• Logo

Allied Publications

Europe
ബാഡ്മിന്‍റൺ ചാമ്പ്യൻഷിപ്പ്; സ്വർണ മെഡലുകൾ തൂത്തുവാരി കേരളത്തിന് അഭിമാനമായി നിഖിൽ ദീപക്
Share
മിൽട്ടൻ കെയ്ൻസ്: ഇംഗ്ലീഷ് അണ്ടർ 13 നാഷണൽസ് ബാഡ്മിന്‍റൺ ചാമ്പ്യൻഷിപ്പിൽ സിംഗിൾസിലും ഡബിൾസിലും മിക്സഡ് ഡബിൾസിലും സ്വർണമെഡലുകൾ തൂത്തുവാരി നിഖിൽ ദീപക് പുലിക്കോട്ടിൽ.

മിൽട്ടൺ കെയ്ൻസിൽ വച്ച് നടന്ന നാഷനസ് ബാഡ്മിന്‍റൺ ചാമ്പ്യൻഷിപ്പിലാണ് നിഖിൽ തന്‍റെ പ്രതിഭ വീണ്ടും തെളിയിച്ചത്. ഈ മാസം 18, 19 തീയതികളിലായി നടന്ന ദേശീയ ബാഡ്മിന്‍റൺ ടൂർണമെന്‍റിലും കഴിഞ്ഞ രണ്ടുവർഷവും സിംഗിൾസ് ചാമ്പ്യനായിരുന്ന നിഖിലിൽ ഈ വിജയത്തോടെ ഹാട്രിക് നേട്ടം സ്വന്തമാക്കിയിരിക്കുകയാണ്.

അണ്ടർ 13 സിംഗിൾസിൽ ഗോൾഡ് നേടിയ നിഖിൽ ദീപക് ഡബിൾ‍സിൽ ഹോങ്കോംഗ് താരം ഏറ്റിന്നെ ഫാനുമായി ചേർന്നുണ്ടാക്കിയ പാർട്ണർഷിപ്പിലും മിക്സഡ് ഡബിൾസിൽ വേദൻഷി ജെയിനുമായി (നോർത്ത് ഇന്ത്യൻ) കൈകോർത്തും ആണ് മെഡലുകൾ തൂത്തുവാരിയത്.

2022ൽ സ്ലോവാനിയയിൽ വച്ച് നടന്ന ബാഡ്മിന്‍റൺ ചാമ്പ്യൻഷിപ്പിൽ അണ്ടർ 13 കാറ്റഗറിയിൽ സിംഗിൾസിൽ ബ്രോൺസ് കരസ്ഥമാക്കുകയും ഡബിൾസിൽ നിഖിൽ, ഏറ്റിന്നെ ഫാനുമായി ചേർന്ന് സ്വർണം നേടിയിരുന്നു.



ലണ്ടനിൽ താമസിക്കുന്ന ദീപക്ബിനി പുലിക്കോട്ടിൽ ദമ്പതികളുടെ ഇളയ മകനാണ് നിഖിൽ ദീപക് പുലിക്കോട്ടിൽ. പിതാവ് ദീപക് എൻഎച്ച്എസി ൽ ബിസിനസ് ഇന്‍റലിജൻസ് മാനേജറായും അമ്മ ബിനി ദീപക് എൻഎച്ച്എസിൽ പീഡിയാട്രിക് ഫിസിയോ തെറാഫിസ്റ്റ് ആയും ജോലി ചെയ്തു വരികയാണ്.

നിഖിലിന്‍റെ ജ്യേഷ്‌ഠ സഹോദരൻ സാമൂവൽ പുലിക്കോട്ടിലും ഇംഗ്ലണ്ടിലെ ബാഡ്മിന്‍റൺ കളിക്കളങ്ങളിൽ ശ്രദ്ധേയനാണ്. അണ്ടർ 16 കാറ്റഗറിയിൽ സിംഗിൾസിൽ പത്താം റാങ്കും ഡബിൾസിൽ അഞ്ചാം റാങ്കും ഉള്ള സാമൂവൽ 11ാം ക്ലാസ് വിദ്യാർഥിയാണ്.

അപ്മിനിസ്റ്റർ കൂപ്പർ ആൻഡ് കോബോൺ സ്ക്കൂളിൽ വിദ്യാർഥികളാണ് നിഖിലും സാമുവലും. എട്ടാംക്ലാസിൽ പഠിക്കുന്ന നിഖിൽ പഠനത്തിൽ ഉന്നത നിലവാരം പുലർത്തുന്നതോടൊപ്പം സ്കൂൾ തലത്തിലുള്ള ഇതര ആക്റ്റിവിറ്റികളിലും സജീവമാണ്.

