• Logo

Allied Publications

Middle East & Gulf
മാനവികതാ സംഗമം സംഘടിപ്പിച്ചു
Share
ജിദ്ദ: "വിശ്വ മാനവികതയ്ക്ക് വേദവെളിച്ചം' എന്ന പ്രമേയത്തിൽ ജനുവരി 25 മുതൽ 28 വരെ കരിപ്പുരിൽ വെച്ച് നടക്കുന്ന മുജാഹിദ് പത്താം സംസ്ഥാന സമ്മേളനത്തിന്‍റെ പ്രചാരണ പ്രവർത്തനങ്ങളുടെ ഭാഗമായി ഇന്ത്യൻ ഇസ്‌ലാഹി സെന്‍റർ ജിദ്ദ മാനവികതാ സംഗമം സംഘടിപ്പിച്ചു.

ജിദ്ദ സീസൺസ് ഓഡിറ്റോറിയത്തിൽ നടന്ന സംഗമത്തിൽ ബിസ്നസ്, രാഷ്ട്രീയ, സാംസ്കാരിക, മാധ്യമ, മത രംഗത്തെ പ്രമുഖകർ പങ്കെടുത്തു. മാനവികതാ സംഗമം കെഎൻഎം മർകസുദഅവ സംസ്ഥാന ട്രഷറർ എം. അഹ്‌മദ്‌ കുട്ടി മദനി ഉദ്ഘാടനം ചെയ്തു.

ഭാവിയെക്കുറിച്ചുള്ള ഭീതിയും ദു:ഖവുമാണ് മനുഷ്യനെ അസ്വസ്ഥമാക്കുന്നത്. മനുഷ്യരുടെ സകല പ്രശ്നങ്ങൾക്കുമുള്ള പരിഹാരം വിശുദ്ധ വേദഗ്രന്ഥം നൽകുന്നുണ്ടെന്നും മാനവികതയുടെ മഹനീയമായ സന്ദേശമാണ് വേദഗ്രന്ഥം മാനവരാശിക്ക് നൽകുന്നതെന്നും അഹ്‌മദ്‌ കുട്ടി മദനി പറഞ്ഞു.



ലോകത്തിന്‍റെ സൗന്ദര്യം മനുഷ്യനാണ്. എല്ലാ മനുഷ്യർക്കും ജീവിക്കാനുള്ള അവകാശം വകവച്ച് കൊടുക്കേണ്ടതുണ്ട്. മണ്ണിൽ നിന്ന് തുടങ്ങി മണ്ണിലേക്ക് മടങ്ങേണ്ടവരാണ് മനുഷ്യർ. മാനുഷിക മൂല്യങ്ങൾക്ക് വിലകൽപ്പിക്കുമ്പോഴാണ് മാനവികത നിലനിൽക്കുകയുള്ളു എന്നും അദ്ദേഹം പറഞ്ഞു.

സമ്മേളന പ്രമേയം വിശദീകരിച്ചുകൊണ്ട് കെഎൻഎം. മർകസുദഅവ സംസ്ഥാന സെക്രട്ടറി എൻ. എം അബ്ദുൽ ജലീൽ മാസ്റ്റർ സംസാരിച്ചു. പിന്നോക്ക വിഭാഗങ്ങളെ ചേർത്ത് പിടിക്കാനും അവർക്ക് വേണ്ടി ശബ്ദിക്കുവാനും ആളുകൾ ഇല്ലാതാവുന്നു. അത്തരം ആളുകളെക്കൂടി മുഖ്യധാരയിലേക്ക് ഉയർത്തി കൊണ്ടുവരുമ്പോൾ മാത്രമാണ് മാനവികത അർഥപൂർണമാകുന്നത് എന്നും അദ്ദേഹം പറഞ്ഞു.

