• Logo

Allied Publications

Middle East & Gulf
തിരുവിതാംകൂർ രാജവംശത്തിന്‍റെ ചരിത്രം വിശ്വ സംസ്‌കൃതിക്ക് മാതൃക: യുഎഇ മുൻ മന്ത്രി
Share
അജ്‌മാൻ: തിരുവിതാംകൂർ രാജവംശത്തിന്‍റെ ചരിത്രം വിശ്വ സംസ്‌കൃതിക്ക് മാതൃക‌‌യെന്ന് യുഎഇ മുൻ മന്ത്രി ഡോ. മുഹമ്മദ് സയിദ് അൽ കിണ്ടി.

തിരുവിതാംകൂർ രാജകുടുംബാംഗം അശ്വതി തിരുനാള്‍ ഗൗരിലക്ഷ്മി ഭായി രചിച്ച "ഹിസ്റ്ററി ലിബറേറ്റഡ്: ശ്രീചിത്രഗാഥ' എന്ന പുസ്തകത്തിന് പാലാ അൽഫോൻസാ കോളജ് ഇംഗ്ലീഷ് വിഭാഗം മുൻ മേധാവി ഡോ. മിനി ജോൺ തയാറാക്കിയ മലയാള പരിഭാഷ 'ചരിത്രം വെളിച്ചത്തിലേക്ക്: ശ്രീചിത്രഗാഥ' യുടെ ഗൾഫ് എഡീഷൻ പ്രകാശനം നിർവഹിച്ച് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

തുംബൈ മെഡിസിറ്റി കാമ്പസിൽ നടന്ന ചടങ്ങിൽ യുഎഇയിലെ പ്രമുഖ സാമൂഹ്യ പ്രവർത്തകനും വ്യവസായിയുമായ എൻ. മുരളീധര പണിക്കർക്ക് പുസ്‌തകം നൽകിയാണ് ഡോ. മുഹമ്മദ് സയിദ് പുസ്തകം പ്രകാശനം ചെയ്‌തത്.

അറേബ്യൻ ജനതയുമായി നൂറ്റാണ്ടുകൾ സ്നേഹ സൗഹൃദം പങ്കിട്ടതിന്‍റെ പാരമ്പര്യമുള്ള തിരുവിതാംകൂർ രാജവംശത്തിന്‍റെ ചരിത്രം ലോകരാഷ്ട്രങ്ങളിലെ ഭരണാധികാരികൾക്ക് പ്രചോദനം നൽകുന്നതാണെന്നും ഡോ. മുഹമ്മദ് സയിദ് അൽ കിണ്ടി പറഞ്ഞു.

പടയോട്ടങ്ങളിലൂടെ രാഷ്ട്രങ്ങൾ പടുത്തുയർത്തിയ ഭരണാധികാരികളെ ലോകം പിഴുതെറിഞ്ഞപ്പോൾ, പ്രജാക്ഷേമവത്സരായി ഈശ്വര സന്നിധിയിൽ സ്വജീവിതം സമർപ്പിച്ച് ഭരണം നടത്തിയ തിരുവിതാംകൂർ രാജവംശത്തിന് ആഗോള സമൂഹം നൽകുന്ന സ്‌നേഹാദരവുകൾ ശ്രദ്ധേയമാണ്.

തിരുവിതാംകൂർ രാജവംശത്തിന്‍റെ ചടങ്ങുകളിൽ പങ്കെടുത്ത് അവർ നൽകിയ സ്‌നേഹാദരവുകൾ സ്വീകരിച്ച സന്ദർഭങ്ങൾ ജീവിതത്തിലെ മറക്കാനാവാത്ത ഓർമകളാണെന്നും അദ്ദേഹം പറഞ്ഞു. പുസ്തകത്തിന്‍റെ ഉള്ളടക്കം തിരുവിതാംകൂർ രാജകുടുംബാംഗം അശ്വതി തിരുനാള്‍ ഗൗരിലക്ഷ്മി ഭായി വിശദീകരിച്ചു.

തിരുവിതാംകൂറിന്‍റെ അവസാനത്തെ ഭരണാധികാരി ശ്രീചിത്തിര തിരുനാൾ മഹാരാജാവിനു നേരെയുണ്ടായ വധശ്രമങ്ങൾ, ക്ഷേത്ര പ്രവേശന വിളംബരം, ജനഹിതം അറിയാൻ രൂപീകരിച്ച പ്രജാസഭ, അധികാരത്തിന്‍റെ ഇടനാഴികകളിലെ സംഘർഷങ്ങൾ തുടങ്ങി അദ്ദേഹത്തിന്‍റെ ജീവിതാന്ത്യം വരെയുള്ള ചരിത്രം പ്രതിപാദിക്കുന്ന പുസ്തകത്തിന് പ്രവാസി മലയാളി സമൂഹം നൽകുന്ന സ്വീകാര്യത പ്രചോദനം നൽകുന്നുവെന്ന് ഗൗരിലക്ഷ്മി ഭായി പറഞ്ഞു.