നിഖിലിന്‍റെ കായിക മികവ് മുൻ തലമുറകളുടെ കായിക രംഗത്തുള്ള പിന്തുടർച്ച കൂടിയാണെന്നാണ് കുടുംബാംഗങ്ങളുടെ വിലയിരുത്തൽ. നിഖിലിന്‍റെ മുതുമുത്തച്ഛൻ ഒക്കുറു അക്കാലത്തെ പേരുകേട്ട ഒരു ബോൾ ബാഡ്മിന്‍റൺ താരമായിരുന്നു.

മുത്തച്ഛൻ വിന്നി ജൂനിയർ സ്റ്റേറ്റ് ബാസ്കറ്റ് ബോൾ താരവും ഷട്ടിൽ ബാഡ്മിന്‍റൺ കളിയിൽ പ്രശസ്തനുമായിരുന്നു. അഖിലിന്‍റെ പിതാവും നല്ലൊരു കായിക താരമാണ്.



ചെറുപ്പം മുതലേ ബാഡ്മിന്‍റൺ ട്രെയിനിംഗ് തുടങ്ങിയിട്ടുള്ള നിഖിൽ ഒപിബിസി ക്ലബിൽ റോബർട്ട് ഗോല്ഡിംഗ് എന്ന മുൻ ഇംഗ്ലണ്ട് ദേശീയ താരത്തിന്‍റെ കീഴിലാണ് പരിശീലനം നടത്തുന്നത്.

ഇംഗ്ലണ്ട് ദേശീയ ബാഡ്മിന്‍റൺ ടൂർണമെന്‍റുകളിൽ തുടർച്ചയായി ഗോൾഡ് മെഡൽ കരസ്ഥമാക്കിയതിന്‍റെ മികവിൽ ഈ വർഷത്തെ അണ്ടർ 13 ഇംഗ്ലണ്ട് ടീമിലേക്കും നിഖിലിന് സെലക്ഷൻ ലഭിച്ചിട്ടുണ്ട്.

ഇംഗ്ലണ്ടിൽ ബാഡ്മിന്‍റൺ കായിക രംഗത്ത് രാജീവ് ഔസേഫിലൂടെ മലയാളി താരത്തിളക്കത്തിനു തുടക്കം കുറിച്ച ദേശീയ തലത്തിലും രാജ്യാന്തര രംഗത്തും അറിയപ്പെടുന്ന ഒരു ബാഡ്മിന്‍റ്ൺ താരമാവണം എന്നാണ് ഈ മിടുക്കന്‍റെ വലിയ അഭിലാഷം.

അതിനു ശക്തമായപിന്തുണയും പ്രോത്സാഹനവുമായി കുടുംബവും സ്കൂളും കോച്ചും ഒപ്പം മലയാളി സമൂഹവും ഉണ്ട്.

അയർലൻഡിൽ മേയ്ദിന അനുസ്മരണം സംഘടിപ്പിക്കുന്നു.
ഡബ്ലിൻ: അയർലൻഡിൽ മേയ്ദിന അനുസ്മരണം സംഘടിപ്പിക്കുന്നു.
സീറോമലബാർ സഭ നോക്ക് തീർഥാടനം; മാർ റാഫേൽ തട്ടിൽ അയർലൻഡിലെത്തി.
ഡബ്ലിൻ: ശനിയാഴ്ച നടക്കുന്ന അയര്‍ലൻഡ് സീറോമലബാര്‍ സഭയുടെ നാഷണൽ നോക്ക് തീർഥാടനത്തിൽ പങ്കെടുക്കുന്നതിനായി മേജർ ആ
മിഡ്‌ലാൻഡ് ഫോക്സസ് ഫുട്‌ബോൾ ക്ലബ് രൂപീകരിച്ചു.
മിഡ്‌ലാൻഡ്: പ്രീമിയർ ലീഗിൽ മിന്നും താരങ്ങളായ ലെസ്റ്റർ സിറ്റി ഫുട്‌ബോൾ ക്ലബിന്‍റെ തട്ടകമായ യുകെയിലെ മിഡ്‌ലാൻഡ്‌സിലെ
സുനിൽ പി. ഇളയിടത്തോടും ദീപ നിശാന്തിനോടും സംവദിക്കുവാനുള്ള വേദി ഒരുക്കി കൈരളി യുകെ.
ലണ്ടൻ: മലയാള സാഹിത്യ സാംസ്‌കാരിക മേഖലയിൽ വ്യക്തിമുദ്രപതിപ്പിച്ച രണ്ടു പ്രമുഖ വ്യക്തിത്വങ്ങളുമായി യുകെയിലെ പ്രവാസി
വെറുതേ കൊടുത്താലും ആര്‍ക്കും വേണ്ടാതെ ഗീബല്‍സിന്‍റെ വീട്.
ബെര്‍ലിന്‍: അങ്ങു കേരളത്തില്‍ വരെ രാഷ്ട്രീയ പ്രസംഗങ്ങളില്‍ ആവര്‍ത്തിച്ച് ഉച്ചരിക്കപ്പെടുന്ന പേരാണ് ഗീബല്‍സിന്‍റേത്.