക്കി കൈരളി യുകെ.
ലണ്ടൻ: മലയാള സാഹിത്യ സാംസ്‌കാരിക മേഖലയിൽ വ്യക്തിമുദ്രപതിപ്പിച്ച രണ്ടു പ്രമുഖ വ്യക്തിത്വങ്ങളുമായി യുകെയിലെ പ്രവാസി
വെറുതേ കൊടുത്താലും ആര്‍ക്കും വേണ്ടാതെ ഗീബല്‍സിന്‍റെ വീട്.
ബെര്‍ലിന്‍: അങ്ങു കേരളത്തില്‍ വരെ രാഷ്ട്രീയ പ്രസംഗങ്ങളില്‍ ആവര്‍ത്തിച്ച് ഉച്ചരിക്കപ്പെടുന്ന പേരാണ് ഗീബല്‍സിന്‍റേത്.
യുകെയിൽ കൗൺസിലറായി രണ്ടാം വട്ടവും മല‍യാളി.
ലണ്ടൻ: യുകെയിലെ പ്രാദേശിക കൗൺസിൽ തെരഞ്ഞെടുപ്പിൽ മലയാളിയായ സജീഷ് ടോമിന് ഇക്കു
ഗ്രേറ്റ് ബ്രിട്ടൻ രൂപതയിൽ മതാധ്യാപക ദിനം നടത്തി.
കൊവെൻട്രി : ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയിലെ വിശ്വാസ പരിശീലകരുടെ വാർഷിക ഒത്തുചേരൽ കൊവെൻട്രിയിൽ നടത്തപ്പെട്
യുകെയുടെ മലയാറ്റൂർ തിരുനാളിന് ജൂൺ 30ന് കൊടിയേറും; പ്രധാന തിരുനാൾ ജൂലൈ ഏഴിന്.
മാഞ്ചസ്റ്റർ: യുകെയുടെ മലയാറ്റൂർ എന്ന് ഖ്യാതികേട്ട മാഞ്ചസ്റ്റർ വീണ്ടും തിരുനാൾ ആഘോഷലഹരിയിലേക്ക്.