തിരുവിതാംകൂർ ഹെറിറ്റേജ് ഗാർഡൻസ് ചെയർമാൻ ഡയസ് ഇടിക്കുളയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഡോ. ഔഗേൻ മാർ കുറിയാക്കോസ് മെത്രാപ്പോലീത്ത, എൻ. മുരളീധര പണിക്കർ, ഷീലാ പോൾ, ഡബ്ല്യുഎംസി മിഡിൽ ഈസ്റ്റ് റീജിയൺ പ്രസിഡന്‍റ് ഷൈൻ ചന്ദ്രസേനൻ, സുരേഷ് ബാബു, അനിൽ വാര്യർ എന്നിവർ പ്രസംഗിച്ചു.

യുഎഇയിലെ വിദ്യാഭ്യാസ മേഖലയിൽ ദീർഘകാലമായി സേവനം അനുഷ്ഠിക്കുന്ന ഡോ. അബ്ദുൾ മജീദിന് പുരസ്‌കാരം നൽകി ചടങ്ങിൽ ആദരിച്ചു.

യുഎഇയിലെ വിവിധ പ്രവാസി സംഘടനകളുടെ (സേവനം യുഎഇ, എൻഎസ്എസ് അജ്‌മാൻ, ക്ഷത്രീയ ക്ഷേമ സഭ, ചെട്ടികുളങ്ങര അമ്മ പ്രവാസി സേവാസമിതി, അനന്തപുരി പ്രവാസി കൂട്ടായ്‌മ, മാർ ക്രിസോസ്‌റ്റം ഫൗണ്ടേഷൻ) പ്രതിനിധികൾക്ക് അശ്വതി തിരുനാള്‍ ഗൗരിലക്ഷ്മി ഭായി കൈയൊപ്പിട്ട പുസ്തകങ്ങൾ നൽകി.

അജയകുമാറിന് കേളി യാത്രയയപ്പ് നൽകി.
റിയാദ്: 28 വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കേളി കലാസാംസ്കാരിക വേദി ന്യൂ സനയ്യ ഏരിയ അറൈഷ്
കെടിഎംസിസി ടാലന്‍റ് ടെസ്റ്റ് 15ന്.
കുവൈറ്റ് സിറ്റി : കുവൈറ്റ് ടൗൺ മലയാളി ക്രിസ്ത്യൻ കോൺഗ്രിഗേഷൻ (കെടിഎംസിസി) ടാലെന്റ്റ് ടെസ്റ്റ് സെപ്റ്റംബർ 15 നു സംഘടിപ്പിക്കും.
കേളി വിദ്യാഭ്യാസ പുരസ്കാര സംസ്ഥാനതല വിതരണോദ്ഘാടനം മന്ത്രി വീണാ ജോർജ് നിർവഹിച്ചു.
റിയാദ് : കേളി കലാസാംസ്കാരിക വേദിയുടെ 202324 ലെ വിദ്യാഭ്യാസ പ്രോത്സാഹന പുരസ്കാര (പ്രതീക്ഷ) വിതരണത്തിന്‍റെ സംസ്ഥാനതല ഉ
സ്ത്രീയുടെ അസ്തിത്വവും വ്യക്തിത്വവും: ചർച്ചാ സദസ് ഒരുക്കി പ്രവാസി മിത്ര.
മനാമ: ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിന്‍റെ പശ്ചാത്തലത്തിൽ പ്രവാസി മിത്ര സംഘടിപ്പിച്ച "സ്ത്രീ: അസ്തിത്വവും വ്യക്തിത്വ
അറബി ഭാഷയുടെ പ്രാധാന്യം ഏറിവരുന്നു: ഡോ. അമാനുല്ല വടക്കാങ്ങര.
ദോഹ: മതപരവും സാംസ്‌കാരികവുമായ സവിശേഷതകള്‍ക്കപ്പുറം തൊഴില്‍ പരവും സാങ്കേതികവുമായ രംഗങ്ങളിലും അറബി ഭാഷയുടെ പ്രാ