• Logo

Allied Publications

Middle East & Gulf
കാനം രാജേന്ദ്രനെയും ആർ.രാമചന്ദ്രനെയും അനുസ്മരിച്ച് നവയുഗം
Share
ജുബൈൽ: മുതിർന്ന കമ്യൂണിസ്റ്റ് നേതാക്കളായ സിപിഐ മുൻ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെയും മുൻ എംഎൽഎയുമായ ആർ.രാമചന്ദ്രൻ എന്നിവരുടെ അകാലനിര്യാണത്തിൽ അനുശോചിച്ച് കൊണ്ട് നവയുഗം സാംസ്കാരികവേദി ജുബൈലിൽ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു.

നവയുഗം രക്ഷാധികാരി ടി.സി. ഷാജിയുടെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ കേന്ദ്ര നേതാക്കളായ എം.ജി മനോജും എം.എസ്. മുരളിയും അനുശോചന പ്രമേയങ്ങൾ അവതരിപ്പിച്ചു.



കേരളത്തിലെ ജനങ്ങളുടെ താത്പര്യങ്ങൾ സംരക്ഷിക്കാൻ വേണ്ടി പ്രവർത്തിച്ച ഉറച്ച നിലപാടുകളുള്ള ധീരനായ കമ്യൂണിസ്റ്റ് നേതാവായിരുന്നു കാനം രാജേന്ദ്രൻ എന്നും വിദ്യാർഥി രാഷ്ടീയത്തിലൂടെ കടന്നുവന്ന് തൊഴിലാളി വർഗത്തിന് വേണ്ടി ജീവിതം ഉഴിഞ്ഞുവച്ച നേതാവിന്‍റെ നിര്യാണം ഇടതുപക്ഷത്തിന് തീരാനഷ്ടമാണ് എന്നും നവയുഗം അനുസ്മരിച്ചു.

കൊല്ലം ജില്ലയിൽ കമ്യൂണിസ്റ്റ് പാർട്ടി കെട്ടിപടുക്കാൻ ധീരമായി പ്രവർത്തിച്ച മനുഷ്യ സ്നേഹിയായിരുന്നു കരുനാഗപള്ളി മുൻ എംഎൽഎ കൂടിയായിരുന്ന ആർ രാമചന്ദ്രനെന്നും നവയുഗം അനുശോചന പ്രമേയത്തിൽ പറഞ്ഞു.



വിവിധ പ്രവാസി സംഘടന പ്രതിനിധികളും സാമൂഹ്യസാംസ്‌കാരിക രംഗത്തെ പ്രമുഖരും ചടങ്ങിൽ പങ്കെടുത്തു. അഷറഫ് മുവാറ്റുപുഴ, സൈഫ്, ഷിഹാബ് കായംകുളം, മുഫീദ്, കരീം ഉസ്താദ്, സാബു, പുഷ്പകുമാർ, നൗഷാദ് എന്നിവർ യോഗത്തിൽ അനുസ്മരണ പ്രസംഗങ്ങൾ നടത്തി.

ഉംറയ്ക്ക് വന്ന മലയാളി മക്കയിൽ അന്തരിച്ചു.
മക്ക: വിശുദ്ധ ഉംറയ്ക്ക് മക്കയിലെത്തിയ തലയോലപ്പറമ്പ് പാലംകടവ് സ്വദേശിനി മണലിപ്പറമ്പിൽ നസീമ അന്തരിച്ചു.
ഒമാനില്‍ ട്രക്ക് 11 വാഹനങ്ങളിലിടിച്ചു; മലയാളിയടക്കം മൂന്നുപേര്‍ മരിച്ചു.
മസ്‌കറ്റ്: ഒമാനില്‍ വാഹനാപകടത്തില്‍ ഒരു മലയാളി ഉള്‍പ്പെടെ മൂന്നുപേര്‍ മരിച്ചു.
കെഫാക് ഫ്രണ്ട്‌ലെെൻ ലോജിസ്റ്റിക്സ് അന്തർജില്ലാ ഫുട്ബോൾ ഗ്രാൻഡ് ഫിനാലെ വെള്ളിയാഴ്ച.
കുവൈറ്റ് സിറ്റി: ഫ്രണ്ട്‌ലെെൻ ലോജിസ്റ്റിക്സുമായി സഹകരിച്ചു കെഫാക്‌ നടത്തുന്ന അന്തർ ജില്ലാ ഫുട്ബോൾ സോക്കർ & മാസ്റ്റേഴ്സ് ഫ
ജോലി തേടി പോയി, ചതിയില്‍ കുടുങ്ങി; ഖത്തറില്‍ മലയാളി തടവുകാര്‍ നിരാഹാരത്തില്‍.
ദോഹ: എറണാകുളം വരാപ്പുഴ സ്വദേശിയായ ടി.ആര്‍.
എയർഇന്ത്യ വിമാനങ്ങൾ മുന്നറിയിപ്പില്ലാതെ പണിമുടക്കി; യാത്രക്കാർ ദുരിതത്തിൽ.
തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ വിമാനത്താവളങ്ങളിൽ എയർഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ വ്യാപകമായി സർവീസ് മുടക്കിയതി