• Logo

Allied Publications

Europe
മരിക്കാനും ഉയർക്കാനുമായി ജനിക്കുന്ന ഈശോ; ക്രിസ്മസ് സന്ദേശം പങ്കുവച്ച് ബിഷപ് ജോസഫ് സ്രാമ്പിക്കൽ
Share
ലണ്ടൻ: ക്രിസ്മസ് സന്ദേശം പങ്കുവച്ച് ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത മെത്രാൻ ബിഷപ് ജോസഫ് സ്രാമ്പിക്കൽ.

സന്ദേശത്തിന്‍റെ പൂർണരൂപം:

സ്രഷ്ടാവായ ദൈവം (വചനം) തന്നെ മനുഷ്യവംശത്തിന്‍റെയും സ്രഷ്ടപ്രപഞ്ചത്തിന്‍റെയും രക്ഷയ്ക്കായി മനുഷ്യനായി അവതരിച്ചതാണ് ക്രിസ്മസ്. ‘‘എല്ലാ മനുഷ്യരുടെയും രക്ഷയ്ക്കായി ദൈവത്തിന്‍റെ കൃപ പ്രത്യക്ഷപ്പെട്ടിരിക്കുന്നു’’(തീത്തോസ് 2:11).

രക്ഷ എന്നതുകൊണ്ട് നമ്മൾ മനസിലാക്കുന്നത് ദൈവത്തിന്‍റെ മനുഷ്യരോടുള്ള ഐക്യമാണ്, കൂട്ടായ്മയാണ്. ‘‘ദൈവം തന്‍റെ ജനത്തെ സന്ദർശിച്ചു രക്ഷിച്ചു’’ (ലൂക്കാ 1:68). പാപമോചനം വഴിയാണ് രക്ഷ (ലൂക്കാ 1:77) അനുഭവിക്കാൻ സാധിക്കുന്നത്.

‘‘അവൾ (മറിയം) ഒരു പുത്രനെ പ്രസവിക്കും. നീ (യൗസേപ്പ്) അവന് ഈശോ എന്നു പേരിടണം. എന്തെന്നാൽ, അവൻ (ഈശോ) തന്‍റെ ജനത്തെ അവരുടെ പാപങ്ങളിൽ നിന്നു മോചിപ്പിക്കും’’(മത്തായി 1:21).

സിറോമലബാർ കുർബാനയിൽ ഇപ്രകാരം നാം പ്രാർഥിക്കുന്നു: ‘‘സജീവവും ജീവദായകവുമായ ഈ അപ്പം.... ഭക്ഷിക്കുന്നവർ മരിക്കുകയില്ല, പ്രത്യുത പാപമോചനവും രക്ഷയും പ്രാപിക്കുകയും നിത്യം ജീവിക്കുകയും ചെയ്യും’’.

‘‘നിങ്ങൾ മനുഷ്യപുത്രന്‍റെ ശരീരം ഭക്ഷിക്കുകയും അവന്‍റെ രക്തം പാനം ചെയ്യുകയും ചെയ്യുന്നില്ലെങ്കിൽ, നിങ്ങൾക്ക് ജീവൻ ഉണ്ടായിരിക്കുകയില്ല. (യോഹ 6:53).

ദൈവത്തിന്‍റെ രക്ഷാകര പദ്ധതിയുടെ വിശാലമായ ഒരു കാഴ്ചപ്പാടിൽ ഈശോയുടെ ജനനത്തെ കാണണം. രക്ഷാകര പദ്ധതിയുടെ കേന്ദ്രം ഈശോയുടെ മരണവും ഉഥാനവുമാണ്. മരിക്കാനും ഉയർക്കാനുമായാണ് ഈശോ ജനിക്കുന്നത്.

