• Logo

Allied Publications

Middle East & Gulf
കുദു കേളി ഫുട്ബോൾ ടൂർണമെന്‍റ്: അസീസിയ വാഴക്കാട് ഫെെനൽ വെള്ളിയാഴ്ച
Share
റിയാദ്: കുദു കേളി പത്താമത് ഫുട്ബോൾ ടൂർണമെന്‍റിന്‍റെ ഫൈനൽ പോരാട്ടത്തിൽ ബ്ലാസ്റ്റേഴ്സ് എഫ്സി വാഴക്കാടും അസീസിയ സോക്കറുമായി ഏറ്റുമുട്ടും. വെള്ളിയാഴ്ച വൈകുനേരം ആറിനാണ് ഫൈനൽ നടക്കുക.

വെള്ളിയാഴ്ച നടന്ന വാശിയേറിയ സെമിഫൈനൽ പോരാട്ടങ്ങളിൽ നാലു ടീമുകളും പ്രഗത്ഭരായ താരങ്ങളെയാണ് നാട്ടിൽ നിന്നും സൗദിയുടെ വിവിധ പ്രവിശ്യകളിൽ നിന്നുമായി കളത്തിലിറക്കിയത്.

ഇസ ഗ്രൂപ്പ് അസീസിയ സോക്കറും മിഡീസ്റ്റ് ഫുഡ് പ്രോഡക്റ്റ് ആൻഡ് ഇമാദ് യൂണിഫോം റെയിൻബോ എഫ്സിയുമായി ഏറ്റുമുട്ടിയ ആദ്യ സെമിയിൽ ഏകപക്ഷീയമായ ഒരു ഗോളിന് അസീസിയ സോക്കർ വിജയിച്ചു.

48ാം മിനിറ്റിൽ ഷുഹൈബ് സലാം അസീസിയ സോക്കറിന് വേണ്ടി വിജയ് ഗോൾ നേടി. വീറും വാശിയുമേറിയ മത്സരത്തിൽ ഇരുടീമുകളും മികച്ച കളിയാണ് കാഴ്ചവെച്ചത്

മികച്ച കളിക്കാരനായി ഷുഹൈബ് സലാമിനെ തിരഞ്ഞെടുത്തു. തോൽവി അറിയാതെ ഗ്രൂപ്പ് ചാമ്പ്യൻമാരായി സെമിയിൽ പ്രവേശിച്ച റെയിൻബോയ്ക്ക് പക്ഷെ സെമിയിൽ അടിപതറി.

കേളി രക്ഷധികാരി സമിതി അംഗം ചന്ദ്രൻ തെരുവത്ത്, വൈസ് പ്രസിഡന്‍റ് ഗഫൂർ ആനമങ്ങാട്, ജോയിന്‍റ് സെക്രട്ടറി മധു ബാലുശേരി, സംഘാടക സമിതി വൈസ് ചെയർമാൻ സെൻ ആന്‍റണി, ടെക്‌നിക്കൽ കമ്മിറ്റി അംഗം റാഷിക്, ഫസ് ക്ലാസ് റെന്‍റെകാർ പ്രതിനിധികളായ ലിനീഷ് കെ.ആർ, നൗഷാദ് പി.വി, റോയൽ ട്രാവൽസ് പ്രതിനിധി സമദ് എന്നിവർ കളിക്കാരുമായി പരിചയപ്പെട്ടു.



ഫോർവേഡ് ലോജസ്റ്റിക് ആൻഡ് റോമ കാസ് ലെ ബ്ലാസ്റ്റേഴ്സ് എഫ്സി വാഴക്കാടും ദാറൂപ് മെഡിസിൻസ് ആൻഡ് അറഫാ ഗോൾഡ്‌ കൊണ്ടോട്ടി റിയൽ കേരള എഫ്സിയുമായി ഏറ്റുമുട്ടിയ രണ്ടാം സെമിയിൽ ഒന്നിനെതിരേ മൂന്ന് ഗോളുകൾക്ക് ബ്ലാസ്റ്റേഴ്സ് വാഴക്കാട് വിജയിച്ചു.

അത്യന്തം വാശിയേറിയ മത്സരം തുല്യ ശക്തികളുടെ തീപാറും പോരാട്ടം തന്നെയാണ് കാഴ്ചവച്ചത്. ഏഴാം മിനിറ്റിൽ നൗഫൽ വാഴക്കാട് എഫ് സിക്ക് വേണ്ടി ആദ്യ ഗോൾ നേടി. പെനാൽറ്റി ബോക്സിൽ നിന്ന്‌ ഹാൻഡ് ബോൾ ആയതിനെ തുടർന്ന് റിയൽ കേരളയ്ക്ക് അനുകൂലമായി ലഭിച്ച പെനാൽറ്റിയിലൂടെ 54ാം മിനിറ്റിൽ ഇർഷാദ് സമനില ഗോൾ നേടി.

