• Logo

Allied Publications

Europe
മാർ ജോസഫ് പണ്ടാരശേരിലിന് ബേസിംഗ്സ്റ്റോക്കിൽ സ്വീകരണമൊരുക്കി സെന്‍റ് പോൾസ് ക്നാനായ മിഷൻ
Share
സതാംപ്ടൺ: സതാംപ്ടൺ സെന്‍റ് പോൾസ് ക്നാനായ കത്തോലിക്കാ പ്രപ്പോസ്ഡ് മിഷന്‍റെ നേതൃത്വത്തിൽ യുകെയിൽ മൂന്നാഴ്ചത്തെ സന്ദർശനത്തിന് എത്തിയ കോട്ടയം അതിരൂപതാ സഹായ മെത്രാൻ മാർ ജോസഫ് പണ്ടാരശേരിലിന് ഞായറാഴ്ച ബേസിംഗ്സ്റ്റോക്കിലെ സെന്‍റ് ജോസഫ്സ് കാത്തലിക് ചർച്ചിൽ വച്ച് ഗംഭീര സ്വീകരണം നൽകി.

മിഷൻ പ്രീസ്റ്റ് ഇൻ ചാർജ് ഫാ. മനു കോന്തനാനിക്കൽ, കൈകരെന്മാർ റെമി പഴയിടത്ത്, രാജേഷ് വരിക്കോലിൽ, ലിജോ രൻജു എന്നിവർ ചേർന്ന് പൊന്നാടയണിയിച്ച് സ്വീകരിച്ചു. തുടർന്ന് താളമേളങ്ങളുടെയും താലപ്പൊലിയുടെയും നടവിളികളുടെയും അകമ്പടിയിൽ മിഷൻ വിശ്വാസ സമൂഹം ഒന്നടങ്കം പിതാവിനെ ദേവാലയത്തിലേക്ക് സ്വീകരിച്ചാനയിച്ചു.

ഭക്തി സാന്ദ്രമായ ദിവ്യബലിക്ക് ശേഷം സൈക്കമൂർ കമ്യൂണിറ്റി സെന്‍ററിൽ വച്ച് ക്നാനായ കുടുംബ സംഗമം നടന്നു. മിഷനിലെ കുടുംബംഗളെ ഓരോരുത്തരായി നേരിൽ കണ്ടു പരിചയം പുതുക്കുന്നതിനും ആശയ വിനിമയം നടത്തുന്നതിനും മാർ ജോസഫ് പണ്ടാരശേരിൽ സമയം കണ്ടെത്തി.



തുടർന്ന് നടന്ന ചർച്ചയിൽ പിതാവ് സമുദായത്തിലെ ആനുകാലിക വിഷയങ്ങളേക്കുറിച്ച് ആമുഖ വിശദീകരണം നൽകി. പങ്കെടുത്ത ആർക്കും നിബന്ധനകളില്ലാതെ ചോദ്യങ്ങൾ ചോദിക്കാനുള്ള അവസരമൊരുക്കി.

എല്ലാ സംശയങ്ങൾക്കും ചോദ്യങ്ങൾക്കും ആശങ്കകൾക്കും വ്യക്തമായ മറുപടിയാണ് പിതാവ് നൽകിയത്. നാട്ടിലെ വസ്തുവകകളും വീടുമൊക്കെ വിറ്റുപെറുക്കി പൂർണമായി ഇത്തരം രാജ്യങ്ങളിലേക്ക് ക്നാനായക്കാർ കുടിയേറുന്നതാണ് ഇപ്പോൾ കണ്ടു വരുന്നത്.

അടുത്ത തലമുറയ്ക്ക് ക്നാനായ അംഗത്വം തെളിയിക്കുന്നതിന് ആവശ്യമായ രേഖകൾ നൽകാനും രജിസ്റ്റർ അഭംഗുരം സംരക്ഷിക്കുവാനും കോട്ടയം അതിരൂപതയുടെ ആവശ്യപ്രകാരം ഇവിടെ സ്ഥാപിതമായിട്ടുള്ള ക്നാനായ മിഷനുകൾ അല്ലാതെ പകരം മറ്റെന്തു മാർഗ്ഗ്മാണ് ഉള്ളത് എന്ന് പിതാവ് ആരാഞ്ഞു.