‘‘ഈശോ മിശിഹാ എല്ലാ തിന്മകളിൽ നിന്നും നമ്മെ മോചിപ്പിക്കുന്നതിനും സത്പ്രവൃത്തികൾ ചെയ്യുന്നതിൽ തീക്ഷണതയുള്ള ഒരു ജനതയെ തനിക്കുവേണ്ടി ശുദ്ധീകരിക്കുന്നതിനുമായി നമ്മെ പ്രതി തന്നെത്തന്നെ ബലിയർപ്പിച്ചു’’ (തീത്തോസ് 2:14).

തിരുവചനം ശ്രവിച്ചും കൂദാശകളിൽ, പ്രത്യേകിച്ച് വിശുദ്ധ കുമ്പസാരത്തിലും വിശുദ്ധ കുർബാനയിലും പങ്കു ചേർന്ന് മാത്രമേ യഥാർഥമായ ക്രിസ്മസ് ആഘോഷിക്കാൻ സാധിക്കുകയുള്ളൂ. അപ്പോൾ നാമെല്ലാവരും പാപമോചനവും രക്ഷയും പ്രാപിക്കുകയും നിത്യം ജീവിക്കുകയും ചെയ്യും.

നമ്മുടെ രൂപതയിലെ എല്ലാ വൈദികർക്കും സമർപിതർക്കും വിശ്വാസികൾക്കും ക്രിസ്മസിന്‍റെ ഫലങ്ങളായ പാപമോചനവും രക്ഷയും നിത്യജീവനും ലഭിക്കട്ടെയെന്ന് പ്രാർഥിക്കുകയും എല്ലാവർക്കും ക്രിസ്മസിന്‍റെയും നവവത്സരത്തിന്‍റെയും മംഗളങ്ങൾ ആശംസിക്കുകയും ചെയ്യുന്നു.

അയർലൻഡിൽ മേയ്ദിന അനുസ്മരണം സംഘടിപ്പിക്കുന്നു.
ഡബ്ലിൻ: അയർലൻഡിൽ മേയ്ദിന അനുസ്മരണം സംഘടിപ്പിക്കുന്നു.
സീറോമലബാർ സഭ നോക്ക് തീർഥാടനം; മാർ റാഫേൽ തട്ടിൽ അയർലൻഡിലെത്തി.
ഡബ്ലിൻ: ശനിയാഴ്ച നടക്കുന്ന അയര്‍ലൻഡ് സീറോമലബാര്‍ സഭയുടെ നാഷണൽ നോക്ക് തീർഥാടനത്തിൽ പങ്കെടുക്കുന്നതിനായി മേജർ ആ
മിഡ്‌ലാൻഡ് ഫോക്സസ് ഫുട്‌ബോൾ ക്ലബ് രൂപീകരിച്ചു.
മിഡ്‌ലാൻഡ്: പ്രീമിയർ ലീഗിൽ മിന്നും താരങ്ങളായ ലെസ്റ്റർ സിറ്റി ഫുട്‌ബോൾ ക്ലബിന്‍റെ തട്ടകമായ യുകെയിലെ മിഡ്‌ലാൻഡ്‌സിലെ
സുനിൽ പി. ഇളയിടത്തോടും ദീപ നിശാന്തിനോടും സംവദിക്കുവാനുള്ള വേദി ഒരുക്കി കൈരളി യുകെ.
ലണ്ടൻ: മലയാള സാഹിത്യ സാംസ്‌കാരിക മേഖലയിൽ വ്യക്തിമുദ്രപതിപ്പിച്ച രണ്ടു പ്രമുഖ വ്യക്തിത്വങ്ങളുമായി യുകെയിലെ പ്രവാസി
വെറുതേ കൊടുത്താലും ആര്‍ക്കും വേണ്ടാതെ ഗീബല്‍സിന്‍റെ വീട്.
ബെര്‍ലിന്‍: അങ്ങു കേരളത്തില്‍ വരെ രാഷ്ട്രീയ പ്രസംഗങ്ങളില്‍ ആവര്‍ത്തിച്ച് ഉച്ചരിക്കപ്പെടുന്ന പേരാണ് ഗീബല്‍സിന്‍റേത്.