63ാം മിനിറ്റിൽ റിയൽ കേരളയുടെ ഇടത് വിംഗിലൂടെ ബ്ലാസ്റ്റേഴ്സിന്‍റെ മുഹമ്മദ് ഡാനിഷ് നടത്തിയ ശരവേഗത്തിലുള്ള മുന്നേറ്റം ഗോളിൽ കലാശിച്ചു. ബ്ലാസ്റ്റേഴ്സ് ലീഡ്‌ നില ഉയർത്തി. 21.

രണ്ടാമത്തെ ഗോളിന്‍റെ ആഘാതത്തിൽ നിന്നും ഉണരും മുമ്പ് 65ാം മിനിറ്റിൽ മുഹമ്മദ് ആഷിക് വീണ്ടും വാഴക്കാടിന്‍റെ ലീഡ് ഉയർത്തി. തുടരെയുള്ള രണ്ടു ഗോളുകളിലൂടെ റിയൽ കേരളയുടെ ഫൈനൽ സ്വപ്നത്തിന് തടയിട്ടുകൊണ്ട് വാഴക്കാട് വിജയം കരസ്ഥമാക്കി. മികച്ച കളിക്കാരനായി മുഹമ്മദ് ഡാനിഷിനെ തെരഞ്ഞെടുത്തു.

രണ്ടാം സെമിയിൽ കേളി രക്ഷാധികാരി സമിതി അംഗം ടി ആർ സുബ്രഹ്മണ്യൻ, കേളി ജോയിന്‍റ് സെക്രട്ടറി സുനിൽ കുമാർ ടെക്‌നിക്കൽ കമ്മറ്റി അംഗങ്ങളായ ത്വയ്യിബ്, ഇസ്മയിൽ കൊടിഞ്ഞി, കുദു റിയാദ് ഏരിയ മാനേജർ പവിത്രൻ, സ്‌പൈസ് വേൾഡ് എംഡി ലത്തീഫ് കൂളിമാട്, അൽ ഇൻമാ ബാങ്ക് പ്രതിനിധികളായ മുഹമ്മദ് ശഹരി, അബ്ദുള്ള ശഹരി, റിയാദ് വില്ല പ്രോജക്ട് മാനേജർ രതീഷ് എന്നിവർ കളിക്കാരുമായി പരിചയപ്പെട്ടു.

ഫെെനൽ മത്സരത്തിന് മുമ്പായി ട്രോഫി അനാച്ഛാദനവും കുട്ടികളുടെ വിവിധ കലാപരിപാടികളും സമാപന സമ്മേളനവും ഉണ്ടായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു.

റിയാദിൽ കുടുങ്ങിയ യുവാവ് നാടണയാൻ കൈത്താങ്ങായി കേളി.
റിയാദ്: വിദ്യാസമ്പന്നനും വിവിധ തൊഴിലുകളിൽ പ്രാവീണ്യമുള്ളവനുമായ യുവാവ് തെരുവിൽ ഉറങ്ങിയത് എട്ട് മാസക്കാലം.
നഴ്സ് ദിനത്തോട് അനുബന്ധിച്ച് നോക് "നൈറ്റിംഗേല്‍സ് ഗാല 2024' സംഘടിപ്പിക്കുന്നു.
കുവൈറ്റ് സിറ്റി: കുവൈറ്റ് ആരോഗ്യ മന്ത്രായലത്തിനു കീഴിലുള്ള ഫര്‍വാനിയ റീജിയണിലെ ആശുപത്രി, ക്ലീനിക്കുകള്‍ എന്നിവടങ്ങള
മലപ്പുറം ജില്ലാ അസോസിയേഷൻ "മാമാങ്കം 2k24' വെള്ളിയാഴ്ച ആസ്പയർ ഇന്ത്യൻ ഇന്‍റർനാഷണൽ സ്കൂളിൽ.
കുവൈറ്റ് സിറ്റി: മലപ്പുറം ജില്ലാ അസോസിയേഷൻ ഏഴാം വാർഷികത്തോടനുബന്ധിച്ച് ഒരുക്കുന്ന മെഗാ സാംസ്‌കാരിക പരിപാടിയായ "മാ
ക­ണ്ണൂര്‍ സ്വദേശി സലാല­യില്‍ അന്തരിച്ചു.
സലാല: ഹൃദയാഘാതത്തെ തുടര്‍­ന്ന് മ­ല­യാളി സലാല­യില്‍ അന്തരിച്ചു. ക­ണ്ണൂര്‍ ഇരിക്കൂര്‍ സ്വദേശി വയല്‍പാത്ത് വീട്ടില്‍ കെ.
കണ്ണൂരിൽ കൂടുതൽ എയർ ഇന്ത്യ സർവീസുകൾ റദ്ദാക്കി; കടുത്ത പ്രതിഷേധം.
കണ്ണൂർ: കണ്ണൂരിൽ നിന്നും എയർഇന്ത്യ എക്സ്പ്രസ് കൂടുതൽ വിമാനങ്ങൾ റദ്ദാക്കി. ഷാർജ, അബുദാബി വിമാനങ്ങളാണ് റദ്ദാക്കിയത്.