നൂറ്റാണ്ടുകളായി ക്നാനായക്കാരന്‍റെ രജിസ്റ്റർ സൂക്ഷിക്കുന്ന കോട്ടയം അതിരൂപതയുടെ കുറ്റമറ്റ സമ്പ്രദായമാണ് ഒരു പറ്റം ആളുകളുടെ നിഷേധാത്മക സഭാസമുദായ വിരുദ്ധ ചിന്തകൾ കാരണം അടുത്ത തലമുറയ്ക്ക് നഷ്ടമാകുന്നത്.



അതവരോട് ചെയ്യുന്ന മഹാപരാധവും നീതിനിഷേധവുമാണ്. യുകെകെസിഎ ഒരു സ്വതന്ത്ര പ്രൈവറ്റ് ലിമിറ്റഡ് സംഘടനയാണ് എന്നാണ് അവരറിയിച്ചിരിക്കുന്നത്. സംഘടനയുടെ അത്തരം നിലപാടു മാറ്റമാണ് കൺവൻഷനുകളിൽ പങ്കെടുക്കാൻ പിതാക്കന്മാർ വരാതിരിക്കുന്നത്.

നിലപാടു മാറ്റി കത്തോലിക്കാ സംഘടനയായി തുടരണമെന്നാണ് രൂപതയുടെ ആഗ്രഹം. എല്ലാ പ്രതിബന്ധങ്ങളെയും അതിജീവിച്ച് സമുദായം സഭാത്മക വിശ്വാസ സമൂഹമായി മുന്നോട്ടു പോകുമെന്ന് പിതാവ് പ്രത്യാശ പ്രകടിപ്പിച്ചു.

ബേസിംഗ് സ്റ്റോക്കിലെ ക്നാനായ കുടുംബങ്ങൾ ഒരുക്കിയ വിഭവ സമൃദ്ധമായ സ്നേഹവിരുന്നോടെ കുടുംബ സംഗമം അവസാനിച്ചു.

അയർലൻഡിൽ മേയ്ദിന അനുസ്മരണം സംഘടിപ്പിക്കുന്നു.
ഡബ്ലിൻ: അയർലൻഡിൽ മേയ്ദിന അനുസ്മരണം സംഘടിപ്പിക്കുന്നു.
സീറോമലബാർ സഭ നോക്ക് തീർഥാടനം; മാർ റാഫേൽ തട്ടിൽ അയർലൻഡിലെത്തി.
ഡബ്ലിൻ: ശനിയാഴ്ച നടക്കുന്ന അയര്‍ലൻഡ് സീറോമലബാര്‍ സഭയുടെ നാഷണൽ നോക്ക് തീർഥാടനത്തിൽ പങ്കെടുക്കുന്നതിനായി മേജർ ആ
മിഡ്‌ലാൻഡ് ഫോക്സസ് ഫുട്‌ബോൾ ക്ലബ് രൂപീകരിച്ചു.
മിഡ്‌ലാൻഡ്: പ്രീമിയർ ലീഗിൽ മിന്നും താരങ്ങളായ ലെസ്റ്റർ സിറ്റി ഫുട്‌ബോൾ ക്ലബിന്‍റെ തട്ടകമായ യുകെയിലെ മിഡ്‌ലാൻഡ്‌സിലെ
സുനിൽ പി. ഇളയിടത്തോടും ദീപ നിശാന്തിനോടും സംവദിക്കുവാനുള്ള വേദി ഒരുക്കി കൈരളി യുകെ.
ലണ്ടൻ: മലയാള സാഹിത്യ സാംസ്‌കാരിക മേഖലയിൽ വ്യക്തിമുദ്രപതിപ്പിച്ച രണ്ടു പ്രമുഖ വ്യക്തിത്വങ്ങളുമായി യുകെയിലെ പ്രവാസി
വെറുതേ കൊടുത്താലും ആര്‍ക്കും വേണ്ടാതെ ഗീബല്‍സിന്‍റെ വീട്.
ബെര്‍ലിന്‍: അങ്ങു കേരളത്തില്‍ വരെ രാഷ്ട്രീയ പ്രസംഗങ്ങളില്‍ ആവര്‍ത്തിച്ച് ഉച്ചരിക്കപ്പെടുന്ന പേരാണ് ഗീബല്‍സിന്‍റേത്.