• Logo

Allied Publications

Middle East & Gulf
ദുബായിയില്‍ രണ്ടാനച്ഛന്‍റെ പീഡനം; പെണ്‍കുട്ടികളെ സിപിടി യുഎഇ പ്രവര്‍ത്തകര്‍ രക്ഷപ്പെടുത്തി
Share
ദുബായി: ദുബായിയില്‍ രണ്ടാനച്ഛന്‍റെ നിരന്തര പീഡനത്തിന് ഇരയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ സിപിടി യുഎഇ പ്രവര്‍ത്തകര്‍ രക്ഷപ്പെടുത്തി നാട്ടിലെത്തിച്ചു. തിരുവനന്തപുരം സ്വദേശികളായ സന്ദര്‍ശന വിസയില്‍ ദുബായിയിലെത്തിയ പെൺകുട്ടികളെയാണ് സിപിടി യുഎഇ പ്രവര്‍ത്തകര്‍ രക്ഷിച്ചത്.

ഷാര്‍ജയിലുള്ള അമ്മാവനോടായിരുന്നു കുട്ടികൾ വിവരം ആദ്യമറിയിച്ചത്. അദ്ദേഹം ദുബായിയിലെ ഒരു സാമൂഹ്യ പ്രവര്‍ത്തകന്‍ വഴി യുഎഇയിലെ മാധ്യമ പ്രവര്‍ത്തകനെ അറിയിച്ചിരുന്നു. മാധ്യമപ്രവര്‍ത്തകന്‍ വിഷയം സിപിടി പ്രവര്‍ത്തകരുടെ ശ്രദ്ധയില്‍ പെടുത്തുകയായിരുന്നു.

സിപിടി യുഎഇ പ്രവര്‍ത്തകരുടെ പരിശ്രമത്തിന്‍റെ ഫലമായി രണ്ടാനച്ഛനില്‍ കുട്ടികളെ മോചിപ്പിക്കാന്‍ കഴിഞ്ഞു. സംഘടനയുടെ യുഎഇ ഇന്‍ചാര്‍ജ് മഹമൂദ് പറക്കാട്ട് നാട്ടിലെ ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ് മുഖാന്തിരം ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍പേഴ്‌സനെ ബന്ധപ്പെട്ട് കാര്യങ്ങള്‍ ധരിപ്പിച്ചു.

വിഷയത്തിന്‍റെ ഗൗരവം മനസിലാക്കിയ ചെയര്‍പേഴ്‌സണ്‍ കുട്ടികളെ അമ്മയുടെയോ അച്ഛന്‍റെയോ കൂടെ വിടുന്നത് സുരക്ഷിതമല്ലെന്ന് തിരിച്ചറിഞ്ഞതിനാല്‍ കുട്ടികളെ സിഡബ്ല്യുസിക്ക് കീഴിലുള്ള സംരക്ഷണ കേന്ദ്രത്തില്‍ കഴിയാനുള്ള സംവിധാനമൊരുക്കി.

കുട്ടികളെ മോചിപ്പിക്കുന്നതിനും നാട്ടിലേക്ക് അയക്കുന്നതിനും സിപിടി യുഎഇ ഇന്‍ചാര്‍ജ് മഹമൂദ് പറക്കാട്ട്, നാസര്‍ ഒളകര, മെഹറൂഫ് കണ്ണൂര്‍ എന്നിവരും സാമൂഹ്യ പ്രവര്‍ത്തകരായ ഉണ്ണി പുന്നാര, അര്‍ച്ചന, അഡ്വ. മായ എന്നിവരും നേതൃത്വം നല്‍കി.

സിപിടി സംസ്ഥാന ട്രഷറര്‍ ശാന്തകുമാര്‍, സ്റ്റേറ്റ് എക്‌സിക്യൂട്ടീവ് അംഗം റജീന, സിപിടി തിരുവനന്തപുരം മണ്ഡലം പ്രസിഡന്‍റ് യുസഫ്, സെക്രട്ടറി നിസാം, സിഡബ്ല്യുസി, ഡിസിപിയു പ്രതിനിധികളും പോലീസും തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയ കുട്ടികളെ സിഡബ്ല്യുസിക്ക് കീഴിലുള്ള സംരക്ഷണ കേന്ദ്രത്തിലേയ്ക്ക് എത്തിച്ചു.

റിയാദിൽ കുടുങ്ങിയ യുവാവ് നാടണയാൻ കൈത്താങ്ങായി കേളി.
റിയാദ്: വിദ്യാസമ്പന്നനും വിവിധ തൊഴിലുകളിൽ പ്രാവീണ്യമുള്ളവനുമായ യുവാവ് തെരുവിൽ ഉറങ്ങിയത് എട്ട് മാസക്കാലം.
നഴ്സ് ദിനത്തോട് അനുബന്ധിച്ച് നോക് "നൈറ്റിംഗേല്‍സ് ഗാല 2024' സംഘടിപ്പിക്കുന്നു.
കുവൈറ്റ് സിറ്റി: കുവൈറ്റ് ആരോഗ്യ മന്ത്രായലത്തിനു കീഴിലുള്ള ഫര്‍വാനിയ റീജിയണിലെ ആശുപത്രി, ക്ലീനിക്കുകള്‍ എന്നിവടങ്ങള
മലപ്പുറം ജില്ലാ അസോസിയേഷൻ "മാമാങ്കം 2k24' വെള്ളിയാഴ്ച ആസ്പയർ ഇന്ത്യൻ ഇന്‍റർനാഷണൽ സ്കൂളിൽ.
കുവൈറ്റ് സിറ്റി: മലപ്പുറം ജില്ലാ അസോസിയേഷൻ ഏഴാം വാർഷികത്തോടനുബന്ധിച്ച് ഒരുക്കുന്ന മെഗാ സാംസ്‌കാരിക പരിപാടിയായ "മാ
ക­ണ്ണൂര്‍ സ്വദേശി സലാല­യില്‍ അന്തരിച്ചു.
സലാല: ഹൃദയാഘാതത്തെ തുടര്‍­ന്ന് മ­ല­യാളി സലാല­യില്‍ അന്തരിച്ചു. ക­ണ്ണൂര്‍ ഇരിക്കൂര്‍ സ്വദേശി വയല്‍പാത്ത് വീട്ടില്‍ കെ.
കണ്ണൂരിൽ കൂടുതൽ എയർ ഇന്ത്യ സർവീസുകൾ റദ്ദാക്കി; കടുത്ത പ്രതിഷേധം.
കണ്ണൂർ: കണ്ണൂരിൽ നിന്നും എയർഇന്ത്യ എക്സ്പ്രസ് കൂടുതൽ വിമാനങ്ങൾ റദ്ദാക്കി. ഷാർജ, അബുദാബി വിമാനങ്ങളാണ് റദ്ദാക്കിയത്.