• Logo

Allied Publications

Europe
പ്രവാസമോഹങ്ങൾക്ക് തിരിച്ചടി; യുകെയിൽ ഏപ്രിൽ മുതൽ കെയർ ജോലിക്കാർക്ക് ആശ്രിത വീസയില്ല
Share
ലണ്ടൻ: ഹെൽത്ത് ആൻഡ് കെയർ വർക്കേഴ്സ് വീസയിൽ കനത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ബ്രിട്ടിഷ് സർക്കാർ. ഏപ്രില്‍ മുതൽ ഹെല്‍ത്ത് കെയർ ജോലിക്കായി യുകെയിൽ എത്തുന്നവര്‍ക്ക് ആശ്രിത വീസ അനുവദിക്കില്ലെന്ന് സർക്കാർ അറിയിച്ചു.

നഴ്‌സിംഗ് ഹോമുകളില്‍ കെയറര്‍ വീസയില്‍ എത്തി കുടുംബാഗങ്ങളെ യുകെയിലേക്ക് എത്തിക്കാമെന്ന നിരവധി ഇന്ത്യക്കാരുടെ മോഹങ്ങൾക്ക് സർക്കാർ നടപടി കടുത്ത തിരിച്ചടി‌യായി. യുകെയില്‍ കുടിയേറ്റ നിയമത്തില്‍ കര്‍ശന നിയന്ത്രണങ്ങൾ വരുത്തുന്നതിന്‍റെ ഭാഗമായി ആണ് സര്‍ക്കാർ പുതിയ നടപടികൾ സ്വീകരിക്കുന്നത്.

വിദേശികൾക്ക് യുകെ വീസ ലഭിക്കാനുള്ള കുറഞ്ഞ വാർഷിക ശമ്പളം നിലവിലെ 26,200 പൗണ്ടിൽനിന്നും 38,700 പൗണ്ടായി ഉയർത്തുകയും ചെയ്തിട്ടുണ്ട്. ഹോം സെക്രട്ടറി ജെയിംസ് ക്ലെവേർലി പാർലമെന്‍റിൽ അവതരിപ്പിച്ച പുതിയ കുടിയേറ്റ നിയമ ഭേദഗതികളിലാണ് ഈ പ്രഖ്യാപനമുള്ളത്.

ഓഫീസ് ഓഫ് നാഷനൽ സ്റ്റാറ്റിസ്റ്റിക്സിന്‍റെ കണക്കുപ്രകാരം 2022ൽ ഇന്ത്യയിൽനിന്നാണ് ഏറ്റവും അധികം ആളുകൾ ബ്രിട്ടനിലേക്ക് കുടിയേറിയത്.

ഷോർട്ടേജ് ഓക്കിപ്പേഷൻ ലിസ്റ്റിലുള്ള ജോലികൾക്ക് ത്രഷ്ഹോൾഡ് തുകയിൽ അനുവദിച്ചിരുന്ന 20 ശതമാനത്തിന്‍റെ ഇളവും ഇനിമുതൽ ഇല്ലാതാകും. പോയിന്‍റ് ബെസ്ഡ് ഇമിഗ്രേഷൻ സിസ്റ്റത്തിൽ സ്കിൽഡ് വീസയ്ക്ക് വേണ്ടിയിരുന്ന 26,200 എന്ന അടിസ്ഥാന ശമ്പളമാണ് 50 ശതമാനത്തോളം വർധിപ്പിച്ച് 38,700 പൗണ്ട് ആക്കിയത്.

എന്നാൽ എൻഎച്ച്എസ് റിക്രൂട്ട്മെന്‍റുകളെ ഈ വർധനയിൽനിന്നും ഒഴിവാക്കിയിട്ടുണ്ട്. എൻഎച്ച്എസിലെ നഴ്സിംഗ് ആൻഡ് സോഷ്യൽ കെയർ സ്റ്റാഫ് ഷോർട്ടേജ് പരിഗണിച്ചാണ് ഈ ഇളവ്.

സ്റ്റുഡന്‍റ്സ് വീസയിൽ ഉള്ളവർക്ക് ആശ്രിത വീസയും പോസ്റ്റ് സ്റ്റഡി വർക്ക് വീസയും ലഭിക്കാനുള്ള മാനദണ്ഡങ്ങൾ നേരത്തെ തന്നെ യുകെ കർക്കശമാക്കിയിരുന്നു. ഗവേഷണാധിഷ്ഠിതമായ ബിരുദാനന്തര കോഴ്‌സ് പഠിക്കുന്നവർ ഒഴികെയുള്ള വിദേശവിദ്യാര്‍ഥികള്‍ക്ക് ജനുവരി മുതൽ ആശ്രിത വീസ നൽകില്ലെന്ന് സർക്കാർ നേരത്തെ അറിയിച്ചിരുന്നു.

സുനിൽ പി. ഇളയിടത്തോടും ദീപ നിശാന്തിനോടും സംവദിക്കുവാനുള്ള വേദി ഒരുക്കി കൈരളി യുകെ.
ലണ്ടൻ: മലയാള സാഹിത്യ സാംസ്‌കാരിക മേഖലയിൽ വ്യക്തിമുദ്രപതിപ്പിച്ച രണ്ടു പ്രമുഖ വ്യക്തിത്വങ്ങളുമായി യുകെയിലെ പ്രവാസി
വെറുതേ കൊടുത്താലും ആര്‍ക്കും വേണ്ടാതെ ഗീബല്‍സിന്‍റെ വീട്.
ബെര്‍ലിന്‍: അങ്ങു കേരളത്തില്‍ വരെ രാഷ്ട്രീയ പ്രസംഗങ്ങളില്‍ ആവര്‍ത്തിച്ച് ഉച്ചരിക്കപ്പെടുന്ന പേരാണ് ഗീബല്‍സിന്‍റേത്.
യുകെയിൽ കൗൺസിലറായി രണ്ടാം വട്ടവും മല‍യാളി.
ലണ്ടൻ: യുകെയിലെ പ്രാദേശിക കൗൺസിൽ തെരഞ്ഞെടുപ്പിൽ മലയാളിയായ സജീഷ് ടോമിന് ഇക്കു
ഗ്രേറ്റ് ബ്രിട്ടൻ രൂപതയിൽ മതാധ്യാപക ദിനം നടത്തി.
കൊവെൻട്രി : ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയിലെ വിശ്വാസ പരിശീലകരുടെ വാർഷിക ഒത്തുചേരൽ കൊവെൻട്രിയിൽ നടത്തപ്പെട്
യുകെയുടെ മലയാറ്റൂർ തിരുനാളിന് ജൂൺ 30ന് കൊടിയേറും; പ്രധാന തിരുനാൾ ജൂലൈ ഏഴിന്.
മാഞ്ചസ്റ്റർ: യുകെയുടെ മലയാറ്റൂർ എന്ന് ഖ്യാതികേട്ട മാഞ്ചസ്റ്റർ വീണ്ടും തിരുനാൾ ആഘോഷലഹരിയിലേക്ക്.