മതം നോക്കി ചേരിതിരിവും വിഭാഗീയതയും ഉണ്ടാക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്. പ്രബുദ്ധരായ കേരള ജനത അത്തരം പ്രവണതകൾക്കെതിരേ ശക്തമായ പ്രതിരോധം തീർക്കേണ്ടതുണ്ടെന്നും അബ്ദുൽ ജലീൽ മാസ്റ്റർ കൂട്ടിച്ചേർത്തു.

സമ്മേളനസ്വാഗത സംഘം സൗദി ചെയർമാൻ സലാഹ്‌ കാരാടൻ പരിപാടി നിയന്ത്രിച്ചു. സമ്മേളനത്തിന്‍റെ ഭാഗമായി ജിദ്ദയിൽ വനിതാ സംഗമം, പ്രവർത്തക സംഗമം, ഖുർആൻ സമ്മേളനം എന്നിവ സംഘടിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ജിദ്ദയിലെ വിവിധ സംഘടനകളുടെ പ്രതിനിധികൾ സംസാരിച്ചു. ഇന്ത്യൻ ഇസ്‌ലാഹി സെന്‍റർ ജിദ്ദ പ്രസിഡന്‍റ് അബ്ദുൽ ഗഫൂർ വളപ്പൻ സമാപന ഭാഷണം നിർവഹിച്ചു. അൽ അമീൻ സുല്ലമി ഖിറാഅത്ത് നടത്തി.

റിയാദിൽ കുടുങ്ങിയ യുവാവ് നാടണയാൻ കൈത്താങ്ങായി കേളി.
റിയാദ്: വിദ്യാസമ്പന്നനും വിവിധ തൊഴിലുകളിൽ പ്രാവീണ്യമുള്ളവനുമായ യുവാവ് തെരുവിൽ ഉറങ്ങിയത് എട്ട് മാസക്കാലം.
നഴ്സ് ദിനത്തോട് അനുബന്ധിച്ച് നോക് "നൈറ്റിംഗേല്‍സ് ഗാല 2024' സംഘടിപ്പിക്കുന്നു.
കുവൈറ്റ് സിറ്റി: കുവൈറ്റ് ആരോഗ്യ മന്ത്രായലത്തിനു കീഴിലുള്ള ഫര്‍വാനിയ റീജിയണിലെ ആശുപത്രി, ക്ലീനിക്കുകള്‍ എന്നിവടങ്ങള
മലപ്പുറം ജില്ലാ അസോസിയേഷൻ "മാമാങ്കം 2k24' വെള്ളിയാഴ്ച ആസ്പയർ ഇന്ത്യൻ ഇന്‍റർനാഷണൽ സ്കൂളിൽ.
കുവൈറ്റ് സിറ്റി: മലപ്പുറം ജില്ലാ അസോസിയേഷൻ ഏഴാം വാർഷികത്തോടനുബന്ധിച്ച് ഒരുക്കുന്ന മെഗാ സാംസ്‌കാരിക പരിപാടിയായ "മാ
ക­ണ്ണൂര്‍ സ്വദേശി സലാല­യില്‍ അന്തരിച്ചു.
സലാല: ഹൃദയാഘാതത്തെ തുടര്‍­ന്ന് മ­ല­യാളി സലാല­യില്‍ അന്തരിച്ചു. ക­ണ്ണൂര്‍ ഇരിക്കൂര്‍ സ്വദേശി വയല്‍പാത്ത് വീട്ടില്‍ കെ.
കണ്ണൂരിൽ കൂടുതൽ എയർ ഇന്ത്യ സർവീസുകൾ റദ്ദാക്കി; കടുത്ത പ്രതിഷേധം.
കണ്ണൂർ: കണ്ണൂരിൽ നിന്നും എയർഇന്ത്യ എക്സ്പ്രസ് കൂടുതൽ വിമാനങ്ങൾ റദ്ദാക്കി. ഷാർജ, അബുദാബി വിമാനങ്ങളാണ് റദ്ദാക്കിയത്.