• Logo

Allied Publications

Middle East & Gulf
ഗള്‍ഫിലേക്ക് യാത്ര ഇനി കപ്പലിൽ; സാധ്യതാ പഠനത്തിന് ടെന്‍ഡര്‍ അടുത്തമാസം
Share
കോഴിക്കോട്: കേരളത്തില്‍നിന്ന് ഗള്‍ഫ് നാടുകളിലേക്ക് കപ്പല്‍ സര്‍വീസ് ആരംഭിക്കുന്നതിനു കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കി. വിമാനടിക്കറ്റ് നിരക്കില്‍ പ്രവാസികള്‍ കടുത്ത ചൂഷണത്തിനു വിധേയമാകുന്ന സാഹചര്യത്തിലാണ് കപ്പല്‍ സര്‍വീസ് എന്ന ആശയം ഉടലെടുത്തിരുന്നത്.

കേന്ദ്ര സര്‍ക്കാര്‍ പച്ചക്കൊടി കാട്ടിയതോടെ കപ്പല്‍ സര്‍വീസ് അധികം വൈകാതെ യാഥാര്‍ഥ്യമായേക്കും. ഇതിനുള്ള സാധ്യതാ പഠനത്തിനുള്ള ടെന്‍ഡര്‍ അടുത്ത മാസം ക്ഷണിക്കുമെന്ന് കേരള മാരിടൈം ബോര്‍ഡ് ചെയര്‍മാന്‍ എന്‍.എസ്. പിള്ള അറിയിച്ചു.

ബേപ്പുര്‍ കൊച്ചി ദുബായി സെക്ടറില്‍ പ്രവാസി യാത്രക്കാരുടെ ഏറെക്കാലത്തെ ആവശ്യം പരിഗണിച്ചാണ് കപ്പല്‍ സര്‍വിസിന് അനുവാദം ലഭിച്ചത്. ഹൈബി ഈഡന്‍ എംപിയുടെ ചോദ്യത്തിന് ലോക്‌സഭയില്‍ കേന്ദ്ര കപ്പല്‍ ഗതാഗത മന്ത്രി സര്‍ബാനന്ദ് സോനോവാള്‍ നല്‍കിയ മറുപടിയില്‍ യാത്രക്കപ്പല്‍ സര്‍വീസ് ആരംഭിക്കാന്‍ ടെന്‍ഡര്‍ നടപടിക്ക് തുടക്കമിട്ടതായി അറിയിച്ചിട്ടുണ്ട്.

ടെന്‍ഡര്‍ പ്രസിദ്ധീകരിക്കാന്‍ കേരള മാരിടൈം ബോര്‍ഡിനെയും നോര്‍ക്ക റൂട്സിനെയും ചുമതലപ്പെടുത്തിക്കഴിഞ്ഞു. സര്‍വീസിന് കപ്പല്‍ വിട്ടുകൊടുക്കാന്‍ കഴിയുന്ന കമ്പനികള്‍, സര്‍വീസ് നടത്താന്‍ താത്പര്യമുള്ള കമ്പനികള്‍ എന്നിവര്‍ക്ക് ടെന്‍ഡറില്‍ പങ്കെടുക്കാം.

ആദ്യഘട്ടത്തില്‍ കൊച്ചി ദുബായി സെക്ടറില്‍ കപ്പല്‍ സര്‍വീസ് തുടങ്ങാനാണ് ആലോചന. പിന്നീട് ബേപ്പുരിലേക്കും നീട്ടും. വിമാന ടിക്കറ്റിന് വന്‍തുക നല്‍കിയാണ് പ്രവാസികള്‍ നിലവിൽ കേരളത്തിലെത്തുന്നത്.

ആഘോഷ, അവധി വേളകളില്‍ നാലിരട്ടിയില്‍ അധികം നിരക്ക് വര്‍ധനയാണ് വിമാന കമ്പനികള്‍ പ്രവാസികളോട് ഈടാക്കുന്നത്. വിമാന ടിക്കറ്റിന്‍റെ മൂന്നിലൊരുഭാഗം ചെലവില്‍ കപ്പല്‍ യാത്ര നടത്താം.

റിയാദിൽ കുടുങ്ങിയ യുവാവ് നാടണയാൻ കൈത്താങ്ങായി കേളി.
റിയാദ്: വിദ്യാസമ്പന്നനും വിവിധ തൊഴിലുകളിൽ പ്രാവീണ്യമുള്ളവനുമായ യുവാവ് തെരുവിൽ ഉറങ്ങിയത് എട്ട് മാസക്കാലം.
നഴ്സ് ദിനത്തോട് അനുബന്ധിച്ച് നോക് "നൈറ്റിംഗേല്‍സ് ഗാല 2024' സംഘടിപ്പിക്കുന്നു.
കുവൈറ്റ് സിറ്റി: കുവൈറ്റ് ആരോഗ്യ മന്ത്രായലത്തിനു കീഴിലുള്ള ഫര്‍വാനിയ റീജിയണിലെ ആശുപത്രി, ക്ലീനിക്കുകള്‍ എന്നിവടങ്ങള
മലപ്പുറം ജില്ലാ അസോസിയേഷൻ "മാമാങ്കം 2k24' വെള്ളിയാഴ്ച ആസ്പയർ ഇന്ത്യൻ ഇന്‍റർനാഷണൽ സ്കൂളിൽ.
കുവൈറ്റ് സിറ്റി: മലപ്പുറം ജില്ലാ അസോസിയേഷൻ ഏഴാം വാർഷികത്തോടനുബന്ധിച്ച് ഒരുക്കുന്ന മെഗാ സാംസ്‌കാരിക പരിപാടിയായ "മാ
ക­ണ്ണൂര്‍ സ്വദേശി സലാല­യില്‍ അന്തരിച്ചു.
സലാല: ഹൃദയാഘാതത്തെ തുടര്‍­ന്ന് മ­ല­യാളി സലാല­യില്‍ അന്തരിച്ചു. ക­ണ്ണൂര്‍ ഇരിക്കൂര്‍ സ്വദേശി വയല്‍പാത്ത് വീട്ടില്‍ കെ.
കണ്ണൂരിൽ കൂടുതൽ എയർ ഇന്ത്യ സർവീസുകൾ റദ്ദാക്കി; കടുത്ത പ്രതിഷേധം.
കണ്ണൂർ: കണ്ണൂരിൽ നിന്നും എയർഇന്ത്യ എക്സ്പ്രസ് കൂടുതൽ വിമാനങ്ങൾ റദ്ദാക്കി. ഷാർജ, അബുദാബി വിമാനങ്ങളാണ് റദ്ദാക്കിയത്.